Connect with us

അന്ന് സലിംകുമാറിനൊപ്പം, ഇന്ന് മനോജ് ബാജ്പേയിക്കൊപ്പം; ദേശീയ പുരസ്‌കാര തിളക്കത്തില്‍ ധനുഷ്

News

അന്ന് സലിംകുമാറിനൊപ്പം, ഇന്ന് മനോജ് ബാജ്പേയിക്കൊപ്പം; ദേശീയ പുരസ്‌കാര തിളക്കത്തില്‍ ധനുഷ്

അന്ന് സലിംകുമാറിനൊപ്പം, ഇന്ന് മനോജ് ബാജ്പേയിക്കൊപ്പം; ദേശീയ പുരസ്‌കാര തിളക്കത്തില്‍ ധനുഷ്

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വീണ്ടും ലഭിച്ചതിന്റെ തിളക്കത്തിലാണ് ധനുഷ്. താരത്തിന് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം കിട്ടുന്നത്. 2010 ലായിരുന്നു ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അന്ന് പുരസ്‌കാരം. ഇപ്പോള്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദേശീയ പുരസ്‌കാരംലഭിച്ചത് മറ്റൊരു വെട്രിമാരന്‍ ചിത്രത്തില്‍ തന്നെ എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.

2010 ല്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാറിനൊപ്പമായിരുന്നു ധനുഷ് അന്ന് പുരസ്‌കാരം പങ്കിട്ടത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ അബു എന്ന ചിത്രത്തിനായിരുന്നു സലീം കുമാറിന് പുരസ്‌കാരം. 2021 ല്‍ എത്തിയപ്പോള്‍ മനോജ് ബാജ്പേയിക്കൊപ്പമാണ് പുരസ്‌കാരം പങ്കിട്ടത്. ഭോന്‍സ്ലേ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു മനോജ് ബാജ്പേയിയെ പുരസ്‌കാരം തേടിയെത്തിയത്.

ധനുഷിനെ ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്‌കാരമാണ് ഇത്. അതില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നിര്‍മാതാവ് എന്ന നിലയിലായിരുന്നു. 2014 ല്‍ കാക്കമുട്ടൈ എന്ന ചിത്രത്തിനും 2015 ല്‍ വെട്രിമാരന്റെ തന്നെ വിസാരണൈയ്ക്കുമായിരുന്നു പുരസ്‌കാരം.

മധ്യവയ്‌സ്‌കനും യുവാവും കൗമരകക്കാരനുമായുള്ള ശിവസാമിയായി അസുരനിലെ ധനുഷിന്റെ അവതരണം വിസ്മയിപ്പിക്കുന്നതായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടിട്ടും ആയുധമെടുക്കാന്‍ ആഗ്രഹിക്കാതെ ഒതുങ്ങി ജീവിക്കുന്ന ശിവസാമി സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും പലപ്പോഴും അപഹാസ്യനായിത്തീരുന്നുണ്ട്.

എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലും സ്വന്തം കുടുംബത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ശിവസാമിയെ ഒരു മങ്ങലു ഏല്‍ക്കാതെ ധനുഷ് മികച്ചതാക്കി.

More in News

Trending

Recent

To Top