Connect with us

നിര്‍ണായക വിധി വരും മുമ്പേ തന്നെ ആഘോഷങ്ങളില്‍ മുഴുകി ദിലീപ്; ഒരു കൂസലുമില്ല, ഫ്രാങ്കോയെ പുഷ്പം പോലെ ഊരിക്കൊണ്ടു വന്ന രാമന്‍പ്പിള്ള വക്കിലിനെ വിശ്വസിച്ച് ദിലീപ്

Malayalam

നിര്‍ണായക വിധി വരും മുമ്പേ തന്നെ ആഘോഷങ്ങളില്‍ മുഴുകി ദിലീപ്; ഒരു കൂസലുമില്ല, ഫ്രാങ്കോയെ പുഷ്പം പോലെ ഊരിക്കൊണ്ടു വന്ന രാമന്‍പ്പിള്ള വക്കിലിനെ വിശ്വസിച്ച് ദിലീപ്

നിര്‍ണായക വിധി വരും മുമ്പേ തന്നെ ആഘോഷങ്ങളില്‍ മുഴുകി ദിലീപ്; ഒരു കൂസലുമില്ല, ഫ്രാങ്കോയെ പുഷ്പം പോലെ ഊരിക്കൊണ്ടു വന്ന രാമന്‍പ്പിള്ള വക്കിലിനെ വിശ്വസിച്ച് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിനം പ്രതി നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നത്. ‘ജനപ്രിയ’ നായകനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ദിലീപ് വീണ്ടും ജയിലിലാകുമോ ഇല്ലയോ എന്നുള്ള കാര്യങ്ങളെല്ലാം തന്നെ കണ്ട് അറിയേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. കുറച്ച് മണിക്കൂറുകള്‍ക്ക് മുന്നേ ആണ് ഈ വിധി എത്തിയത്.

എന്നാല്‍ കേസില്‍ തനിക്കെതിരെയുള്ള തെളിവുകളെല്ലാം ശക്തമായതും പ്രതിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ് എന്നുറപ്പുണ്ടായിട്ടും ദിലീപ് ആഘോഷത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കേസിന്റെ ഇത്രയും നിര്‍ണായക ഘട്ടത്തിലും യാതൊരു ആകുലതകളുമില്ലാതെ ഉത്സവാഘോഷങ്ങളുടെ തിരക്കിലാണ് ദിലീപ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ മുഖ്യാതിഥിയായിരുന്നു ദിലീപ്. അവിടെ എത്തി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും അവിടുത്തെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു.

യാതൊരു ആശങ്കകളും അലട്ടാതെയുള്ള ദിലീപിന്റെ ആഘോഷം സൂചിപ്പിക്കുന്നത് ഇന്നത്തെ വിധിയില്‍ അത്രമേല്‍ ദിലീപ് ആര്‍ത്മവിശ്വാസത്തിലാണ് എന്ന് തന്നെയാണ്. വിധിന്യായം തനിക്കനുകൂലമാക്കാനുള്ള എല്ലാ വഴികളും കൃത്യമായി ചെയ്തതിനാല്‍ തന്നെയാവണം വിജയാഘോഷം മുന്‍കൂര്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും സമാനമായ സാഹചര്യം തന്നെയാണ് ഉണ്ടായത് എന്നതും ഇവിടെ പ്രസക്തമാണ്. വിധി വന്നു നിമിഷങ്ങള്‍ കഴിയുമ്പോള്‍ തന്നെ ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ട വിധി അടങ്ങിയ പത്രം പുറത്തെത്തി.

