Connect with us

50 പതിലധികം രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ അമരക്കാരൻ, ആദ്യ കാഴ്ചയിൽ തന്നെ ഇരുകൂട്ടർക്കും ഇടയിൽ ഒരു സ്നേഹവും പരസ്പരവിശ്വാസവും ഉണ്ടായതായി മനസ്സിൽ തോന്നി, അജണ്ടകൾ ഇല്ലാത്ത കൂടിച്ചേരൽ; കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ

News

50 പതിലധികം രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ അമരക്കാരൻ, ആദ്യ കാഴ്ചയിൽ തന്നെ ഇരുകൂട്ടർക്കും ഇടയിൽ ഒരു സ്നേഹവും പരസ്പരവിശ്വാസവും ഉണ്ടായതായി മനസ്സിൽ തോന്നി, അജണ്ടകൾ ഇല്ലാത്ത കൂടിച്ചേരൽ; കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ

50 പതിലധികം രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ അമരക്കാരൻ, ആദ്യ കാഴ്ചയിൽ തന്നെ ഇരുകൂട്ടർക്കും ഇടയിൽ ഒരു സ്നേഹവും പരസ്പരവിശ്വാസവും ഉണ്ടായതായി മനസ്സിൽ തോന്നി, അജണ്ടകൾ ഇല്ലാത്ത കൂടിച്ചേരൽ; കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആലഞ്ചേരി തമ്പ്രാക്കളിലൂടെയാണ് റോബിന്‍ തിരുമലയുമായി സൗഹൃദത്തിലായെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. അദ്ദേഹമാണ് മോഹന്‍ജി എന്ന സുഹൃത്തിനെ പരിചയപ്പെടുത്തിയത്. അതേക്കുറിച്ചുള്ള കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍.

വളരെ നാളുകളായി എന്റെ ഒരു സൗഹൃദത്തെ പറ്റി എഴുതണമെന്ന് ആഗ്രഹിക്കുന്നു. നമ്മൾ ജീവിതത്തിൽ പലരേയും കാണുന്നു. പരിചയപ്പെടുന്നു. പരിചയപ്പെടുമ്പോൾ എല്ലാവരും നല്ലവർ. കാലങ്ങൾ കഴിയുമ്പോൾ ചിലരുമായി ഇഷ്ടം കൂടും, ജീവിതയാത്രയിൽ കൂടെ ഉണ്ടാവും, ഉയർച്ചയിലും താഴ്ചയിലും. മറ്റുചിലരുമായി പൊരുത്തക്കേടുകൾ ഉണ്ടാവുന്നു. തെറ്റി പിരിയുന്നു. ആരുടേയും കുറ്റം കൊണ്ടല്ല, സാഹചര്യം അങ്ങനെ ആക്കി തീർക്കും. വർഷങ്ങൾക്കു മുൻപ് “ആലഞ്ചേരി തമ്പ്രാക്കൾ” എന്നൊരു സിനിമ ചെയ്തു. ഓർക്കാൻ ഒന്നും ആ സിനിമ തന്നില്ല. പക്ഷെ അതിന്റെ തിരകഥാകൃത്തായ ശ്രി റോബിൻ തിരുമല എന്ന നല്ല ഒരു മനുഷ്യനെ സുഹൃത്തായി ലഭിച്ചു.

വർഷങ്ങൾക്ക് ശേഷം റോബിൻ എന്നെ വിളിച്ച് റോബിന്റെ ഒരു സുഹൃത്തിനെ പരിചയപെടുത്തുന്നു. ശ്രി മോഹൻജി, എന്നിട്ട് പറയുന്നു നിങ്ങൾ ചേരണം. ചേർന്ന് പ്രവർത്തിക്കണം. മോഹൻജി എന്ന വ്യക്തി. പ്രസ്ഥാനം എന്ന് പറയുന്നതാവും ശെരി. 50 പതിലധികം രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ അമരക്കാരൻ. ആദ്യ കാഴ്ചയിൽ തന്നെ ഇരുകൂട്ടർക്കും ഇടയിൽ ഒരു സ്നേഹവും പരസ്പരവിശ്വാസവും ഉണ്ടായതായി മനസ്സിൽ തോന്നി. അജണ്ടകൾ ഇല്ലാത്ത കൂടിച്ചേരൽ, അദ്ദേഹത്തോടൊപ്പം സന്നദ്ധസേവനത്തിനായി എല്ലാം ത്യജിച്ചു നന്മചെയ്യാനായി ഇറങ്ങിതിരിച്ച നല്ല കുറെ ആത്മാക്കളും. കണ്ണൂരുകാരി സൂര്യാ സുജൻ, പാലക്കാടുകാരൻ ദേവദാസ്, കശ്മീർ സ്വദേശി ആദിത്യ നാഗ്പാൽ, സെർബിയക്കാരികളായ തെയാ ക്ലിൻകോവ്, മിലിക്സ മിസ്കോവിച്, മോണിക്ക ഡിസ്‌ടാരെവിച്.

ഇക്കഴിഞ്ഞ ദിവസം മോഹൻജിയുടെ പിറന്നാളായിരുന്നു. അതുമായി ബന്ധപെട്ടു കേരളത്തിലെ വിവിധ ജില്ലകളിൽ പലവ്യഞ്ജന സാധനങ്ങൾ, വസ്ത്രം, പാലിയേറ്റീവ് കെയറുമായി ബന്ധപെട്ടു കിടപ്പുരോഗികൾക്കാവശ്യമായ സാധനങ്ങൾ മുതലായവ വിതരണം ചെയ്തു വരുന്നു. അതിന്റെ ഭാഗമായി തിരുവനന്തപുരത്തു ശ്രീമതി ഭാവനയുടെ നേതൃത്വത്തിൽ ഭർത്താവായ ശ്രീജിത്തിനൊപ്പം ഇന്നലെ ചില നന്മയുള്ള പ്രവർത്തികളുടെ ഭാഗമാകാൻ കഴിഞ്ഞു.

കൂടുതൽ മനുഷ്യരുമായി ഇടപെടുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്, ഭൂമിയിൽ ഉത്തരങ്ങളില്ലാത്ത, പരിഹാരങ്ങൾ കണ്ടെത്താനാവാതെ പ്രശ്നങ്ങളിൽ കുടുങ്ങികിടക്കുന്നവരായി ധാരാളം മനുഷ്യ ജീവനുകൾ ഉണ്ട്. അവർക്കു സഹജീവികളായ നമ്മുടെ ആവശ്യമുണ്ട്. അവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. അവർക്കു ചെറുതും, താൽക്കാലികമായിട്ടെങ്കിലും മുന്നോട്ടു പോവാനായി നമ്മുടെ ചെറിയ ചെറിയ സഹായങ്ങൾ ഉപകരിക്കും. കഴിവിനൊത്തു സഹായിക്കുക.. ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ അത് രേഖപെടുത്തും. മോഹൻജിക്കും, സഹപ്രവർത്തകർക്കും, അമ്മുകെയറിനും നന്മകൾ നേർന്നുകൊണ്ട് നിർത്തുന്നു എന്നുമായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്. നിരവധി പേരാണ് കൃഷ്ണകുമാറിന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ആലഞ്ചേരി തമ്പ്രാക്കൾ സിനിമയെക്കുറിച്ചും ചിലർ സൂചിപ്പിച്ചിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top