Connect with us

നടി ആക്രമിക്കപ്പെട്ട കേസില്‍ സീരിയല്‍ നടി നിഷ മാത്യുവിന്റെ പേരും!? രഹസ്യമായി ചോദ്യം ചെയ്തതായും വിവരം

Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ സീരിയല്‍ നടി നിഷ മാത്യുവിന്റെ പേരും!? രഹസ്യമായി ചോദ്യം ചെയ്തതായും വിവരം

നടി ആക്രമിക്കപ്പെട്ട കേസില്‍ സീരിയല്‍ നടി നിഷ മാത്യുവിന്റെ പേരും!? രഹസ്യമായി ചോദ്യം ചെയ്തതായും വിവരം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പുതിയ പുതിയ കുരുക്കുകളിലേയ്ക്കാണ് കടക്കുന്നത്. കേസ് നിര്‍ണായക ദിവസങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇതുവരെയും പുറത്തെത്താത്ത പലരുടെയും പേരുവവിരങ്ങളാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയ വി.ഐ.പി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണസംഘം നേരത്തെ പറഞ്ഞിരുന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.

വി.ഐ.പി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. വരും ദിവസങ്ങളില്‍ നിരവധി പേരുടെ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം, കേസില്‍ ഒരു പ്രമുഖ സീരിയല്‍ നടിയുടെ പേരും പുറത്ത് വന്നിട്ടുണ്ട്. കൂടെവിടെ സീരിയലിലെ റാണിയമ്മയായി വേഷമിടുന്ന
നിഷ മാത്യുവിന്റെ പേരാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദിലീപിന് നിഷ മാത്യുവുമായി നേരത്തെ തന്നെ പരിചയം ഉണ്ടായിരുന്നു. ദുബായില്‍ ബിസിനസ് കാര്യങ്ങള്‍ നോക്കിയിരുന്ന നിഷ മാത്യു തന്റെ പ്രവാസ ജീവിതത്തിലാണ് ദിലീപുമായി അടുപ്പത്തിലാകുന്നത്. ദിലീപിന്റെ ഫോണില്‍ നിന്നും നിഷയ്ക്ക് നിരവധി കോളുകള്‍ പോയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവര്‍ക്കിടയിലുള്ള ചാറ്റുകളും നശിപ്പിച്ചിരുന്നു. എന്ത്‌കൊണ്ടാണ് ദിലീപ് നിഷ മാത്യുവുമായുള്ള ചാറ്റുകള്‍ നശിപ്പിച്ചു കളഞ്ഞത്.

തെളിവുകള്‍ നശിപ്പിക്കുന്ന കൂട്ടത്തില്‍ ഏറ്റവും ശക്തമായി നശിപ്പിച്ചത് നിഷ മാത്യുവുമായുള്ള ചാറ്റുകള്‍ തന്നെയായിരുന്നു. അതുമാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസിലെ ചില സാക്ഷികളെ പണം നല്‍കി മൊഴിമാറ്റാന്‍ മുന്നില്‍ നിന്നത് നിഷ് മാത്യു ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം ഈ നടിയെ രഹസ്യമായി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. നടിയുടെ ഫോട്ടോ സഹിതമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഈ സാഹചര്യത്തില്‍ ഇതുവരെയും ഈ ആരോപണങ്ങള്‍ ഒ

ന്നും തന്നെ നിഷ മാത്യു നിഷേധിച്ചിട്ടില്ല. വക്കീലിനെ കണ്ട് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

അതേസമയം, കേസില്‍ നടി ചിപ്പിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് നടി ചിപ്പിയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ എത്തിയത്. നിഷ മാത്യുവുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള വാര്‍കള്‍ക്കിടയിലാണ് ചിപ്പിയുടെ പേരും പുറത്ത് വന്നത്. എന്നാല്‍ ചിപ്പിയോ ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്തോ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നും അഭിനയവും ജീവിതവുമായ മുന്നോട്ട് പോകുകയാണെന്നുമാണ് ഇരുവരെയും അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നത്.

കാവ്യാ മാധവനെ ഉടന്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും. സാക്ഷിമൊഴികളില്‍ പറയുന്ന മാഡം കാവ്യാ മാധവന്‍ തന്നെയാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നിര്‍ണായക നീക്കത്തിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. ഉടന്‍ തന്നെ അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് നല്‍കും. വിഐപിയെന്ന് പറഞ്ഞിരുന്ന ശരത്തിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ മാഡത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

ആലുവ പത്മസരോവരത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോള്‍ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരത് ചോദ്യം ചെയ്യലില്‍ നിഷേധിച്ചതായാണ് സൂചന.

വീട്ട് വരാന്തയിലെ സോഫയില്‍ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാന്‍ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതയാണ് സാക്ഷി മൊഴി.വീടിനക്ക് ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ബാലചന്ദ്രകുമാര്‍ മൊഴിയായി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.

More in Malayalam

Trending

Recent

To Top