Connect with us

മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു ;നീ എന്താ ഇവിടെ, ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാ; ? ഞാന്‍ എന്താ സാറോ; മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ആസിഫ്

Malayalam

മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു ;നീ എന്താ ഇവിടെ, ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാ; ? ഞാന്‍ എന്താ സാറോ; മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ആസിഫ്

മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു ;നീ എന്താ ഇവിടെ, ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാ; ? ഞാന്‍ എന്താ സാറോ; മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ആസിഫ്

2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത “ഋതു” എന്ന സിനിമയിലെ രണ്ട് നായകരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ നടനാണ് ആസിഫ് അലി . സത്യൻ അന്തിക്കാടിന്റെ “കഥ തുടരുന്നു”, സിബി മലയിലിന്റെ “അപൂർവരാഗം” എന്നിങ്ങനെ മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. സിബി മലയിലിനൊപ്പം നാലമത്തെ ചിത്രമായ കൊത്തില്‍ അഭിനയിക്കുകയാണ് ആസിഫ് ഇപ്പോള്‍.

കരിയറിലുടനീളം ഇത്തരത്തില്‍ മാസ്‌റ്റേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയ വഴിത്തിരിവാണെന്നാണ് പറയുകയാണ് ആസിഫ്. അതിനൊപ്പം തന്നെ എങ്ങനെ ഒരു പടം ഡബ്ബ് ചെയ്യണമെന്ന് തന്നെ പഠിപ്പിച്ചത് നടന്‍ മമ്മൂട്ടിയാണെന്നും ആസിഫ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടക്കം, ഒരു ആക്ടര്‍ ലൊക്കേഷനില്‍ എന്തായിരിക്കണം, അല്ലെങ്കില്‍ അയാളുടെ പ്രിപ്പറേഷന്‍ എന്തായിരിക്കണം എന്ന കാര്യങ്ങളൊക്കെ എന്നെ പഠിപ്പിച്ചത് ശ്യാം സാറാണ്. ഞാന്‍ ഇപ്പോഴും ചോദിക്കുകയാണ്, ഒരു പുതിയ ആക്ടേഴ്‌സ് അയാളുടെ ആദ്യ സിനിമ ചെയ്യുമ്പോള്‍ ഇവരില്‍ എത്ര പേര്‍ക്ക് ഫുള്‍ സ്‌ക്രിപ്റ്റ് കിട്ടും? എത്ര പേര്‍ക്ക് അവര്‍ ചെയ്യാന്‍ പോകുന്ന സിനിമയെ പറ്റി പറഞ്ഞുകൊടുക്കും? അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന എത്ര സിനിമയുടെ സംവിധായര്‍ക്ക് ആ സിനിമയെ പറ്റി നൂറ് ശതമാനം അറിയാമെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ട്.

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഋതുവിലേക്ക് ഓഡിഷന്‍ കഴിഞ്ഞ് എന്നെ സെലക്ട് ചെയ്ത് ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. അവിടെ ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലേക്ക് ബൈന്‍ഡ് ചെയ്ത ഫുള്‍ സ്‌ക്രിപ്റ്റ് കൊണ്ടുവന്നുതന്നിട്ട് ഇത് വായിച്ച് നോക്കാന്‍ പറഞ്ഞു.ഞാന്‍ ഇത് വായിച്ച് മൂന്നാമത്തെ ദിവസമാണ് ക്യാരക്ടര് എന്താണെന്ന് പറയുന്നത്. ഓരോ ക്യാരക്ടേഴ്‌സിനേയും ഞങ്ങള്‍ക്ക് വിശദീകരിച്ചു തരുന്നു. മുരളി മേനോന്‍ സാര്‍ ഞങ്ങള്‍ക്ക് വര്‍ക്ഷോപ്പ് തരുന്നു. ഇതിന് ശേഷം ലൊക്കേഷനില്‍ വന്ന് ഷൂട്ട് തുടങ്ങുന്നു. ഒരു പുതിയ ആക്ടറെ ഇത്രയും എക്‌സ്പീരിയന്‍സ് ആയിട്ടുള്ള സംവിധായകന്‍ അത്രയും കംഫര്‍ട്ടിബിള്‍ ആക്കിയിട്ടാണ് ഷൂട്ട് തുടങ്ങുന്നത്.

ഒരു ടെന്‍ഷനും ഇല്ലാതെയാണ് ഞാന്‍ എന്റെ ആദ്യ സിനിമ ഷൂട്ട് ചെയ്യുന്നത്. അതിന് ശേഷം എന്റെ ഇതുവരെയുള്ള എല്ലാ സിനിമയ്ക്കും ഞാന്‍ സ്‌ക്രിപ്റ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ട്. തലേന്ന് സീന്‍ മാര്‍ക്ക് ചെയ്ത് തന്നാലേ എനിക്ക് ലൊക്കേഷനില്‍ പിറ്റേ ദിവസം ധൈര്യത്തോടെ പോകാന്‍ പറ്റുള്ളൂ. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അത് സംഭവിക്കില്ല. പക്ഷേ ഞാന്‍ വാശിപിടിക്കും.

