Connect with us

ഒരുകാലത്ത് സ്ത്രീവിരുദ്ധ ഡയലോഗുകൾ എഴുതിയിരുന്ന സംവിധായകൻ രഞ്ജിത്ത് തന്നെ ഭാവനയെ പോരാട്ടത്തിന്റെ പ്രതീകം എന്ന് വിശേഷിപ്പിച്ചത് കാലത്തിന്റെ കാവ്യനീതിയാണെന്ന് സന്ദീപ് ദാസ്

Malayalam

ഒരുകാലത്ത് സ്ത്രീവിരുദ്ധ ഡയലോഗുകൾ എഴുതിയിരുന്ന സംവിധായകൻ രഞ്ജിത്ത് തന്നെ ഭാവനയെ പോരാട്ടത്തിന്റെ പ്രതീകം എന്ന് വിശേഷിപ്പിച്ചത് കാലത്തിന്റെ കാവ്യനീതിയാണെന്ന് സന്ദീപ് ദാസ്

ഒരുകാലത്ത് സ്ത്രീവിരുദ്ധ ഡയലോഗുകൾ എഴുതിയിരുന്ന സംവിധായകൻ രഞ്ജിത്ത് തന്നെ ഭാവനയെ പോരാട്ടത്തിന്റെ പ്രതീകം എന്ന് വിശേഷിപ്പിച്ചത് കാലത്തിന്റെ കാവ്യനീതിയാണെന്ന് സന്ദീപ് ദാസ്

26-ാമത് ഐ എഫ് എഫ് കെ വേദിയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അതിഥിയായി നടി ഭാവന എത്തിയത്. പോരാട്ടത്തിന്‍റെ പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.”ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു” എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.

ഒരുകാലത്ത് സ്ത്രീവിരുദ്ധ ഡയലോഗുകൾ എഴുതിയിരുന്ന സംവിധായകൻ രഞ്ജിത്ത് തന്നെ ഭാവനയെ പോരാട്ടത്തിന്റെ പ്രതീകം എന്ന് വിശേഷിപ്പിച്ചത് കാലത്തിന്റെ കാവ്യനീതിയാണെന്ന് പറയുകയാണ് എഴുത്തുകാരൻ സന്ദീപ് ദാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

രഞ്ജിത്ത് എഴുതിയ നരസിംഹം എന്ന സിനിമയുടെ ക്ലൈമാക്സ് ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്. വെള്ളമടിച്ച് വീട്ടിൽ വന്ന് കയറുമ്പോൾ ചുമ്മാ തൊഴിക്കാനുള്ള ഒരു വസ്തുവാണ് ഭാര്യ എന്ന ഡയലോഗ് പരിപൂർണ്ണമായും സ്ത്രീവിരുദ്ധമാണ്. നരസിംഹം റിലീസായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനച്ചടങ്ങിൽ അതിഥിയായി എത്തിയ ഭാവനയെ രഞ്ജിത്ത് ‘പോരാട്ടത്തിൻ്റെ പ്രതീകം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇതാണ് കാലത്തിൻ്റെ കാവ്യനീതി!

സൂപ്പർ താരങ്ങളുടെ മാസ് സിനിമകൾക്ക് തിയേറ്ററുകളിൽ കിട്ടുന്ന വരവേൽപ്പ് നമ്മൾ കണ്ടിട്ടുണ്ട്. ഇഷ്ടതാരത്തെ സ്ക്രീനിൽ കാണുമ്പോഴേയ്ക്കും ആരാധകർ ആർത്തുവിളിക്കും. കൈയ്യടികളും വിസിൽ മുഴക്കങ്ങളും ഉയരും. വർണ്ണക്കടലാസുകൾ പാറിപ്പറക്കും. അതിനെല്ലാം തയ്യാറെടുത്തുതന്നെയാണ് ആരാധകർ സിനിമ കാണാൻ പോവുന്നത്.

ഭാവനയ്ക്ക് ഫാൻസ് അസോസിയേഷനില്ല. ഐ.എഫ്.എഫ്.കെയുടെ വേദിയിൽ ഭാവന എത്തിച്ചേരുമെന്ന കാര്യം മാദ്ധ്യമങ്ങൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നിട്ടും അവർ കടന്നുവന്നപ്പോൾ കാതടപ്പിക്കുന്ന ഹർഷാരവങ്ങളാണ് ഉയർന്നത്! ആ കൈയ്യടികൾ നൂറുശതമാനം സ്വഭാവികമാണ്. ശരിക്കും ഉള്ളിൽനിന്ന് വന്നവയാണ്. Spontaneous എന്ന് ഇംഗ്ലിഷിൽ പറയാം. അതുകൊണ്ടുതന്നെ ഏറെ മധുരതരവുമാണ്!

സ്ത്രീകളെ അടിച്ചമർത്തണം എന്ന പൊതുബോധം സൃഷ്ടിച്ചത് പഴയകാല മലയാള സിനിമകളാണ്. ആധുനിക ചലച്ചിത്ര പ്രവർത്തകർ ആ വിഡ്ഢിച്ചിന്തയുടെ ശവപ്പെട്ടി നിർമ്മിച്ചിട്ടുണ്ട്. അതിന്മേലുള്ള അവസാനത്തെ ആണിയാണ് ഭാവനയുടെ നിൽപ്പും ഒന്നിനെയും കൂസാത്ത ആ ചിരിയും! ഭാവനയുടെ എൻട്രിയും ആ കൊച്ചുപ്രസംഗവും… അമൂല്യമാണ് അവ.അതിൻ്റെ വിഡിയോ നാം സൂക്ഷിച്ചുവെയ്ക്കണം.തോറ്റുപോയി എന്ന് കരുതുമ്പോൾ ധൈര്യം ആർജ്ജിക്കാൻ…

ഇനിയും അനേകായിരം പെൺകുട്ടികൾക്ക് വെളിച്ചം പകരാൻ… ഇക്കാലത്ത് മോട്ടിവേഷൻ വിഡിയോകൾ ഒരുപാട് ലഭ്യമാണ്. പക്ഷേ ഇതിനോളം വരില്ല ഒന്നും-”പൊരുതുന്ന എല്ലാ സ്ത്രീകൾക്കും എൻ്റെ ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്

അവസാന നിമിഷം വരേയും ആർക്കും ഒരും സൂചനയും നല്‍കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഇഫ്ക്ഉ ദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനായി നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നു. ഉദ്ഘാടന സമയത്തോടെ അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയർന്ന് വന്നു.

അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയ്യാരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.

About renjith

More in Malayalam

Trending

Recent

To Top