Connect with us

ദിലീപ് ഭയക്കുന്നത് ബാലചന്ദ്രകുമാറിനെ അല്ല…, അത് പ്രധാന സാക്ഷിയായ ദിലീപിന്റെ ‘ദാസനെ’!, ദാസന്‍ ആരാണെന്ന് അറിയാമോ?

Malayalam

ദിലീപ് ഭയക്കുന്നത് ബാലചന്ദ്രകുമാറിനെ അല്ല…, അത് പ്രധാന സാക്ഷിയായ ദിലീപിന്റെ ‘ദാസനെ’!, ദാസന്‍ ആരാണെന്ന് അറിയാമോ?

ദിലീപ് ഭയക്കുന്നത് ബാലചന്ദ്രകുമാറിനെ അല്ല…, അത് പ്രധാന സാക്ഷിയായ ദിലീപിന്റെ ‘ദാസനെ’!, ദാസന്‍ ആരാണെന്ന് അറിയാമോ?

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങള്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് ദിലീപിന് കേസിലെ കുരുക്ക് മുറുകുന്നത്. ഒരു മാധ്യത്തിലൂടെ ദിലീപിനെതിരെയുള്ള തെളിവുകള്‍ എന്ന നിലയില്‍ ബാലചന്ദ്രകുമാര്‍ ചില ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ പലരും കരുതിയിരിക്കുന്നത് ബാലചന്ദ്രകുമാര്‍ ആണ് ദിലീപിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതെന്നാണ്. ശരിക്കും ദിലീപ് ഭയക്കുന്നത് ദാസനെയാണ്.

അത് വേറെയാരുമല്ല, ദിലീപിന്റെ വീട്ടിലെ ജോലിക്കാരന്‍ ദാസനെയാണ്. ഒരുകാലത്ത് ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഈ ദാസന്‍. ഇയാളുടെ ഫോണില്‍ ദിലീപിന്റെ പല രേഖകളും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ദിലീപ് പല കോളുകളും ചെയ്തത് ഇയാളുടെ ഫോണില്‍ നിന്നായിരുന്നുവെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ ക്രൈം ബ്രാഞ്ചിന്റെ വലയില്‍ കുരുങ്ങിയിരിക്കുകയാണ് ദാസനിപ്പോള്‍. ഇയാളുടെ ചിത്രങ്ങളോ കൂടുതല്‍ വിവരങ്ങളോ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ക്രൈം ബ്രാഞ്ച് ഈ വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമാക്കിയിട്ടുമില്ല. ദാസനെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് ദിലീപിനും കാവ്യാ മാധവനും ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ്.

ദാസന്‍ കോടതിയിലെത്തി ഫോണിലുള്ള വിവരങ്ങള്‍ കൈമാറിയാല്‍ അത് ദിലീപിന് വമ്പിച്ച തിരിച്ചടിയായേക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യ സാക്ഷിയാണ് ദാസനെന്നാണ് പറയപ്പെടുന്നത്. ദാസന്റെ മുന്നില്‍ വെച്ചാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, ദിലീപിന് ലൈസന്‍സില്ലാത്ത റിവോള്‍വര്‍ ഉണ്ടെന്ന് അറിയാവുന്ന വ്യക്തി കൂടിയാണ് ദാസന്‍. ഇത് ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു.

ദിലീപിന്റെ മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ പത്മസരോവരത്തില്‍ നിന്നും പോയതിനു പിന്നാലെയാണ് ദാസനും അവിടെ നിന്നും പോയതെന്നാണ് ലഭിക്കുന്ന വിവരം. കാവ്യയുടെ വരവ് അവിടുത്തെ ജോലിക്കാര്‍ക്ക് പോലും ഇഷ്ടമായിരുന്നില്ലാ എന്ന തരത്തില്‍ വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വന്നിരുന്നു. ദിലീപ് പാവമാണെന്നും മാഡം അങ്ങനെയല്ലെന്നുമാണ് ജോലിക്കാര്‍ പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു വീട്ടി ജോലിക്കാരന്‍ എന്നതിനേക്കാളുപരി ദിലീപിന്റെ വീട്ടിലെ ആഢംബര സല്‍ക്കാരങ്ങള്‍ക്കും കൂടിക്കാഴ്ചക്കള്‍ക്കും സാക്ഷിയായിരുന്നു ദാസന്‍.

അതേസമയം, ദിലീപിനെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇതിനകം കിട്ടിക്കഴിഞ്ഞുവെന്ന് പറയുകയാണ് ബാലചന്ദ്ര കുമാര്‍. ദിലീപ് കൂടുതല്‍ കുരുങ്ങുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന്റെയോ അനൂപിന്റെയോ ഫോണ്‍ ഏതെങ്കിലും ഒരു ഫോറന്‍സിക് വിദഗ്ധര്‍ റിട്രീവ് ചെയ്ത് കൊണ്ടുവരികയാണെങ്കില്‍ ദിലീപ് കൂടുതല്‍ കുടുങ്ങും. അല്ലെങ്കില്‍ അതിന്റെ തെളിവുകള്‍ എന്റെ ഫോണില്‍ നിന്ന് പോലീസുകാര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇവരൊന്നും അറിയാത്ത ഒരുപാട് തെളിവുകള്‍ നിലവില്‍ പോലീസിന്റെ കയ്യില്‍ കിട്ടിക്കഴിഞ്ഞു. ദിലീപും അനൂപും സുരാജും എനിക്ക് അയച്ച മെസ്സേജുകള്‍ ഒക്കെയുണ്ട്.

ഒരുപാട് വഴിത്തിരിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ പറഞ്ഞു, ഒരിക്കല്‍ പറഞ്ഞു 2018 ഓഗസ്റ്റ് 2ന് ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ ഒരാളിനെ അവിടെ കണ്ടു എന്നൊക്കെ പറഞ്ഞു. അക്കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ് എന്നൊക്കെ പോലീസിന് കിട്ടിക്കഴിഞ്ഞു. നിങ്ങള്‍ കാത്തിരുന്ന് കണ്ടോളൂ. വിചാരണയ്ക്ക് മുന്‍പ് തന്നെ നിങ്ങള്‍ അറിയും. ഞാന്‍ വെല്ലുവിളിക്കുകയാണ്. താന്‍ നല്‍കിയ ശബ്ദ ശകലങ്ങളുടെ പൂര്‍ണരൂപമുണ്ടെങ്കില്‍ കൊണ്ടുവരൂ. ദിലീപിന്റെ അളിയനും അനുജനും തന്നോട് പറഞ്ഞ കാര്യങ്ങള്‍ താന്‍ ദിലീപിന് കാണിച്ച് കൊടുത്തിട്ടുണ്ട്. ദിലീപിന് അറിയാം എന്താണെന്ന്. ആ ചാറ്റൊക്കെ കൊണ്ട് വരാന്‍ പറയണം ദിലീപിനോട്. താന്‍ വെല്ലുവിളിക്കുകയാണ് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top