Connect with us

സിനിമ യുവാക്കള്‍ക്കിടയില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കും, ബീസ്റ്റിനെ പ്രേക്ഷകര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം സിനിമയ്‌ക്കെതിരെ റാലി സംഘടിപ്പിക്കുമായിരുന്നു; ബീസ്റ്റിനെതിരെ എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള

News

സിനിമ യുവാക്കള്‍ക്കിടയില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കും, ബീസ്റ്റിനെ പ്രേക്ഷകര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം സിനിമയ്‌ക്കെതിരെ റാലി സംഘടിപ്പിക്കുമായിരുന്നു; ബീസ്റ്റിനെതിരെ എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള

സിനിമ യുവാക്കള്‍ക്കിടയില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കും, ബീസ്റ്റിനെ പ്രേക്ഷകര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം സിനിമയ്‌ക്കെതിരെ റാലി സംഘടിപ്പിക്കുമായിരുന്നു; ബീസ്റ്റിനെതിരെ എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ എന്ന ചിത്രം പുറത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് മനിതേയ മക്കള്‍ കട്ചി പാര്‍ട്ടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യമുന്നയിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള.

സിനിമ യുവാക്കള്‍ക്കിടയില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കും എന്നതിനാലാണ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘ഞാന്‍ ബീസ്റ്റ് കണ്ടിട്ടില്ല. എന്നാല്‍ എന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളും സിനിമ കാണുകയും എന്നോട് കഥ പറയുകയും ചെയ്തു.

സിനിമ എന്നത് അതിശക്തമായ ഒരു മാധ്യമമാണ്. അതിന് സമൂഹത്തില്‍ നല്ലതും മോശമായാമതുമായ രീതിയില്‍ സ്വാധീനം ചിലത്താന്‍ സാധിക്കും. ഈ സിനിമ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നു. ഇത് യുവാക്കളില്‍ ഒരു മുസ്ലീം വിരുദ്ധ മനോഭാവമുണ്ടാക്കും’എന്നും അദ്ദേഹം പറഞ്ഞു. ബീസ്റ്റിനെ പ്രേക്ഷകര്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അല്ലാത്ത പക്ഷം സിനിമയ്‌ക്കെതിരെ റാലി സംഘടിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. ‘ഡോക്ടറി’ന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് മികച്ച ബോക്സോഫീസ് കളക്ഷന്‍ തന്നെ ലഭിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് സിനിമയിലെ നായിക. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചത്.

More in News

Trending

Recent

To Top