Connect with us

ബോൾഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാൻ മരിക്കുന്ന സമയത്ത് ആളുകൾ പറയുന്നത്, അതേക്കുറി ച്ചൊന്നും ചിന്തിക്കാറില്ല, ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല ഈ പ്രായത്തിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

Malayalam

ബോൾഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാൻ മരിക്കുന്ന സമയത്ത് ആളുകൾ പറയുന്നത്, അതേക്കുറി ച്ചൊന്നും ചിന്തിക്കാറില്ല, ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല ഈ പ്രായത്തിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

ബോൾഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാൻ മരിക്കുന്ന സമയത്ത് ആളുകൾ പറയുന്നത്, അതേക്കുറി ച്ചൊന്നും ചിന്തിക്കാറില്ല, ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല ഈ പ്രായത്തിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്വേത മേനോൻ. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും തമിഴ് തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലും താരം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ തന്നെ പാട്ടിലും കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. പിന്നാലെ ഡബ്ബിംഗിലൂടെയും കഴിവ് തെളിയിക്കുകയായിരുന്നു താരം. പലപ്പോഴും വിമർശനങ്ങൾക്ക് പത്രമായ താരം ഇതിനെതിരെയൊക്കെ രംഗത്ത് എത്തുക വളരെ വിരളമായിരുന്നു.

അത്തരത്തിൽ കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചും ഹോട്ട് രംഗങ്ങൾ ചെയ്തുമൊക്കെ നിരന്തരം വിമർശനങ്ങൾ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ചെറുതും വലുതുമായി അനേകം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്വേത വിവാദങ്ങളെ പേടിച്ച് മാറിനിൽക്കാറുമില്ല. കളിമണ്ണ് എന്ന ചിത്രത്തിനായി തന്നെ തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നൽകിയും ശ്വേത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ കാമസൂത്രയിൽ അഭിനയിച്ചതിനെക്കുറിച്ച് ആളുകൾ പറയുന്നത് കേൾക്കാറുണ്ടെന്ന് വ്യക്തമാക്കി താരം രംഗത്ത് എത്തിയിരിക്കുകയാണ്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ഇത്തരത്തിൽ വെളിപ്പെടുത്തലുമായി എത്തിയത്.

ബോൾഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാൻ മരിക്കുന്ന സമയത്ത് ആളുകൾ പറയുന്നത്. അതേക്കുറി ച്ചൊന്നും താൻ ചിന്തിക്കാറില്ലെന്നും ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ യാതൊരുവിധ കുറ്റബോധവുമില്ലെന്നും ശ്വേതാ മേനോൻ പറയുകയാണ്.

ഈ പ്രായത്തിൽ തന്നെ കാമസൂത്രയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. ‘കാരണം എന്റെ ജോലിയാണിത്. 6 മാസത്തിലൊരിക്കലായി സോഷ്യൽ മീഡിയ എനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ട്. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാർത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേൾക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല. ചോദിക്കാത്തതിനാൽ അതേക്കുറിച്ച് ഞാൻ അധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതിൽ താൽപര്യമില്ല. സോഷ്യൽ മീഡിയയിൽ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയും’ എന്നും അവർ പറഞ്ഞു.

അതോടൊപ്പം തന്നെ മകൾ സബൈനയെ വളർത്തുന്ന രീതിയെ കുറിച്ചും ശ്വേത പറയാൻ മറന്നില്ല. ‘ആൺകുട്ടിയെ പോലെയാണ് മകൾ വളർന്നു വരുന്നത്. പക്ഷേ താനൊരു പെണ്ണാണെന്ന് സബൈനയ്ക്ക് അറിയാം. എപ്പോഴും അത് ഓർമ്മപ്പെടുത്തി കൊടുക്കുന്നത് ശരിയല്ലല്ലോ. നീ പെണ്ണാണ് ഇതുപോലെ നിൽക്കണം, അതുപോലെ നിൽക്കണം, എന്ന് ഞങ്ങളുടെ കുടുംബത്തിൽ ആരും പറയാറില്ല. സബൈന ആദ്യം നല്ല വ്യക്തി ആവട്ടെ. അതിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഇപ്പോൾ നാലാം ക്ലാസിലാണ് പഠിക്കുന്ന മകൾ കുറച്ച് പഠിപ്പിസ്റ്റ് ആണ്’ എന്നും ശ്വേത പറയുകയുണ്ടായി.

More in Malayalam

Trending

Recent

To Top