Connect with us

നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, എന്നായിരുന്നു സംശയം, അങ്ങനെയാണ് ജീവിതത്തിലെ റിസ്‌കായ ആ തീരുമാനം എടുക്കുന്നത്

Malayalam

നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, എന്നായിരുന്നു സംശയം, അങ്ങനെയാണ് ജീവിതത്തിലെ റിസ്‌കായ ആ തീരുമാനം എടുക്കുന്നത്

നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, എന്നായിരുന്നു സംശയം, അങ്ങനെയാണ് ജീവിതത്തിലെ റിസ്‌കായ ആ തീരുമാനം എടുക്കുന്നത്

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. സ്വന്തം പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായി മാറിയതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്നയ്ക്ക്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാനെത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയായിരുന്നു. അത് വേണോ ഇത് വേണോ എന്ന് ആകെ ആശയക്കുഴപ്പത്തിലായി.

അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടുക്കന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനം എന്റെ ജോലിയാണ്. ആരോടും പറയാതെയാണ് ഞാന്‍ ഷൂട്ടിംഗിന് പോയത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കരയുന്ന അമ്മയെയാണ് കാണുന്നത്. അവള്‍ നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, ഇതൊക്കെയായിരുന്നു എല്ലാവരുടെയും സംശയം.

ആ രണ്ടുമാസക്കാലത്ത് ആകെ കയ്യിലുണ്ടായിരുന്നത് ഇരുനൂറ് രൂപയാണ്. അത് കളയുന്നതിനെ കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷേ അവസരം ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന് എന്റെ മനസ് പറഞ്ഞ് കൊണ്ടേയിരുന്നു. ഞാന്‍ ഹോസ്പിറ്റലിലെ ഡയറക്ടേഴ്സിനോട് അഭിപ്രായം ചോദിച്ചു. അവര്‍ കിട്ടിയ അവസരം കളയണ്ടെന്ന് പറഞ്ഞു. രണ്ട് മാസം ലീവ് എടുത്ത് പൊയ്ക്കോളു എന്ന് പറഞ്ഞു. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കായ തീരുമാനമെടുത്തു. ജോലി കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കലും കുറ്റപ്പെടുത്തലും മാത്രം. അപ്പന്‍ മരിച്ചിട്ട് രണ്ട് കൊല്ലമേ ആയുള്ളു. അപ്പോഴെക്കും അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ വേറെയും ഉണ്ടായിരുന്നു എന്ന് അന്ന പറയുന്നു.

More in Malayalam

Trending

Recent

To Top