Connect with us

ഹിജാബ് ഹര്‍ജി കേള്‍ക്കുന്ന ജഡ്ജിക്കെതിരെ രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസ് പരാമര്‍ശിച്ച് കന്നഡ നടന്‍; അറസ്റ്റ് ചെയ്ത് പോലീസ്

News

ഹിജാബ് ഹര്‍ജി കേള്‍ക്കുന്ന ജഡ്ജിക്കെതിരെ രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസ് പരാമര്‍ശിച്ച് കന്നഡ നടന്‍; അറസ്റ്റ് ചെയ്ത് പോലീസ്

ഹിജാബ് ഹര്‍ജി കേള്‍ക്കുന്ന ജഡ്ജിക്കെതിരെ രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസ് പരാമര്‍ശിച്ച് കന്നഡ നടന്‍; അറസ്റ്റ് ചെയ്ത് പോലീസ്

കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് പ്രശ്‌നവുമായ ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി പ്രമുഖരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഹെക്കോടതി ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ കന്നഡ നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാര്‍ അറസ്റ്റില്‍ ആയിരിക്കുകയാണ്.

ഹിജാബ് വിലക്കിനെതിരാെയ ഹര്‍ജികള്‍ കേള്‍ക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരായ ട്വീറ്റാണ് അറസ്റ്റിന് കാരണം. ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഒരു ബലാത്സംഗക്കേസ് പരിഗണിക്കവെ നടത്തിയ വിവാദ പരാമര്‍ശമാണ് ചേതന്‍ കുമാര്‍ വീണ്ടും ചര്‍ച്ചയാക്കിയത്.

ബലാംത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്, അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാര്‍ ചോദിച്ചത്. രണ്ട് വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസാണ് നടന്‍ പരാമര്‍ശിച്ചത്.

കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. അതിക്രമിക്കപ്പെട്ട ശേഷം പരാതിക്കാരി ഉറങ്ങിപ്പോയത് അസ്വഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

‘കൃത്യത്തിന് ശേഷം താന്‍ ക്ഷീണിതയായി ഉറങ്ങിപ്പോയെന്ന പരാതിക്കാരുടെ വിശദീകരണം ഒരു ഇന്ത്യന്‍ സ്ത്രീക്ക് നിരക്കാത്തതാണ്. നമ്മുടെ സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ പ്രതികരിക്കുന്നത് ഇങ്ങനെയല്ല,’ ജസ്റ്റിസ് ദീക്ഷിത് മുന്‍കൂര്‍ ജാമ്യമനുവദിച്ച് കൊണ്ട് പരാമര്‍ശിച്ചതിങ്ങനെയാണ്. സംഭവം വിവാദമായതോടെ പരാമര്‍ശം വിധി പ്രസ്താവനയില്‍ നിന്ന് പിന്നീട് മാറ്റേണ്ടി വന്നിരുന്നു.

More in News

Trending

Recent

To Top