Connect with us

രണ്ടാം ഭാഗത്തില്‍ ഞാന്‍ ഉണ്ടോ എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു, ആരും പോകാത്ത വഴിയിലൂടെ സംവിധായകന്‍ പോയി; ദൃശ്യം 2വിനെ കുറിച്ച് ‘വരുണ്‍ പ്രഭാകര്‍’ പറയുന്നു

Malayalam

രണ്ടാം ഭാഗത്തില്‍ ഞാന്‍ ഉണ്ടോ എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു, ആരും പോകാത്ത വഴിയിലൂടെ സംവിധായകന്‍ പോയി; ദൃശ്യം 2വിനെ കുറിച്ച് ‘വരുണ്‍ പ്രഭാകര്‍’ പറയുന്നു

രണ്ടാം ഭാഗത്തില്‍ ഞാന്‍ ഉണ്ടോ എന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു, ആരും പോകാത്ത വഴിയിലൂടെ സംവിധായകന്‍ പോയി; ദൃശ്യം 2വിനെ കുറിച്ച് ‘വരുണ്‍ പ്രഭാകര്‍’ പറയുന്നു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കണ്ട ദൃശ്യം എന്ന ഹിറ്റ് സിനിമയില്‍ പ്രധാന കഥാപാത്രമായിരുന്നു നടന്‍ റോഷന്‍ ബഷീര്‍ അവതരിപ്പിച്ച വരുണ്‍ പ്രഭാകര്‍. ചിത്രത്തില്‍ അയാള്‍ മരിക്കുകയാണെങ്കിലും അയാളുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് ദൃശ്യം എന്ന ചിത്രം മുന്നോട്ട് നീങ്ങുന്നത്. ആദ്യ ഭാഗത്തില്‍ മരിച്ചു പോയതിനാല്‍ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുണ്‍ പ്രഭാകര്‍ ഇല്ല. പക്ഷേ അയാളുടെ പേര് പരാമര്‍ശിക്കുന്ന നിരവധി രംഗങ്ങളുണ്ട്. ഇപ്പോഴിതായ ദൃശ്യം 2 കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് വരുണ്‍ പ്രഭാകറായെത്തിയ റോഷന്‍ ബഷീര്‍.

ഫേസ്ബുക്കിലാണ് റോഷന്‍ സിനിമയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ദൃശ്യം രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത വന്നതു മുതല്‍, ഞാന്‍ ഇതിലുണ്ടോയെന്ന് നിരവധി ആളുകള്‍ എന്നോട് ചോദിച്ചിരുന്നു. ഒന്നാം ഭാഗത്തില്‍ തന്നെ കൊല ചെയ്യപ്പെട്ട വരുണ്‍ പ്രഭാകര്‍ അതിന്റെ തുടര്‍ച്ചയായെത്തുന്ന സിനിമയില്‍ ഉണ്ടാകുകയോ അത് നിഷേധിക്കുകയോ ചെയ്യുന്നതെങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു എന്നാണ് റോഷന്‍ പറഞ്ഞത്.

റോഷന്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് പൂര്‍ണ്ണ രൂപം;

ജോര്‍ജ്ജ് കുട്ടിയേയും കുടുംബത്തേയും കുറിച്ചുള്ള തികച്ചും വ്യത്യസ്തമമായ ഒരു കഥയായിരിക്കുമെന്ന് ഇന്നലെ വരെ ഞാന്‍ വിചാരിച്ചിരുന്നു. സിനിമ കാണാനിരുന്നതും അങ്ങനെയാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണെല്ലാമെന് റോഷന്‍ കുറിപ്പില്‍ പറഞ്ഞിരിക്കുകയാണ്.

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും ഞാനും ദൃശ്യം 2 കണ്ടു, സ്റ്റോറി മേക്കിംഗ് സ്‌കില്‍ എന്നു പറയുന്നതെന്താണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. ആരും പോകാത്ത വഴിയിലൂടെയാണ് സംവിധായകന്‍ പോയിരിക്കുന്നത്. സിനിമ തീരും വരെ സീറ്റിന്‍ തുമ്പത്ത് പിടിച്ചിരുത്തുന്ന സിനിമ. ഓരോ ഡയലോഗിനായും കണ്ണും ചെവിയുമൊക്കെ കൂര്‍പ്പിച്ചുപിടിച്ചു, അതൊക്കെ ഒരു സൂചനയാകുമല്ലോ. ഓരോ ഫ്രെയിമിനും സീനിനുമൊക്കെ വിശദീകരണം അതില്‍ തന്നെയുണ്ടായിരുന്നു. ആദ്യത്തേതിന് സമാനമായ ഒരു സൂപ്പര്‍ ഹിറ്റ് വീണ്ടും. മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നില്‍ ഇത്രയും പ്രധാന്യമുള്ളൊരു കഥാപാത്രത്തെ ആദ്യ ഭാഗത്തില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.

ആരും സഞ്ചരിക്കാത്ത വഴി സംവിധായകന്‍ സ്വീകരിച്ചു. സിനിമയുടെ അവസാനം വരെ ഞങ്ങള്‍ സീറ്റിന്റെ അരികില്‍ ഇരുന്നുവെന്ന് സിനിമ ഉറപ്പുവരുത്തി. ഓരോ ഡയലോഗും അടുത്ത സൂചനയായിരിക്കാമെന്നതിനാല്‍ കണ്ണുകളും ചെവികളും സ്‌ക്രീനിലേക്ക് ചേര്‍ത്തുപിടിച്ചു. ഓരോ പ്രവൃത്തിക്കും, ആവിഷ്‌കാരത്തിനും, ഫ്രെയിമുകള്‍ക്കും, എല്ലാത്തിനും സ്വയം ഒരു വിശദീകരണമുണ്ടായിരുന്നു. ആദ്യത്തേതിന് സമാനമായ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് അതേ ഫീലില്‍ ഒരു രണ്ടാം ഭാഗം, ബ്രില്ല്യന്റ് എന്നേ പറയാനുള്ളൂ.

മലയാള ചലച്ചിത്ര വ്യവസായ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നിന്റെ ആദ്യ ഭാഗത്തില്‍ ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കാനുള്ള അവസരം ലഭിച്ചത്, അത് പ്രകടിപ്പിക്കാന്‍ തന്നെ വാക്കുകള്‍ കിട്ടുന്നില്ല, ഈ മനുഷ്യന്‍ ക്ലാസിക് ക്രിമിനലാണ്, വരുണ്‍ കുറിച്ചിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top