Connect with us

ചുരുളിയിലെ തെറികള്‍ ഒന്നും ഞങ്ങള്‍ പുതുതായി കണ്ടു പിടിച്ചതല്ല; പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കുന്നത് തന്നെ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചെമ്പന്‍ വിനോദ്

Malayalam

ചുരുളിയിലെ തെറികള്‍ ഒന്നും ഞങ്ങള്‍ പുതുതായി കണ്ടു പിടിച്ചതല്ല; പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കുന്നത് തന്നെ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചെമ്പന്‍ വിനോദ്

ചുരുളിയിലെ തെറികള്‍ ഒന്നും ഞങ്ങള്‍ പുതുതായി കണ്ടു പിടിച്ചതല്ല; പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കുന്നത് തന്നെ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചെമ്പന്‍ വിനോദ്

ഏറെ വിവാദങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കടന്നു പോയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചെമ്പന്‍ വിനോദ്. ചുരുളിയിലെ തെറികള്‍ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നു.

ഒടിടിയില്‍ സെന്‍സറിങ് ഇല്ലാത്തകൊണ്ടാണ് സിനിമ അവിടെ റിലീസ് ചെയ്തത്. മാത്രവുമല്ല, പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കുന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറികള്‍ ഒന്നും ഞങ്ങള്‍ പുതുതായി കണ്ടു പിടിച്ചതല്ല എന്നും ചെമ്പന്‍ വിനോദ് പറയുന്നു.

അതേസമയം, കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിക്ക് തിരക്കഥയൊരുക്കിയത് ചെമ്പന്‍ വിനോദാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ ചെമ്പന്‍ വിനോദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹര്‍ഷി എന്നാണ് ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തിന്റെ പേര്.

ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായികയായിരിക്കുന്നത്. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. നാട്ടിന്‍ പുറത്തെ വഴി പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.

ചെമ്പന്‍ വിനോദിന്റെ വീടിനടുത്ത് താമസിക്കുന്ന പ്രിയ സുഹൃത്തിന് ഭീമന്റെ വഴിയിലേതുപോലെ ഒരു വഴിപ്രശ്നത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. ആ സംഭവം അറിഞ്ഞശേഷമാണ് ഒരു സിനിമയ്ക്കുള്ള കഥയുണ്ട് എന്ന് മനസിലാക്കി ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയത്.

More in Malayalam

Trending

Recent

To Top