Connect with us

ഫോണ്‍ സമര്‍പ്പിക്കാനായി കോടതി ആവശ്യപ്പെട്ടപ്പോള്‍ ദിലീപും കൂട്ടരും വലിയ വെപ്രാളത്തിലായിരുന്നു, വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോണ്‍ കോടതിക്ക് മുന്നില്‍ കൊണ്ട് കൊടുത്തതിലൂടെ ദിലീപും കൂട്ടരും ചെയ്തിരിക്കുന്നത് ബഹുമാനപ്പെട്ട നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥയെയും നോക്കി കൊഞ്ഞനം കുത്തുകയാണ്; പ്രതികരണവുമായി സംവിധായകന്‍ പ്രകാശ് ബാരെ

Malayalam

ഫോണ്‍ സമര്‍പ്പിക്കാനായി കോടതി ആവശ്യപ്പെട്ടപ്പോള്‍ ദിലീപും കൂട്ടരും വലിയ വെപ്രാളത്തിലായിരുന്നു, വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോണ്‍ കോടതിക്ക് മുന്നില്‍ കൊണ്ട് കൊടുത്തതിലൂടെ ദിലീപും കൂട്ടരും ചെയ്തിരിക്കുന്നത് ബഹുമാനപ്പെട്ട നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥയെയും നോക്കി കൊഞ്ഞനം കുത്തുകയാണ്; പ്രതികരണവുമായി സംവിധായകന്‍ പ്രകാശ് ബാരെ

ഫോണ്‍ സമര്‍പ്പിക്കാനായി കോടതി ആവശ്യപ്പെട്ടപ്പോള്‍ ദിലീപും കൂട്ടരും വലിയ വെപ്രാളത്തിലായിരുന്നു, വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോണ്‍ കോടതിക്ക് മുന്നില്‍ കൊണ്ട് കൊടുത്തതിലൂടെ ദിലീപും കൂട്ടരും ചെയ്തിരിക്കുന്നത് ബഹുമാനപ്പെട്ട നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥയെയും നോക്കി കൊഞ്ഞനം കുത്തുകയാണ്; പ്രതികരണവുമായി സംവിധായകന്‍ പ്രകാശ് ബാരെ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ പ്രകാശ് ബാരെ. ദിലീപ് തെറ്റ് ചെയ്തു എന്ന് സമ്മതിച്ചു എന്നാണ് പ്രകാശിന്റെ വാക്കുകള്‍. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെ ആണ് പ്രകാശ് ബാരെ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഫോണിലെ തെളിവുകള്‍ നടന്‍ ദിലീപ് നശിപ്പിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ദിലീപിനോട് ഫോണ്‍ ഹാജരാക്കാന്‍ ഹൈക്കോടതി പറഞ്ഞതിന് പിന്നാലെ മുംബൈയില്‍ വെച്ച് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അത്തരത്തില്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോണ്‍ കോടതിക്ക് മുന്നില്‍ കൊണ്ട് കൊടുത്തതിലൂടെ ദിലീപും കൂട്ടരും ചെയ്തിരിക്കുന്നത് ബഹുമാനപ്പെട്ട നീതിപീഠത്തെയും നീതിന്യായ വ്യവസ്ഥയെയും നോക്കി കൊഞ്ഞനം കുത്തുകയാണ് എന്നും സംവിധായകന്‍ പ്രകാശ് ബാരെ പറഞ്ഞു.

ഡിലീറ്റ് ചെയ്ത കണ്ടന്റ് ഹാര്‍ഡ് ഡിസ്‌കില്‍ കോപ്പി ചെയ്യുകയും അത് പോലീസിന് കൈമാറുകയും അത് ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തതിനാണ് ഈ കേസില്‍ ഏറ്റവും കൂടുതല്‍ വാല്യു ഉള്ളത്. തീര്‍ച്ചയായും അതെല്ലാം ചെറിയ ചെറിയ ഇന്‍ഫര്‍മേഷനുകളായിരിക്കും. നല്ല ബുദ്ധിയുള്ള അന്വേഷണ സംഘമാണെങ്കില്‍ അത് കോര്‍ത്തിണക്കി പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ കണ്ടെത്താന്‍ നിസ്സാരമായി സാധിക്കും.

കൂടാതെ ഫോണ്‍ സമര്‍പ്പിക്കാനായി കോടതി ആവശ്യപ്പെട്ടപ്പോള്‍ ദിലീപും കൂട്ടരും വലിയ വെപ്രാളത്തിലായിരുന്നു. ആ വെപ്രാളത്തില്‍ തന്നെ ഉറപ്പാണ് ഇവര്‍ തെറ്റ് ചെയ്തു എന്നത്. ഈ കേസില്‍ ഇവര്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു എന്നതിന്റെ കൃത്യമായ തെളിവാണ് അവിടെ മുതല്‍ ദിലീപ് ചെയ്ത ഓരോ കാര്യങ്ങളും. എന്റെ ആ കണക്കുകൂട്ടല്‍ ഇപ്പൊള്‍ സത്യമായിരിക്കുകയാണ്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് പ്രത്യേകം അയക്കുക, എന്നിട്ട് അവര്‍ എന്തൊക്കെയാണ് അവിടെ ചെയ്തതെന്നുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുക, അങ്ങനെ വിചാരണയെ തടസപ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും അവര്‍ അറിയാതെ സത്യങ്ങള്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ഉണ്ടായിരിക്കുന്ന സംഭവ പരമ്പരകള്‍ ഒക്കെ നോക്കിയാല്‍ സത്യം എങ്ങനെ പുറത്തേക്ക് വരുന്നത് എന്നാണ് കണ്ട് കൊണ്ടിരിക്കന്നത്. തുടരന്വേഷണത്തിന് തടസം നില്‍ക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി തന്നെ ചോദിക്കുന്ന സാഹചര്യമാണ് ഇപ്പോള് ഉണ്ടായത്. അതിനെല്ലാം പുറമെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ ശക്തമായ പോരാട്ടത്തിനൊരുങ്ങി മുന്നോട്ട് വന്നത്.

