Connect with us

10 വര്‍ഷം ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്മാന്‍ ഒരു മഹാന്‍ തന്നെയെന്ന് ദയ അശ്വതി; കൂടെ കിടന്നാലെ രാപ്പനി അറിയൂ, നീ കിടക്കുമോ 10 വര്‍ഷം ഇതുപോലെ? എന്ന് സോഷ്യല്‍ മീഡിയ

Malayalam

10 വര്‍ഷം ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്മാന്‍ ഒരു മഹാന്‍ തന്നെയെന്ന് ദയ അശ്വതി; കൂടെ കിടന്നാലെ രാപ്പനി അറിയൂ, നീ കിടക്കുമോ 10 വര്‍ഷം ഇതുപോലെ? എന്ന് സോഷ്യല്‍ മീഡിയ

10 വര്‍ഷം ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്മാന്‍ ഒരു മഹാന്‍ തന്നെയെന്ന് ദയ അശ്വതി; കൂടെ കിടന്നാലെ രാപ്പനി അറിയൂ, നീ കിടക്കുമോ 10 വര്‍ഷം ഇതുപോലെ? എന്ന് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് സീസണ്‍ 2വിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയുടെ ഭാഗമായത്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇപ്പോഴിതാ കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദയ.

പാലക്കാട്ടെ റഹ്മാന്‍-സജിത ദമ്പതികളുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. 100 പവനും ഒന്നര എക്കറും 10 ലക്ഷത്തിന്റെ കാറും സ്ത്രീധനമായി ലഭിച്ചിട്ടും മതിവരാത്തവനെ വച്ചു നോക്കുമ്പോള്‍ 10 വര്‍ഷം ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്മാന്‍ ഒരു മഹാന്‍ തന്നെയാണ് എന്നായിരുന്നു ദയ അശ്വതിയുടെ പ്രതികരണം. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

താരത്തെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ദയ നിങ്ങളെ ഒരു 10 വര്‍ഷം ഒരു മുറിയില്‍ പൂട്ടിയിടട്ടെ പിന്നെ കാണാം നിങ്ങളുടെ കോലം, കൂടെ കിടന്നാലെ രാപ്പനി അറിയൂ, ഓ പൊന്ന് പോലെ നോക്കുന്നു എന്ന് പറയുന്നത് ഇതാണ്. ലോക്കറില്‍ വെച്ച് പൂട്ടണം അല്ലേ, ഒരു തെമ്മാടിയെ ഇകഴ്ത്താന്‍ വേറൊരു തെമ്മാടിയെ പുകഴ്‌ത്തേണ്ട, നീ കിടക്കുമോ 10 വര്‍ഷം ഇതുപോലെ? എന്നെല്ലാമാണ് കമന്റുകള്‍. കമന്റുകളോട് താരം പ്രതികരിച്ചിട്ടില്ല.

ഈയ്യടുത്ത് വലിയ ചര്‍ച്ചയായിരുന്നു പാലക്കാട്ടെ സംഭവം. തന്റെ പങ്കാളിയെ ആരുമറിയാതെ തന്റെ മുറിയില്‍ പത്ത് കൊല്ലം ഒളിച്ചു താമസിപ്പിച്ചുവെന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ നാടിനെ ഞെട്ടിക്കുന്നതായിരുന്നു. സംഭവം പുറത്ത് വന്നതോടെ പല ഭാഗമായി തിരിഞ്ഞ് സമൂഹം അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ വിദഗ്ധമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. റഹ്മാന്‍ പറഞ്ഞത് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ പിതാവും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദയ അശ്വതി സോഷ്യല്‍ മീഡിയയില്‍ കൂടി തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. രണ്ടാം ഭര്‍ത്താവ് ഉണ്ണി തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ദയ പറഞ്ഞത്. ഇനി പ്രണയം ഉണ്ടാകില്ല എന്ന് പറയാന്‍ പറ്റില്ല. മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ തീര്‍ച്ചയായും കണ്ടെത്തും. എന്നാല്‍ ഉണ്ണിയെ വേണ്ടെന്ന് വെച്ചു. പുള്ളിയുടെ ഭാര്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അയാളുടെ തലയ്ക്ക് വട്ടുണ്ടെന്നത്. സൂക്ഷിക്കണമെന്നു അവര്‍ പറഞ്ഞിരുന്നു. ഉണ്ണി ഷാള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മാനസികരോഗമാണെന്ന് പറഞ്ഞ് ആദ്യ ഭാര്യ ഇട്ടിട്ടു പോയി. വണ്‍മാന്‍ ഷോയിലെ ലാല്‍ ചെയ്ത കഥപാത്രം പോലെയാണ് അനൂപ് എന്ന ഉണ്ണി എന്നുമായിരുന്നു ദയ പറഞ്ഞിരുന്നത്.

അതേസമയം, ഉണ്ണിയുമൊത്തുള്ള ചിത്രങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്ന ദയ, ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്നൊരാള്‍ ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ‘നീ മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’ എന്നും രൂക്ഷമായ ഭാഷയിലായിരുന്നു ദയയുടെ പ്രതികരണം. ആ ദയ തന്നെയാണ് ഇപ്പോള്‍ ഉണ്ണിയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉണ്ണിമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറുന്ന കാര്യവും താരം തന്നെ സോഷ്യല്‍ മീഡിയല്‍ കൂടി അറിയിച്ചിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്. ഞാന്‍ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേര്‍പിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവര്‍ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു

അതുകൊണ്ട് തന്നെ ഞാന്‍ ഉണ്ണിയുമായുള്ള വിവാഹബന്ധത്തില്‍ നിന്നും പിന്മാറുകയാണ്. വേര്‍പിരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവര്‍ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയില്‍ നിന്നും വക്കില്‍ നോട്ടീസ് അയച്ചതിനാലും ആണ് ഞാന്‍ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു.

കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിന്റെ വിഷമം. ഇനി ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാന്‍ ഞാന്‍ ഒരു കാരണം ആയിഎന്ന് പറയാനും കേള്‍ക്കാനും ആണ് എനിക്കിഷ്ട്ടം. ഞാന്‍ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോള്‍ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട്. നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴില്‍ അഭിപ്രായങ്ങള്‍ പറഞ്ഞെത്തിയത്.

More in Malayalam

Trending

Recent

To Top