Connect with us

മരണത്തിന് മുമ്പും ആ നടന്റെ പേരില്‍ വഴക്കിട്ടു , ചിത്ര അനുഭവിച്ചിരുന്നത് കടുത്ത മാനസിക പീഡനം; ഹേംനാഥിനെതിരെയുള്ള ശക്തമായ തെളിവുകള്‍ പുറത്ത്

News

മരണത്തിന് മുമ്പും ആ നടന്റെ പേരില്‍ വഴക്കിട്ടു , ചിത്ര അനുഭവിച്ചിരുന്നത് കടുത്ത മാനസിക പീഡനം; ഹേംനാഥിനെതിരെയുള്ള ശക്തമായ തെളിവുകള്‍ പുറത്ത്

മരണത്തിന് മുമ്പും ആ നടന്റെ പേരില്‍ വഴക്കിട്ടു , ചിത്ര അനുഭവിച്ചിരുന്നത് കടുത്ത മാനസിക പീഡനം; ഹേംനാഥിനെതിരെയുള്ള ശക്തമായ തെളിവുകള്‍ പുറത്ത്

നടിയും അവതാരകയുമായ വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിരിക്കുന്നത്. ചിത്ര കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.അഭിനയം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഷൂട്ട് കഴിഞ്ഞതിന് ശേഷം ചിത്ര ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതേ തുടര്‍ന്ന് ഇരുവരും വഴക്കിടുകയും കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടക്കുകയും ചെയ്തു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. അഭിനയം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഹേംനാഥ് നിരന്തരം ചിത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രയുടെ മരണത്തില്‍ ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ െ്രെകംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ചിത്രയുടെ അച്ഛന്‍ കാമരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നസ്രത്ത്‌പേട്ട പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്.

ചിത്ര ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയതിനുപിന്നാലെ ഭര്‍ത്താവ് ഹേംനാഥിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസന്വേഷണം ഏകപക്ഷീയമാണെന്നാരോപിച്ച് ഹേംനാഥിന്റെ അച്ഛന്‍ രവിചന്ദ്രന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഈ നിലയിലാണ് കേസ് സെന്‍ട്രല്‍ െ്രെകംബ്രാഞ്ചിലേക്ക് കൈമാറിയത്. ഡിസംബര്‍ ഒമ്പതിനാണ് ചിത്ര നസ്രത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇവിപി ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഒരുമണിയോടെയാണ് ചിത്ര ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഹേമന്ദ് പറഞ്ഞിരുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് റൂം തുറന്നതെന്നും അപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ് എന്നും ഹേമന്ദ് പറഞ്ഞിരുന്നു. ഡിസംബര്‍ 15 നാണ് ഹേംനാഥ് അറസ്റ്റിലാകുന്നത്. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.

പാണ്ഡ്യന്‍ സ്‌റ്റോര്‍സ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായിരുന്നു ചിത്ര. നിരവധി ഷോകളില്‍ അവതാരകയായും എത്തിയിട്ടുണ്ട്. ഏറെ സങ്കടത്തോടെയാണ് ചിത്രയുടെ മരണവാര്‍ത്ത തമികം സ്വീകരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ മുന്‍പ് പോലും ഇന്‍സ്റ്റഗ്രാമില്‍ ആക്റ്റീവ് ആയ നടി ഇനി ഇല്ലെന്ന യാഥാര്‍ഥ്യം ഉറ്റവരേയും സഹപ്രവര്‍ത്തകരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി. താരം അവസാനമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍ സങ്കടത്തിന്റെ നിഴലുള്ളതായിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ ചിത്രയ്ക്ക് ഒന്നര മില്യണിലേറെ ഫോളോവേഴ്‌സും ഉണ്ടായിരുന്നു. ചെന്നൈ കോട്ടൂര്‍പുരം സ്വദേശിയാണ് ചിത്ര. ഒരു തമിഴ് സിനിമയിലേക്ക് ചിത്ര കരാര്‍ ആയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മക്കള്‍ ടിവി, ജയ ടിവി, സീ തമിഴ്, സ്റ്റാര്‍ വിജയ് തുടങ്ങിയ ചാനലുകളിലെല്ലാം നിരവധി ഷോയുടെ അവതാരകയായ ചിത്ര വിവിധ ചാനലുകളിലെ സീരിയലുകളിലും അഭിനയിച്ചിരുന്നു.

More in News

Trending

Recent

To Top