Connect with us

‘മമധര്‍മ്മ രണ്ടാമത് ഏറ്റില്ല’ ഒരു മുസ്ലിം വിരുദ്ധ സിനിമ ഇറക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്ത സംഘിക്കൂട്ടത്തില്‍ എന്തിന് തുടരണം ഇക്കാ..; ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജി വെച്ചതോടെ അലി അക്ബറിന് ട്രോളുകളുടെ പെരുമഴ

Malayalam

‘മമധര്‍മ്മ രണ്ടാമത് ഏറ്റില്ല’ ഒരു മുസ്ലിം വിരുദ്ധ സിനിമ ഇറക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്ത സംഘിക്കൂട്ടത്തില്‍ എന്തിന് തുടരണം ഇക്കാ..; ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജി വെച്ചതോടെ അലി അക്ബറിന് ട്രോളുകളുടെ പെരുമഴ

‘മമധര്‍മ്മ രണ്ടാമത് ഏറ്റില്ല’ ഒരു മുസ്ലിം വിരുദ്ധ സിനിമ ഇറക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്ത സംഘിക്കൂട്ടത്തില്‍ എന്തിന് തുടരണം ഇക്കാ..; ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജി വെച്ചതോടെ അലി അക്ബറിന് ട്രോളുകളുടെ പെരുമഴ

ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും അലി അക്ബര്‍ രാജി വെച്ചു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിനു ശേഷം അലി അക്ബറിനെതിരെ രൂക്ഷവിമര്‍ശനവും ട്രോളുകളുമാണ് ഉയരുന്നത്. ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം എന്ന് പറഞ്ഞാണ് സംവിധായകന്റെ പോസ്റ്റ്.

ഇതോടെ മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയെ അടക്കം ട്രോളി കൊണ്ടും വിമര്‍ശിച്ചു കൊണ്ടുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ സംവിധായകനെതിരെ നിറയുന്നത്. ചിത്രം നിര്‍മ്മിക്കാനായി മമധര്‍മ്മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് പണം സ്വരൂപിച്ചത്.

‘മമധര്‍മ്മ രണ്ടാമത് ഏറ്റില്ല സംഘികളെ നൈസിന് തേച്ചിട്ട് കിട്ടിയതുമായി മുങ്ങുന്നു”, ”മാമധര്‍മ്മക്ക് ഞങ്ങള്‍ കൊടുത്ത കാശ്, അത് ഞങ്ങളുടെ ഇഷ്ടം .. അതിന് കമ്മി കൊങ്ങി ജിഹാദികള്‍ക്കെന്ത് പ്രശ്നം”, ”ഒരു മുസ്ലിം വിരുദ്ധ സിനിമ ഇറക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്ത സംഘിക്കൂട്ടത്തില്‍ എന്തിന് തുടരണം ഇക്കാ..” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അലി അക്ബറിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു;

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.. മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍… അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്.

ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല… അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്..

കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്.. മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു… കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍, ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും.

ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു… എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ.

More in Malayalam

Trending

Recent

To Top