Connect with us

തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു, ഏറെ സമയം വേണ്ടി വന്നു സമചിത്തത വീണ്ടെടുക്കാന്‍; രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

Malayalam

തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു, ഏറെ സമയം വേണ്ടി വന്നു സമചിത്തത വീണ്ടെടുക്കാന്‍; രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു, ഏറെ സമയം വേണ്ടി വന്നു സമചിത്തത വീണ്ടെടുക്കാന്‍; രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി നിര്‍മ്മാതാവ് ആന്റോ ജോസഫ്. അദ്ദേഹം മരിച്ച ആ ദിനം ഇന്നും തന്റെ മനസ്സില്‍ നിന്ന് പോയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു.

ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിപൂര്‍ണിമക്ക് മുപ്പത് വയസ്സ്. തൊണ്ണൂറ്റിഒന്നിലെ ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും എന്നില്‍ നിന്നും മാഞ്ഞിട്ടില്ല .

അന്ന് ഞാന്‍ കെ എസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ്സ് അതിരമ്പുഴ മണ്ടലം സെക്രെട്ടറിയുമാണ് . ഞങ്ങളുടെ ആരാധ്യനായ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനതിനായി ഇന്നത്തെ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹരിദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പതിമൂന്നു പേര് അടൂര്‍ മണ്ടലത്തിലാണ്.

എനിക്ക് ചുമതലയുള്ള വാര്‍ഡില്‍ നടന്ന കുടുംബസംഗമത്തിനു ശേഷം ഞാനും സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാത്രി വൈകി അദ്ദേഹത്തിന്റെ അംബാസിഡര്‍ കാറില്‍ അടൂര്‍ ടൗണിലേക് വരുന്ന വഴി നേരം വൈകിയതിനാല്‍ ഭക്ഷണം കഴിക്കാനായി ഒരു കോണ്‍ഗ്രസ് മണ്ടലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ കയറി.

അവിടെ കഞ്ഞി കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മനോരമയില്‍ സബ് എഡിറ്ററായ അദ്ദേഹത്തിന്റെ മകന്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന് ഫോണില്‍ അറിയിക്കുന്നത്. ഞങ്ങളെല്ലാം അസ്തപ്രജ്ഞരായിപ്പോയി. ശ്രീ തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. ഏറെ സമയം വേണ്ടി വന്നു ഞങ്ങള്‍ക്ക് സമചിത്തത വീണ്ടെടുക്കാന്‍.

പിന്നീട് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് രാജേട്ടനും എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റും മണ്ടലം പ്രസിഡന്റുമായ എം കെ കെ നായരുമുള്‍പ്പെടെയുള്ള ള്ള പ്രധാന പ്രവര്‍ത്തകരെയും വിവരമറിയിച് ഞങ്ങള്‍ ടൗണില്‍ ഒത്തുചേര്‍ന്നു.

ആരും സ്വസ്ഥമായ മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും പിറ്റേ ദിവസം നടത്തേണ്ട ഉപവാസത്തെക്കുറിച്ചും മറ്റും ആലോചിച് പുലര്‍ച്ചയോടെ പിരിഞ്ഞു. മുപ്പതു വര്ഷങ്ങള്ക്കു ശേഷവും ആ രാത്രിയില്‍ ആ വാര്‍ത്ത സൃഷ്ടിച്ച ആഘാതം ഇന്നും നിലനില്‍ക്കുന്നത് അന്നത്തെ യുവജനങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധി ചെലുത്തിയിരുന്ന സ്വാധീനം കാരണമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top