സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിച്ചു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല; തന്നെ വിളിച്ച് അതേ കുറിച്ച് പറഞ്ഞുവെന്ന് ഗായത്രി അശോകന്
സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിച്ചു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല; തന്നെ വിളിച്ച് അതേ കുറിച്ച് പറഞ്ഞുവെന്ന് ഗായത്രി അശോകന്
സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിച്ചു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല; തന്നെ വിളിച്ച് അതേ കുറിച്ച് പറഞ്ഞുവെന്ന് ഗായത്രി അശോകന്
സത്യന് അന്തിക്കാട് സംവിധാനം ചെയ്തു 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുടുംബപുരാണം’. ബാലചന്ദ്രമേനോന് പ്രധാന വേഷം ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഗായത്രി അശോക്.
‘കുടുംബപുരാണത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ താനതില്‍ ഒരു വിദ്യ ഒപ്പിച്ചുവെന്നും സിനിമയില്‍ ബാലചന്ദ്രമേനോന്റെ കഥാപാത്രം കുറച്ചു നെഗറ്റീവ് ആയതുകൊണ്ട് പോസ്റ്ററില്‍ അദ്ദേഹത്തിന് ഒരു കൊമ്പ് പിടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിക്കുകയും ചെയ്തു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല. അദ്ദേഹം തന്നെ വിളിച്ച് അതിനെക്കുറിച്ച് പറയുകയും ചെയ്തുവെന്നും സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറഞ്ഞു.
വളരെ പിശുക്കനായ ഒരു കഥാപാത്രത്തെ ആണ് കുടുംബപുരാണത്തില്‍ ബാലചന്ദ്രമേനോന് അവതരിപ്പിച്ചത്. കുടുംബ സംവിധായകനെന്ന നിലയില്‍ സത്യന് അന്തിക്കാട് എന്ന സംവിധായകനെ അപ് ലിഫ്റ്റ് ചെയ്ത ചിത്രം കൂടിയായിരുന്നു കുടുംബപുരാണം.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...