ആ തുടക്കം തന്ന ധൈര്യമാണ് ഇതെല്ലാം. സിബി സാറിന്റെ കാര്യം പറഞ്ഞാല്‍ ചെറിയ ചെറിയ കറക്ഷന്‍സ് ചെറിയ ചെറിയ ഡയലോഗ് ഡെലിവറി കൊണ്ടുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇതെല്ലാം നമുക്ക് മനസിലാക്കാന്‍ പറ്റുന്നത് ഇങ്ങനെയുള്ള ലെജന്റ്‌സിനൊപ്പം വര്‍ക് ചെയ്തതുകൊണ്ടാണ്.എന്റെ ആദ്യസിനിമ ഋതു ഡിസ്ട്രിബ്യൂഷന്‍ ചെയ്തത് മമ്മൂക്കയുടെ പ്ലേ ഹൗസാണ്. അന്ന് മുതല്‍ എനിക്ക് മമ്മൂക്കയെ നേരിട്ട് കാണാനും പോയി സംസാരിക്കാനും ഉള്ള ഫ്രീഡം എപ്പോഴും കിട്ടിയിട്ടുണ്ട്.ഞാന്‍ അപൂര്‍വരാഗം കഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂക്ക എന്റെ സിനിമ കണ്ടിട്ടുണ്ട്.

അങ്ങനെ ഞങ്ങള്‍ ഒരു ഇവന്റിന് നില്‍കുന്ന സമയത്ത് ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി എന്നെ മനസിലായോ എന്നൊക്കെ ചോദിച്ചു. അങ്ങനെ വര്‍ത്തമാനമൊക്കെ പറഞ്ഞു നില്‍ക്കുമ്പോള്‍
എന്നോട് അദ്ദേഹം പറഞ്ഞു, നിന്റെ ഡയലോഗ് ഡെലിവറി ഭയങ്കര സ്പീഡാണ്. ഇങ്ങനെ സംസാരിച്ചാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ഓഡിയന്‍സിന് മനസിലാവില്ല എന്ന്. സീനിയേഴ്‌സ് ആരെങ്കിലുമൊക്കെ ഡബ്ബ് ചെയ്യുമ്പോള്‍ ഇതൊക്കെ പോയി നിന്ന് പഠിക്കെന്ന് കൂടി മമ്മൂക്ക പറഞ്ഞു.

അങ്ങനെ ഒരിക്കല്‍ നേരെ ഞാന്‍ കൊച്ചി പനമ്പിള്ളി നഗറിലേക്ക് വിട്ടു. അവിടെ മമ്മൂക്ക ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. പുറത്ത് മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു. മമ്മൂക്ക ഡബ്ബ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നേരെ സ്റ്റുഡിയോയ്ക്ക് അകത്ത് കയറി.’

നീ എന്താ ഇവിടെ, നീ ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു. ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. എന്ത് പഠിക്കാന്‍? മമ്മൂക്ക ചോദിച്ചു. അല്ല ഞാന്‍ ഡബ്ബിങ് പഠിക്കാനെന്ന് പറഞ്ഞു. ഞാനെന്താ സാറോ അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയ്ക്ക് അകത്തേക്ക് ഇരുത്തി.

എന്നെ അവിടെ ഇരുത്തി ഒരൊറ്റ സ്വീകന്‍സ് എത്ര രീതിയില്‍ ഡബ്ബ് ചെയ്യാം, അഭിനയിച്ച് കയ്യില്‍ നിന്ന് പോയത് ഡബ്ബിങ്ങില്‍ എങ്ങനെ രക്ഷിക്കാം ഒരു വോയിസ് മോഡുലേഷന്‍ കൊണ്ട് എന്തൊക്കെ വ്യത്യാസം ഉണ്ടാകും. ചില വാക്കുകള്‍ക്ക് കൊടുക്കുന്ന പ്രോമിനന്‍സ് മാറുമ്പോള്‍ അര്‍ത്ഥം മാറുന്നത് എങ്ങനെ എന്ന് തുടങ്ങി ഇങ്ങനെയൊരു സെക്ഷന്‍ തന്നെ അദ്ദേഹം എനിക്ക് മൂന്ന് മണിക്കൂര്‍ നേരം എടുത്തു തന്നു. ഞെട്ടിപ്പോയി ഞാന്‍.

ഞാനൊരു ട്രെയിന്‍ഡ് ആക്ടറല്ല. പക്ഷേ ഇങ്ങനെയെുള്ള കുറേ സെഷന്‍സ് നമുക്ക് കിട്ടിയതുകൊണ്ടുള്ള റിസള്‍ട്ട് കൂടിയാണ് കരിയറില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയത്. ഇങ്ങനെയുള്ള ആളുകളുടെകൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് തന്നെയാണ് എന്നെ സംബന്ധിച്ചുള്ള വലിയ ഭാഗ്യം,’ ആസിഫ് അലി പറഞ്ഞു.

about asif ali

Continue Reading
You may also like...

More in Malayalam

Trending

Recent

To Top