Connect with us

കഥയറിയാതെ ആടുകയാണ് മഞ്ജു വാര്യർ; ആ നിമിഷം എല്ലാം ബോധ്യപ്പെടും, കൂടോടെ ഇളകി അവർ

Malayalam

കഥയറിയാതെ ആടുകയാണ് മഞ്ജു വാര്യർ; ആ നിമിഷം എല്ലാം ബോധ്യപ്പെടും, കൂടോടെ ഇളകി അവർ

കഥയറിയാതെ ആടുകയാണ് മഞ്ജു വാര്യർ; ആ നിമിഷം എല്ലാം ബോധ്യപ്പെടും, കൂടോടെ ഇളകി അവർ

മലയാളികളുടെ പ്രിയനായികമാരെക്കുറിച്ച് പറയുമ്പോൾ നിശ്ചയമായും ആ ലിസ്റ്റിൽ മഞ്ജു വാര്യരുടെ പേരുമുണ്ടാവും. മഞ്ജു വാര്യരുടെ സിനിമകളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും നിലപാടിനെക്കുറിച്ചുമൊക്കെയുള്ള കുറിപ്പുകൾ ഒക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറാറുണ്ട് .

സിനിമക്കുപുറമെ മഞ്ജുവിനെ നമ്മൾ പരസ്യങ്ങളിലും കാണാറുണ്ട്. എന്നാൽ ഇപ്പൊ അങ്ങനെ ഒരു പരസ്യത്തിൽ അഭിനയിച്ച പൊല്ലാപ്പിലായിരുക്കുകയാണ് മഞ്ജു വാര്യർ.കേരള വനം വന്യജീവി വകുപ്പിന് വേണ്ടി മഞ്ജു വാര്യർ അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനവുമായി മലയോര ജനത രംഗത്ത് വന്നിരിക്കുകയാണ് . സ്വാഭാവിക വനം തിരിച്ചുപിടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള മഞ്ജു വാര്യരുടെ വിഡിയോക്കെതിരൊണ് കിഫ ഉള്‍പ്പടേയുള്ള മലയോര മേഖലയിലെ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിർമിതിക്കാവരുതെന്നാണ് മഞ്ജു വാര്യരോടായി കിഫ അഭിപ്രായപ്പെടുന്നത്.

കേരളം മുഴുവൻ വനം ആക്കിയാൽ കാലാവസ്ഥാ വ്യതിയാനം പൂർണ്ണമായി ചെറുക്കാൻ കഴിയുമോ? ഒരിക്കലും ഇല്ല എന്ന് നിങ്ങൾക്ക് ഈ സ്ക്രിപ്റ്റ് എഴുതി തന്ന വ്യക്തികൾക്ക് പൂർണ്ണബോധ്യം ഉണ്ട്. വായിക്കുന്ന ശീലം ഉണ്ടെങ്കിൽ ഹരിതഗൃഹ വാതക നിർഗ്ഗമനത്തെ പറ്റിയും അതിന്റെ തോതിനെ പറ്റിയും വായിച്ചാൽ വസ്തുതകൾ മഞ്ജുവിനും ബോധ്യപ്പെടും.’- എന്നും കിഫ പ്രസ്താവനയിലൂടെ അറിയിക്കുന്നു. കിഫയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ

പിച്ചവച്ചു തുടങ്ങുന്നതിനുമുമ്പ് ആനയുടെ ക്രൂരതയുടെ മുന്നിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിമിയ എന്ന കുരുന്നിന്റെയും വന്യമൃഗ ആക്രമണത്തിൽ പൊലിഞ്ഞുപോയവരുടെയും ഓർമ്മയ്ക്ക്‌ മുൻപിൽ നമിച്ചുകൊണ്ടു ചില ഓർമ്മപ്പെടുത്തലുകൾ. വനദിനത്തോട് അനുബന്ധിച്ചു വന്ന മഞ്ജുവിന്റെ വീഡിയോ സന്ദേശം നിങ്ങളിൽ പലരും കണ്ടു കാണും, പണ്ട് വേനലവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ വന്നിരുന്ന മഴ ഇപ്പോൾ ഇല്ല എന്നാണ് മഞ്ജു വിലപിക്കുന്നത്. അതിൽ സംശയം ഇല്ല, സത്യം തന്നെ! പ്രകൃതിക്ക് വന്ന ഈ മാറ്റത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും മഞ്ജു തന്നെ സൂചിപ്പിക്കുന്നു, അതിനോടും പൂർണ്ണമായി യോജിക്കുന്നു. തീർന്നില്ല കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധി വരെ ചെറുക്കാൻ വനങ്ങൾക്കു കഴിയും എന്നാണ് മഞ്ജു അടുത്തതായി പൊതുസമൂഹത്തോട് പറയുന്നത്. ഇവിടെ മുതൽ കിഫയ്ക്ക് മഞ്ജുവിനോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്

