Connect with us

കാവ്യയുടെ ചോദ്യം ചെയ്യല്‍; നിലപാട് മാറ്റി അന്വേഷണ സംഘം, തത്ക്കാലം പത്മസരോവരത്തിലേയ്ക്ക് ഇല്ല; സൗകര്യമുള്ള മറ്റൊരു സ്ഥലം ഇന്ന് രാത്രിയ്ക്കകം നിര്‍ദ്ദേശിക്കണം

Malayalam

കാവ്യയുടെ ചോദ്യം ചെയ്യല്‍; നിലപാട് മാറ്റി അന്വേഷണ സംഘം, തത്ക്കാലം പത്മസരോവരത്തിലേയ്ക്ക് ഇല്ല; സൗകര്യമുള്ള മറ്റൊരു സ്ഥലം ഇന്ന് രാത്രിയ്ക്കകം നിര്‍ദ്ദേശിക്കണം

കാവ്യയുടെ ചോദ്യം ചെയ്യല്‍; നിലപാട് മാറ്റി അന്വേഷണ സംഘം, തത്ക്കാലം പത്മസരോവരത്തിലേയ്ക്ക് ഇല്ല; സൗകര്യമുള്ള മറ്റൊരു സ്ഥലം ഇന്ന് രാത്രിയ്ക്കകം നിര്‍ദ്ദേശിക്കണം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം കാവ്യയുടെ പേരും പങ്കും ഉയര്‍ന്ന് വന്നതോടെ കാവ്യയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. എന്നാല്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാവ്യ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇത് മാറ്റി ബുധനാഴ്ചത്തേയ്ക്ക് ആക്കുകയായിരുന്നു. ആലുവയിലെ വസതിയായ പത്മസരോവരത്തിലേയ്ക്ക് തന്നെ ചോദ്യം ചെയ്യാന്‍ കാവ്യ തിരഞ്ഞെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഇത് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ക്രൈംബ്രാഞ്ച് സംഘം നിലപാട് മാറ്റിയിരിക്കുകയാണ് എന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആലുവയിലെ പത്മസരോവരത്തിലേയ്ക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. സൗകര്യമുള്ള മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി നല്‍കണമെന്നും അന്വേഷണ സംഘം കാവ്യയോട് നിര്‍ദ്ദേശിച്ചു. ഇത് അനുസരിച്ചു കാവ്യ ഏതെങ്കിലും ഹോട്ടല്‍ നിര്‍ദേശിക്കാനാകും സാധ്യതയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തപ്പോഴും സ്വകാര്യ സ്ഥലത്ത് വെച്ച് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. അറസ്റ്റിന്റെ ഒരു സൂചന പോലും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ ഇപ്പോഴും കാവ്യയെ ചോദ്യം ചെയ്യുമ്പോള്‍ ഇത് ഒടുക്കം കാവ്യയുടെ അറസ്റ്റിലേയ്ക്ക് നീങ്ങുമോ എന്ന് കണ്ട് തന്നെ അറിയേണ്ടിരിക്കുന്നു.

ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള സന്ദേശങ്ങളുള്ളത്. മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസില്‍ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കാവ്യയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പ്രതികള്‍ എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയില്‍ നിന്നും വ്യക്തത തേടും. കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നല്‍കിയത്. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. അതുമാത്രമല്ല, നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുന്നെന്നാണ് സൂചന.

അതേസമയം, ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വധഗൂഢാലോചനാക്കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടിയുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് ഇന്ന് നല്‍കും. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും ഇല്ലാതാക്കിയതെന്നാണ് അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്. ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കര്‍ സായിശങ്കര്‍. ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top