മറ്റുളള തെളിവുകള്‍ ഒക്കെ മാനിപ്പുലേറ്റ് ചെയ്യാന്‍ സാധിക്കുന്ന തെളിവകള്‍ ആണ്. പക്ഷേ ടെക്‌നോളജിക്കല്‍ ആയിട്ടുള്ള തെളിവുകള്‍ മാനിപ്പുലേറ്റ് ചെയ്യാന്‍ സാധിക്കില്ല. പണം ഉണ്ടായതുകൊണ്ടോ കോടതിയില്‍ വാദിച്ച് ജയിക്കാന്‍ കഴിയുന്ന അഭിഭാഷകന്‍ ഉണ്ടായിട്ടോ കാര്യമില്ല. ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത് സുവര്‍ണാവസരമാണ്.

വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോണ്‍ കോടതിക്ക് മുന്നില്‍ കൊണ്ട് കൊടുക്കാനുള്ള ധൈര്യം കാട്ടിയതിലൂടെ ദിലീപും കൂട്ടരും നീതിന്യായ വ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്തുകയാണ് ചെയ്തത്. അത് ചെയ്തിട്ടും പോലീസ് അവരുടെ സാമര്‍ത്ഥ്യം വെച്ച് അത് കണ്ടെത്തി റിക്കവര്‍ ചെയ്ത് അനലൈസ് ചെയ്യാന്‍ കൊടുത്തിരിക്കുകയാണ്, പിന്നെയും ബബബ അടിച്ച് ന്യായീകരിക്കുകയാണ് ചിലര്‍.

നടിക്ക് നീതി കിട്ടുകയെന്നതാണ്ഇവിടെ ഏറ്റവും പ്രധാനം. അത് എത്രയും പെട്ടെന്ന് ആയാല്‍ വളരെ നല്ല കാര്യം തന്നെ. പക്ഷേ എങ്ങനെയെങ്കിലും ഈ കേസ് തീര്‍ത്തിട്ട് പ്രതികളായവര്‍ക്ക് വേറെ പണിയുണ്ട് അവരുടെ ജോലി തുടരണം എന്ന് പറയുന്നത് ന്യായമല്ല. കോടതി മുന്‍പ് പറഞ്ഞത് ഫോണുകള്‍ ഹാജരാക്കാനാണ്. അല്ലാതെ അതിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് നിങ്ങള്‍ക്ക് സൗകര്യം ഉള്ളപ്പോള്‍ സമര്‍പ്പിക്കാന്‍ അല്ല.

പക്ഷേ എന്താണ് ചെയ്തത്, കോടതിയോട് പറയാതെ ഫോണുകള്‍ ബോംബേയിലേക്ക് അയച്ച് ഫോണിലെ വിവരങ്ങള്‍ റിട്രീവ് ചെയ്യുകയല്ല ഡിലീറ്റ് ചെയ്തിട്ട് വെറും ഷെല്‍ ആക്കി കോടതിയില്‍ കൊടുക്കുന്നത് കോടതിയോട് ചെയ്യുന്ന എന്ത് വലിയ അപമാനമാണ്.
കൊച്ചു കുട്ടിയോട് ചോദിച്ചാല്‍ തന്നെ പറയും ദിലീപ് ഫോണ്‍ സമര്‍പ്പിക്കാന്‍ വൈകിയത് ഒക്കെ തെറ്റാണ് എന്നും പ്രകാശ് ബാരെ പറഞ്ഞു.

അതേസമയം കഴിഞ്ഞ ഒന്നര മാസമായി താനടക്കമുള്ള ദിലീപ് അനുകൂലികള്‍ പറയുന്ന കാര്യങ്ങളാണ് ശരിയായിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വരിന്റെ പ്രതികരണം. തുടരന്വേഷണത്തിന് കോടതി പരമാവധി സമയം കൊടുത്തിരിക്കുകയാണ്. ഇനി ഏപ്രില്‍ 15 ന് വരുമ്പോള്‍ വീണ്ടും സമയം വേണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് മാത്രമേ പറയാനുള്ളു. ഈ കേസിന് ഒരു അവസാനം വേണ്ടതുണ്ട്.

ദിലീപ് പറയുന്നത് ശരിയായി വരികയാണ്. ഓരോ തവണയും പുതിയ സാക്ഷികളും വാദങ്ങളും വരികയാണ്. കേസ് നീളുന്നത് നടിയോട് കൂടി ചെയ്യുന്ന അനീതിയാണ്. നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top