കേരളം മുഴുവൻ വനം ആക്കിയാൽ കാലാവസ്ഥാ വ്യതിയാനം പൂർണ്ണമായി ചെറുക്കാൻ കഴിയുമോ? ഒരിക്കലും ഇല്ല എന്ന് നിങ്ങൾക്ക് ഈ സ്ക്രിപ്റ്റ് എഴുതി തന്ന വ്യക്തികൾക്ക് പൂർണ്ണബോധ്യം ഉണ്ട്. വായിക്കുന്ന ശീലം ഉണ്ടെങ്കിൽ ഹരിതഗൃഹ വാതക നിർഗ്ഗമനത്തെ പറ്റിയും അതിന്റെ തോതിനെ പറ്റിയും വായിച്ചാൽ വസ്തുതകൾ മഞ്ജുവിനും ബോധ്യപ്പെടും.

അടുത്തതായി മഞ്ജു പറയുന്നത് സ്വാഭാവിക വനം തിരിച്ചു പിടിക്കണം എന്നാണ്. എന്ന് മുതൽ നഷ്ടപ്പെട്ട സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? എവിടെയുള്ള സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? 1980 മുതൽ കേരളത്തിലെ സ്വാഭാവിക വനം 29 ശതമാനമായി നിലനിൽക്കുന്നു, അത് കൂടിവരുന്നു. അതുകൊണ്ടു തന്നെ കേരളത്തിൽ എവിടെ ആണ് സ്വാഭാവിക വനം നശിപ്പിക്കപ്പെടുന്നത് എന്നും ആരാണ് നശിപ്പിക്കുന്നത് എന്ന് അറിയാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്.

യാഥാർത്ഥത്തിൽ ഇത്തരം ഒരു പ്രസ്താവനയിലൂടെ, ഒരു കാലഘട്ടത്തിൽ കേരളത്തിൽ പട്ടിണി മരണങ്ങൾ ഒഴിവാക്കാനായി സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ, ഭരണ സംവിധാനത്തിന്റെ ആവശ്യപ്രകാരം സ്വന്തം ജീവൻപോലും വകയ്ക്കാതെ മലയോര മേഖലയിലേക്ക് കുടിയേറിയ, ചങ്കുറപ്പ് ഒന്നു മാത്രം മൂലധനമായി ഉണ്ടായിരുന്ന, ഇന്ന് വന്യമൃഗങ്ങളും, വനംവകുപ്പും, കപട പരിസ്ഥിതി തീവ്രവാദികളും ഒരുമിച്ചു നിന്ന് വേട്ടയാടുന്ന മലയോര മേഖലയിലെ നാനാമതസ്ഥരായ ഒരുകൂട്ടം സാധാരണ കർഷകരുടെ നിലനില്പ്പിനെയാണ് മഞ്ജു, നിങ്ങൾ വനംവകുപ്പിന്റെ ഒരു ഉപകരണമായി നിന്നുകൊണ്ട് വെല്ലു വിളിക്കുന്നത്.

ഇനി മഞ്ജു പറഞ്ഞ വിഷയത്തിലേക്ക് തിരിച്ചു വരാം, സ്വാഭാവിക വനങ്ങൾ തിരിച്ചു പിടിക്കുന്നത് അവിടെ നിൽക്കട്ടെ, നിലവിൽ 30% ഉള്ള കേരളത്തിലെ വനങ്ങൾ ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ? കേരളത്തിലെ വനങ്ങൾ ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ല എന്ന് തന്നെയാണുത്തരം. കാരണം, കേരളത്തിലെ വന സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും വനംവകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ധനസമ്പാദന മാർഗ്ഗം മാത്രം ആണ് (അംഗീകരിക്കപ്പെടേണ്ട കുറച്ചു നല്ല ഉദ്യോഗസ്ഥർ ഇന്നും വനംവകുപ്പിൽ ഉണ്ട് എന്ന കാര്യവും ഇവിടെ പറയാൻ ആഗ്രഹിക്കുന്നു).

