Connect with us

ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടന്‍ വിവേക് അന്തരിച്ചു

News

ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടന്‍ വിവേക് അന്തരിച്ചു

ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടന്‍ വിവേക് അന്തരിച്ചു

ഹൃദയാഘാതെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടന്‍ വിവേക് അന്തരിച്ചു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം ആശുപത്രി പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റനിലും വിവേകിന്റെ നില ഗുരുതരമായി തുടരുന്നതായാണ് അറിയിച്ചത്. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്ത ശേഷം ഇസിഎംഒ യില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

‘അക്യൂട്ട് കൊറോണറി സിന്‍ഡ്രോ’മിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.ഇതിനു കാരണം കൊവിഡ് വാക്സിനേഷന്‍ ആവണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്തുനിന്ന് യന്ത്രസഹായത്തോടെ നിര്‍വ്വഹിക്കുന്ന സംവിധാനമാണ് എക്സ്ട്രാ കോര്‍പ്പറല്‍ മെംബ്രേന്‍ ഓക്സിജനേഷന്‍ എന്ന ഇസിഎംഒ.

രോഗിയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം അനുവദിക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ പുലര്‍ച്ചയോടു കൂടി നടന്റെ നില അതീവ ഗുരുതരമാകുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിച്ച ശേഷം താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പൊതുവിടങ്ങളില്‍ നമ്മള്‍ സുരക്ഷിതരായിരിക്കാന്‍ മാസ്‌ക് ധരിക്കുകയും, കൈകള്‍ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാന്‍ വേണ്ടിയാണ് വാക്‌സിന്‍.

നിങ്ങള്‍ സിദ്ധ, ആയുര്‍വേദ മരുന്നുകള്‍, വൈറ്റമിന്‍ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാല്‍ നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് വാക്‌സിന്‍ കൊണ്ട് മാത്രമാണ്. വാക്‌സിന്‍ എടുത്തവര്‍ക്കു കോവിഡ് വരില്ലേ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവന്‍ ഹനിക്കപ്പെടില്ല എന്നായിരുന്നു തരാം പറഞ്ഞത്.

1987ല്‍ കെ. ബാലചന്ദറിന്റെ മനതില്‍ ഒരുത്തി വേണ്ടും എന്ന ചിത്രത്തിത്തിലൂടെയാണ് വിവേക് അഭിനയ ലോകത്തിലേയ്ക്ക് കാലുവെയ്ക്കുന്നത്.

തുടര്‍ന്ന് ഖുഷി, മിന്നലേ, റണ്‍, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ഏറെ ശ്രദ്ധേയനാക്കിയത്. മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ താരം കൂടിയാണ് വിവേക്.

1990 കളില്‍ തുടര്‍ച്ചയായി വന്‍ഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തമിഴ് സിനിമ പരിചയിച്ച രീതികളില്‍നിന്നു വ്യത്യസ്തമായിരുന്നു വിവേകിന്റെ തമാശകള്‍. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന പല മോശം പ്രവണതകളെയും വിമര്‍ശിച്ച ഹാസ്യരംഗങ്ങള്‍ തമിഴ്‌നാടിനു പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു.

പിന്നീട് വര്‍ഷങ്ങളോളം സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ അവിഭാജ്യഘടകമായി വിവേക്. രജനികാന്ത്, വിജയ്, അജിത്, വിക്രം, ധനുഷ്, സൂര്യ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച അദ്ദേഹം അന്‍പതിേലറെ സിനിമകള്‍ ചെയ്ത വര്‍ഷങ്ങളുമുണ്ടായി.

More in News

Trending

Recent

To Top