Connect with us

വാര്‍ഷിക വരുമാനം ഒന്നരക്കോടി; അമിതാഭ് ബച്ചന്റെ ബോഡ് ഗാര്‍ഡിനെ സ്ഥലം മാറ്റി; അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്

News

വാര്‍ഷിക വരുമാനം ഒന്നരക്കോടി; അമിതാഭ് ബച്ചന്റെ ബോഡ് ഗാര്‍ഡിനെ സ്ഥലം മാറ്റി; അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്

വാര്‍ഷിക വരുമാനം ഒന്നരക്കോടി; അമിതാഭ് ബച്ചന്റെ ബോഡ് ഗാര്‍ഡിനെ സ്ഥലം മാറ്റി; അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്

വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സ്ഥലം മാറ്റി. മുംബൈ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര സിന്ദിനെയാണ് മാറ്റിയത്. വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ബോഡ് ഗാര്‍ഡാണ് ജിതേന്ദ്ര സിന്ദ്. 

അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നതിന് പിന്നാലെയാണ് മുംബൈ പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിക്കുന്നത്. മറ്റെവിടെ നിന്നെങ്കിലും ഇയാള്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. പൊലീസ് കോണ്‍സ്റ്റബിള്‍ പദവിയില്‍ ബോഡ് ഗാര്‍ഡായി തുടരുന്നത് പരമാവധി അഞ്ചുവര്‍ഷമാണെന്ന് മുംബൈ പൊലീസ് പറയുന്നു. എന്നാല്‍ ജിതേന്ദ്ര സിന്ദ് 2015 മുതല്‍ അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡാണ്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തത് വാര്‍ത്തയായിരുന്നു. നികുതി അടയ്ക്കാത്തതിനാലാണ് കാര്‍ പിടിച്ചെടുത്തത്. കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തത്. 

2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ കാര്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അതേസമയം സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നത്. കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. കൂടാതെ കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.


More in News

Trending

Recent

To Top