തനിക്ക് വന്നുകൊണ്ടിരുന്ന ഒരേ രീതിയിലുള്ള കഥാപാത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടന് വിനായകന്. ഇത്രയും നാളും സിനിമയില്‍ കള്ളനായിരുന്നു താനെന്നും ഒരുത്തീയിലൂടെ ഇപ്പോ പൊലീസായതില് സന്തോഷമുണ്ട്. എത്രനാളായി ഞാന്‍ സിനിമയിലൊന്ന് കുളിച്ചിട്ട്. കള്ളിമുണ്ട് എനിക്ക് മതിയായി. കമ്മട്ടിപ്പാടത്തോടെ ആ റോള്‍ എനിക്ക് വെറുത്തുവെന്നും വിനായകന് പറഞ്ഞു.
എല്ലാ പൊലീസുകാര്‍ക്കും ഒരു ലുക്കാണ്. പൊലീസിന്റെ എല്ലാ സ്വഭാവവുമുള്ള ഒരു നല്ല പൊലീസുകാരനായാണ് ഒരുത്തീയില്‍ അഭിനയിക്കുന്നതെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു. ‘ഒരുത്തീ’ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിനായകന് തുറന്നടിച്ചത്.
അതോടൊപ്പം തന്നെ അരാഷ്ട്രീയ വാദത്തെയും വിനായകന് വിമര്‍ശിച്ചു. ലോകത്ത് രാഷ്ട്രീയമില്ലാത്തവന് രാജ്യദ്രോഹിയാണെന്നും ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നന്മക്ക് വേണ്ട രാഷ്ട്രീയം എല്ലാവര്ക്കും വേണമെന്നും വിനായകന് തുറന്നടിച്ചു. സെല്‍ഫി സ്വയം പുകഴ്ത്തലാണെന്നും അതുകൊണ്ട് സെല്‍ഫി എടുക്കാന്‍ താനാരെയും സമ്മതിക്കാറില്ലെന്നും വിനായകന് പ്രതികരിച്ചു.
സംവിധായകനാവുന്ന സന്തോഷവും വിനായകന് മാധ്യമങ്ങളോട് പങ്കുവെച്ചു. പാര്‍ട്ടി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുമെന്നും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക താനായിരിക്കുമെന്നും വിനായകന് പറഞ്ഞു.
1990 ലാണ് മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ഛൻ റിലീസ് ചെയ്യുന്നത്. മുട്ടത്ത് വർക്കിയുടെ വേലി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു ചിത്രം. ഇപ്പോഴിതാ...
മലയാളികളുടെ ജനപ്രിയ നായകനാണ്. മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന ഗോപാലകൃഷ്ണന് എന്ന...
വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് ലുക്മാൻ. ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന് ശ്രദ്ധേയനാകുന്നത്....
മഹേഷ് കുഞ്ഞുമോന്റെ സ്പോട്ട് ഡബ്ബിങ് മലയാളികളെ അമ്പരപ്പിച്ചതാണ്. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിലെ മഹേഷിന്റെ പ്രകടനം കണ്ട് സ്റ്റേജില്‍ കയറി അഭിനന്ദനം നൽകുന്ന...