ഇതിന്റെ നേർചിത്രങ്ങൾ ആണ് വർഷാവർഷം നടത്തുന്ന വൃക്ഷ തൈ നിർമ്മാണവും വിതരണവും, നടീലും, പരിപാലനവും. എല്ലാ വർഷവും തൈകൾ വയ്ക്കുന്നു, നശിക്കുന്നു അടുത്ത വർഷം വീണ്ടും വയ്ക്കുന്നു. ചുരുക്കി പറഞ്ഞാൽ ഓരോ വർഷവും ഇതിലൂടെ കൊള്ളയടിക്കപ്പെടുന്നത് കോടികൾ ആണ്.
മറ്റൊരു തട്ടിപ്പു മേഖല ആണ് വന്യജീവി ആക്രമണങ്ങൾ തടയാൻ എന്ന പേരിൽ ചിലവഴിക്കുന്ന കോടികൾ. ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഇതിൽ ഏറ്റവും ലാഭകരമായതു ആനയെ പ്രതിരോധിക്കാൻ എന്ന പേരിൽ നടത്തുന്ന പ്രഹസനങ്ങൾ ആണ്. കിലോമീറ്ററിന് കോടികൾ മുടക്കി നടത്തിയ ചില നിർമ്മാണ പ്രവർത്തനങ്ങളുടെ പാളിച്ചകൾ കിഫ മുൻപ് പുറത്തു വിട്ടിരുന്നു, വൈകാതെ മെക്കാനിക്കൽ, സിവിൽ എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ പഠനം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ കിഫ പുറത്തു വിടുകയും ചെയ്യുന്നതായിരിക്കും വന വിസ്തൃതി അടിസ്ഥാനമാക്കി 500 മുതൽ 700 വരെ ആനകളെ മാത്രം ഉൾകൊള്ളാൻ ശേഷിയുള്ള കേരളത്തിൽ ഇപ്പോൾ 6000-ൽ അധികം ആനകളാണ് ഉള്ളത്.

ശരാശരി 150 കിലോ ഭക്ഷണം എന്ന നിരക്കിൽ ഒരു ദിവസം ഈ ആനകൾ തിന്നു തീർക്കുന്നത് 9,00,000 കിലോഗ്രാം വനമാണ് (അത്രയും ഭക്ഷിക്കുമ്പോൾ, പാഴാക്കി കളയുന്ന ഭഷ്യവസ്തുക്കൾ അത്രത്തോളമോ അതിലധികമോ തന്നെ ഉണ്ടാവും). ഈ രീതിയിൽ ഏതാനം വർഷങ്ങൾകൊണ്ട് കേരളത്തിലെ ആനകൾ തന്നെ നമ്മുടെ വനത്തെ മരുഭൂമി ആക്കിമാറ്റിയേക്കാം. ശാസ്ത്രീയമായ കള്ളിങ്ങ്, റീലൊക്കേഷൻ എന്നീ മാർഗ്ഗങ്ങളിലൂടെ എണ്ണം ക്രമീകരിച്ചാൽ ആനപ്രതിരോധം എന്ന പേരിൽ കൈകളിലേക്ക് എത്തുന്ന വൻതുക ഇല്ലാതാകും എന്ന ഒറ്റക്കാരണം കൊണ്ട് ഇക്കാര്യത്തിൽ വനംവകുപ്പ് കുറ്റകരമായ അനാസ്ഥയാണ് നാൾ ഇതുവരെ പുലർത്തിയിട്ടുള്ളത്. നിലവിൽ ഉള്ള സ്വാഭാവിക വനം ശരിയായി സംരക്ഷിച്ചതിനു ശേഷം പോരെ തിരിച്ചു പിടിക്കാൻ പോകുന്നത്?

കാലാവസ്ഥാ വ്യതിയാനത്തെ പറ്റി വ്യാകുലപ്പെടുന്ന മഞ്ജുവിന്റെ കാർബൺ ഫുട്ട്പ്രിന്റ് ഓഡിറ്റിംഗ് നടത്തി ഈ വീഡിയുടെ ഒപ്പം പരസ്യപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചു ആളുകൾക്ക് ഒരു പ്രചോദനം ആയേനെ. നിങ്ങൾ അത് മറന്നുപോയ സ്ഥിതിക്ക് ഒരു കാർബൺ ഓഡിറ്റിംഗ് നടത്തി അതിലെ കണ്ടെത്തലുകൾ പൊതു സമൂഹത്തിനു മുൻപിൽ എത്തിച്ചു നിങ്ങളെ സഹായിക്കാനുള്ള ചുമതല കിഫ ഏറ്റെടുത്ത വിവരവും സന്തോഷപൂർവ്വം അറിയിക്കുന്നു.
വാൽക്കഷ്ണം: കുറച്ചു കാലം മുൻപ് വരെ മരം നട്ടാൽ എല്ലാം ശരിയാകും എന്നു പറഞ്ഞിരുന്ന വനംവകുപ്പ് ആ നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നു, വളരെ സന്തോഷം. എങ്കിലും യാഥാർഥ്യങ്ങളിക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ട്.

about manju warrier

More in Malayalam

Trending

Recent

To Top