Connect with us

എല്ലാ ദിവസവും ഇതു പോലെയായിരുന്നെങ്കില്‍..തന്നെ മുന്നോട്ട് നയിക്കുന്ന കാര്യത്തെ കുറിച്ച് മഞ്ജരി

Malayalam

എല്ലാ ദിവസവും ഇതു പോലെയായിരുന്നെങ്കില്‍..തന്നെ മുന്നോട്ട് നയിക്കുന്ന കാര്യത്തെ കുറിച്ച് മഞ്ജരി

എല്ലാ ദിവസവും ഇതു പോലെയായിരുന്നെങ്കില്‍..തന്നെ മുന്നോട്ട് നയിക്കുന്ന കാര്യത്തെ കുറിച്ച് മഞ്ജരി

‘താമര കുരുവിയ്ക്ക് തട്ടമിട്’ എന്ന ഒറ്റ ഗാനത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായികയാണ് മഞ്ജരി. തുടക്കത്തില്‍തന്നെ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും സംഗീതത്തില്‍ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്.
പാട്ടിയ പാട്ടുകളില്‍ ഒട്ടുമിക്കതും ഹിറ്റ്.

മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാന്‍ അവസരം ലഭിച്ച പാട്ടുകാരി. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസല്‍ ഗായിക. സംഗീത നിശകളിലെയും സൂര്യ ഫെസ്റ്റിലേയുമൊക്കെ നിറ സാന്നിദ്ധ്യം കൂടിയാണ് മഞ്ജരി.

മഞ്ജരി പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഐശ്വര്യ പൂര്‍ണമായ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. ”രാവിലെ തന്നെയുള്ള പ്രാര്‍ത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ദൈവാനുഗ്രഹങ്ങളാണ് എല്ലാവരേയും മുന്നേറുവാന്‍ സഹായിക്കുന്നതും. ആത്മാവുള്ളതും സന്തോഷം നിറഞ്ഞതുമായ ഇന്ന് പോലെയായിരുന്നു എല്ലാ ദിവസവും എന്നാഗ്രഹിച്ചു പോകുന്നു.” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് മഞ്ജരി കുറിച്ചത്.

രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്. 2004ല്‍? പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലെ ‘മുകിലിന്‍ മകളേ’ എന്ന ഗാനത്തിനും, 2008ല്‍ പുറത്തിറങ്ങിയ ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന ചിത്രത്തിലെ ‘മുള്ളുള്ള മുരിക്കിന്‍ മേല്‍’ എന്ന ഗാനത്തിനുമായിരുന്നു പുരസ്‌കാരങ്ങള്‍.

More in Malayalam

Trending

Recent

To Top