Connect with us

ദിലീപിന്റെ വാട്‌സാപ്പില്‍ കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകള്‍!; ജഡ്ജോ കോടതി സ്റ്റാഫോ ആയിരിക്കുമല്ലോ കോടതി രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സായ് ശങ്കറിന്റെ മറുപടി ഇങ്ങനെ!

Malayalam

ദിലീപിന്റെ വാട്‌സാപ്പില്‍ കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകള്‍!; ജഡ്ജോ കോടതി സ്റ്റാഫോ ആയിരിക്കുമല്ലോ കോടതി രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സായ് ശങ്കറിന്റെ മറുപടി ഇങ്ങനെ!

ദിലീപിന്റെ വാട്‌സാപ്പില്‍ കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകള്‍!; ജഡ്ജോ കോടതി സ്റ്റാഫോ ആയിരിക്കുമല്ലോ കോടതി രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സായ് ശങ്കറിന്റെ മറുപടി ഇങ്ങനെ!

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളായി പല വിവരങ്ങളാണ് പുറത്ത് വന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

വാട്സ്സാപ്പ് വഴിയാണ് രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയത്. ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടില്ല. ജഡ്ജോ കോടതി സ്റ്റാഫോ ആയിരിക്കുമല്ലോ കോടതി രേഖകള്‍ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന്, സ്വാഭാവികം എന്നായിരുന്നു സായ് ശങ്കറിന്റെ മറുപടി.

സായ് ശങ്കറിന്റെ ഈ കുറ്റസമ്മതത്തിന് പിന്നാലെ ഈ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് സായിയുടെ ലാപ്പ് ടോപ്പ് പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം, ദിലീപിന്റെ മൊബൈല്‍ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോഴിക്കോട്ടെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്.

ഭാര്യയുടെ പേരിലുള്ള ലാപ്ടോപ്പ് ദിലീപിന്റെ ഫോണുമായി കണക്ട് ചെയ്താണ് സായ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും സായ് ശങ്കര്‍ ഹാജരായിരുന്നില്ല. നിലവില്‍ സായ് ശങ്കറിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ പരിശോധനാഫലം ഹാജരാക്കിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അവന്യൂ സെന്റര്‍ ഹോട്ടലിലും സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് നിഗമനം.

ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കര്‍ താമസിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമായി ഇയാള്‍ ഹയാത്തില്‍ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ ദിലിപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

പരിശോധനകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തിയപ്പോള്‍ അതും സായ് ശങ്കറിന്റെ കൈവശം നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ സായി എത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിളളയുടെ പേര് പറയണമെന്നാണ് അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നാണ് സായ് ശങ്കര്‍ പറഞ്ഞിരുന്നത്. ദിലീപിന്റെ ഫോണിലെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും സായ് ശങ്കര്‍ പറഞ്ഞു.

അന്വേഷണഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. രാമന്‍ പിള്ളയുടെ ചാരനാകണമെന്നും അല്ലെങ്കില്‍ കുടുംബത്തെ പെടുത്തുമെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നും സായ് ശങ്കര്‍ പറഞ്ഞു. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തിന്റെ ഫോണിലെ ഫോട്ടോസ് താന്‍ പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്ത് നല്‍കിയതെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top