അതായത് കോടതി വിധി പറയും മുന്‍പ് തന്നെ പ്രതിയും കൂട്ടരും വിധി അറിഞ്ഞിരുന്നു. അഥവാ പ്രതിയുടെ താല്‍പര്യമാണ് വിധിന്യായത്തില്‍ പ്രതിഫലിച്ചതെന്ന് സാരം. ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും ദിലീപ് കേസിലും പ്രതിഭാഗം അഭിഭാഷകന്‍ പ്രഗത്ഭനായ രാമന്‍പിള്ള തന്നെയാണ് എന്നതും ഈ കേസിന്റെ സമാനതകളിലൊന്നാണ്. ഫ്രാങ്കോ കേസില്‍ എല്ലാ തെളിവുകളും പ്രതിക്കെതിരായിരുന്നിട്ടും നിയമത്തിന്റെ നൂലിഴ കീറി പഠിച്ച രാമന്‍ പിള്ള എന്ന അഭിഭാഷകന്റെ മിടുക്ക് തന്നെയാണ് വിധിന്യായത്തെ അനുകൂലമാക്കിയതിന്റെ ഒരു പ്രധാന ഘടകം. സമാനമായി ദിലീപ് കേസിലും ഇത് തന്നെ സംഭവിക്കും എന്ന തരത്തിലാണ് ദിലീപിന്റെ ആഘോഷങ്ങള്‍ .

എന്നാല്‍ ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചുകൊണ്ട് നിര്‍ണായക വിധി പുറത്തു വന്നതോടെ ദിലീപിന്റെ അടുത്ത നീക്കം എന്താകും എന്ന അറിയാനുള്ള താല്പര്യത്തിലാണ് ജനങ്ങള്‍. ഇതിനിടെ പള്‍സര്‍ സുനിയുടെ ആരോഗ്യനിലയില്‍ വന്ന വീഴ്ചകളും ആശുപത്രി വാസവുമെല്ലാം സംശയത്തിന് ആക്ക കൂട്ടുന്നതാണ്. ദിലീപ് ആഘോഷങ്ങളില്‍ പങ്കെടുത്ത് നടക്കുന്ന സമയത്തും ഉറക്കം നഷ്ട്ടപെട്ട അവസ്ഥയിലാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി.

ഉറക്കം നഷ്ട്ടപെട്ട പള്‍സര്‍ സുനിയെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. സുനിയുടെ ഉറക്കം നഷ്ട്ടപെടാന്‍ കാരണം മാനസിക സംഘര്‍ഷമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബാല ചന്ദ്ര കുമാറിന്റെ മൊഴികള്‍സത്യമാണെന്നു സുനിയും വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഈ കേസിലെ ദിലീപിനെതിരായ സുപ്രധാന തെളിവുകള്‍ എടുത്തു പറഞ്ഞ് കൊണ്ട് സുനി തന്റെ അമ്മയ്ക്ക് എഴുതിയ കത്തും അടുത്തയിടെ പുറത്ത് വന്നിരുന്നു.

ഈ കത്തിനെക്കുറിച്ച് വിശദീകരിച്ചു രംഗത്തെത്തിയ സുനിയുടെ അമ്മ തന്റെ മകന് വധഭീഷണിയുള്ളതായി അവന്‍ പറഞ്ഞതായും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തനിക്ക് ജയിലില്‍ വധഭീക്ഷണിയുണ്ടെന്ന് നേരത്തെ തന്നെ സുനി ആരോപിക്കുന്നുണ്ട്. കേസിലെ എല്ലാ ഉന്നതരെയും അറിയാവുന്ന സുനിയുടെ ജീവന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിലപ്പെട്ടതാണ് . എന്നാല്‍ ഇയാളെ ഇല്ലാതാക്കേണ്ടത് പ്രതികളുടെ ആവശ്യവുമാണ് . അതുകൊണ്ട് തന്നെ സുനിയുടെ ജീവനില്‍ ഭീഷണിയുണ്ട് എന്ന ആരോപണം നിസാരരമായി കാണാനാവില്ല. എല്ലാ രഹസ്യങ്ങളും അറിയാവുന്ന പള്‍സര്‍ സുനിയെ ഇല്ലാതാക്കുക എന്നത് പ്രതികളുടെ ആവശ്യമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top