Connect with us

തമിഴ് സംസാരിക്കാന്‍ അറിയില്ല. സിനിമായാത്ര പത്തുവര്‍ഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാര്‍ തരുന്നത്; ബീസ്റ്റിലെത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ്

Malayalam

തമിഴ് സംസാരിക്കാന്‍ അറിയില്ല. സിനിമായാത്ര പത്തുവര്‍ഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാര്‍ തരുന്നത്; ബീസ്റ്റിലെത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ്

തമിഴ് സംസാരിക്കാന്‍ അറിയില്ല. സിനിമായാത്ര പത്തുവര്‍ഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാര്‍ തരുന്നത്; ബീസ്റ്റിലെത്തിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാതിതിരുന്ന വിജയ് ചിത്രം ബീസ്റ്റില്‍ പ്രധാന വേഷത്തിലാണ് താരം എത്തിയത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അനുഭവത്തില്‍ തന്റെ തമിഴ് സിനിമാ അരങ്ങേറ്റത്തെ കുറിച്ച് പറയുകയാണ് ഷൈന്‍.

”ഒ.ടി.ടി പ്‌ളാറ് ഫോം വിപുലമായ സാദ്ധ്യതയാണ് ഒരുക്കുന്നത്. നല്ല സിനിമയെങ്കില്‍ ചെറിയ താരങ്ങളുടെ ചിത്രങ്ങള്‍ വരെ ഒ.ടി.ടി പ്‌ളാറ്റ്ഫോമില്‍ ലോകം മുഴുവന്‍ എത്തുന്നു. മലയാളത്തിലെ കൂടുതല്‍ താരങ്ങളെ ഇതിലൂടെ കാണാന്‍ കഴിയുന്നു. ഒരുപക്ഷേ അങ്ങനെ കണ്ടാകും സണ്‍ പിക്ചേഴ്‌സ് വിളിക്കുന്നത്.

തമിഴ് സംസാരിക്കാന്‍ അറിയില്ല. സിനിമായാത്ര പത്തുവര്‍ഷം പിന്നിടുന്നു. കൃത്യമായി കാര്യം ചെയ്യുക, നന്നായി ഭക്ഷണം കഴിക്കുക. ശരീരം സംരക്ഷിക്കുക എന്ന ഉപദേശമാണ് വീട്ടുകാര്‍ തരുന്നത്.

‘ഷൈന്‍ ടോം ചാക്കോ പറഞ്ഞു.അടി,? പന്ത്രണ്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് ഷൈന്‍ പ്രധാന വേഷത്തില്‍ ഒരുങ്ങുന്നത്.പൂര്‍ണമായി കടല്‍ ചിത്രീകരിച്ച അടിത്തട്ട് ആണ് റിലീസിന് ഒരുങ്ങുന്ന മറ്രൊരു ശ്രദ്ധേയ ചിത്രം. ’20 ദിവസം കടലില്‍ ചിത്രീകരണം. പൂര്‍ണമായി നടുക്കടലില്‍ ചിത്രീകരിച്ച സിനിമ. വലിയ ഒരു അനുഭവം തന്നു അടിത്തട്ട്.

നീണ്ടകരയിലായിരുന്നു ചിത്രീകരണം. ആദ്യത്തെ കുറച്ചു ദിവസം ബുദ്ധിമുട്ട് തോന്നി. കടലിന്റെ ഭീകരത മുന്നില്‍ കാണുമ്‌ബോള്‍ ഭയം തോന്നും. കരയില്‍ നിന്നു കാണുന്നതല്ല കടല്‍. നടുക്കടലില്‍ ഓളം പോലും ഭയപ്പെടുത്തും. ഉള്ള് കാറും. അതിലൂടെയാണ് ബോട്ടുകള്‍ ചരിഞ്ഞുപോവുന്നത്. രണ്ടുദിവസം കഴിഞ്ഞു ഭയം മാറി പൊരുത്തപ്പെട്ടു.

കരയില്‍ നിന്ന് ബോട്ടില്‍ ചിത്രീകരണത്തിന് കടലിലേക്ക്. പിന്നെ കടലില്‍ത്തന്നെ. ബോട്ടില്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരുടെ രണ്ടുദിവസത്തെ കഥയാണ് അടിത്തട്ട്. സണ്ണി വയ്ന്‍, പ്രശാന്ത്, ജയപാലന്‍, മുരുകന്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഏഴുപേര്‍. പൊന്നാനിയില്‍ താമസിച്ചപ്പോള്‍ പള്ളിപ്പെരുന്നാളിന് അമ്ബു പ്രദക്ഷണത്തിന് അഴിമുഖം കടന്നു പോകുമ്‌ബോള്‍ കടല്‍ കണ്ടിട്ടുണ്ട്.എന്നാല്‍ ഇരുപത്തിരണ്ടു കിലോമീറ്റര്‍ കടലിനുള്ളിലേക്ക് പോവുന്നത് ആദ്യമാണ്. എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

More in Malayalam

Trending

Recent

To Top