സിനിമയില്‍ നിന്ന് ലഭിച്ച പണം കൊണ്ട് ഞാന്‍ റബ്ബര്‍ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല, സ്വന്തമായി ഒരു ലാപ്ടോപ് പോലും തനിക്കില്ലെന്ന് പ്രിയദര്ശന്
സിനിമയില്‍ നിന്ന് ലഭിച്ച പണം കൊണ്ട് ഞാന്‍ റബ്ബര്‍ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല, സ്വന്തമായി ഒരു ലാപ്ടോപ് പോലും തനിക്കില്ലെന്ന് പ്രിയദര്ശന്
സിനിമയില്‍ നിന്ന് ലഭിച്ച പണം കൊണ്ട് ഞാന്‍ റബ്ബര്‍ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല, സ്വന്തമായി ഒരു ലാപ്ടോപ് പോലും തനിക്കില്ലെന്ന് പ്രിയദര്ശന്
തനിക്ക് സ്വന്തമായി ഒരു ലാപ്ടോപ് പോലും ഇല്ലെന്ന് സംവിധായകന് പ്രിയദര്ശന്. കാരണം സിനിമയിലെ ടെക്നോളജിയോട് മാത്രമേ തനിക്ക് താത്പര്യമുള്ളൂവെന്നും, സിനിമയ്ക്ക് പുറത്തെ ടെക്നോളജി ലോകം തന്നെ ആകര്‍ഷിക്കാറില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
”സിനിമയില്‍ നിന്ന് ലഭിച്ച പണം കൊണ്ട് ഞാന്‍ റബ്ബര്‍ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല. ഞാന്‍ സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം സ്റ്റുഡിയോസിനും, ക്യാമറയ്ക്കുമൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത്.
അതിന് രണ്ട് ഗുണമുണ്ട്. എനിക്ക് അതിനെക്കുറിച്ച് പഠിക്കാന്‍ പറ്റും. രണ്ടാമത്തെ കാര്യം, അതൊരു പാഷനാണ്. അപ്ഡേറ്റ് ചെയ്യുക എന്നതൊരു പാഷനാണ്. അല്ലാതെ മനപൂര്‍വ്വമായിട്ട് അപ്ഡേറ്റ് ചെയ്യുകയല്ല ഞാന്‍.
എന്റെ കയ്യില്‍ സ്വന്തമായി ഒരു ലാപ്ടോപ് പോലുമില്ല. അത് കൊണ്ട് നടക്കുകയും അതില്‍ മെയില്‍ അയയ്ക്കുകയും അതിലൊന്നും താത്പര്യമില്ല. പക്ഷേ സിനിമയ്ക്ക് അകത്തെ ടെക്നോളജി എനിക്ക് ആവശ്യമാണ്. അതിന് പുറത്തെ ടെക്നോളജി ആകര്‍ഷിക്കാറില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്ശന് കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കല്യാണി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...