Connect with us

മിസ് ചെയ്ത് പോയ ജീവിതം ഈ സിനിമയിലൂടെ ഞങ്ങൾ തൊട്ടറിഞ്ഞു;ആ സമയമത്രയും എന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു; ഹൃദയം കണ്ട ലിസിയെ കുറിച്ചും സിനിമയിൽ പ്രണവുമായുള്ള കെമിസ്ട്രിയെ കുറിച്ചും കല്യാണി!

Malayalam

മിസ് ചെയ്ത് പോയ ജീവിതം ഈ സിനിമയിലൂടെ ഞങ്ങൾ തൊട്ടറിഞ്ഞു;ആ സമയമത്രയും എന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു; ഹൃദയം കണ്ട ലിസിയെ കുറിച്ചും സിനിമയിൽ പ്രണവുമായുള്ള കെമിസ്ട്രിയെ കുറിച്ചും കല്യാണി!

മിസ് ചെയ്ത് പോയ ജീവിതം ഈ സിനിമയിലൂടെ ഞങ്ങൾ തൊട്ടറിഞ്ഞു;ആ സമയമത്രയും എന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു; ഹൃദയം കണ്ട ലിസിയെ കുറിച്ചും സിനിമയിൽ പ്രണവുമായുള്ള കെമിസ്ട്രിയെ കുറിച്ചും കല്യാണി!

വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ തന്നെ ഒരുങ്ങിയ ഈ വർഷത്തെ ഏറ്റവും വലിയ പ്രണയ ചിത്രമാണ് ഹൃദയം. തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിലും പ്രദർശിപ്പിച്ച് തുടങ്ങിയത്. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജേക്കബിൻറെ സ്വർഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ പുറത്തെത്തിയ സിനിമയാണ് ഹൃദയം എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് നായകനായി എത്തിയ മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. കൊവിഡ് മൂന്നാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയേറ്ററുകളിൽ ഹൃദയത്തിന്റെ അണിയറപ്രവർത്തകർ എത്തിച്ചു.

പ്രണവും കല്യാണിയും ജോഡികളായി എത്തിയ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഹൃദയം. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു. പ്രിയദർശനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പ്രണവിനെ മനസിൽ കണ്ട് എഴുതിയ സിനിമയായിരുന്നില്ല ഹ‍ൃദയമെന്നും ചെയ്ത് വന്നപ്പോൾ പ്രണവ് അഭിനയിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയതിനാലാണ് പ്രണവിനെ സമീപിച്ചതെന്നും വിനീത് വെളിപ്പെടുത്തിയിട്ടുണ്ട്. കല്യാണിയുടെ അഭിനയത്തിന് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച സിനിമ കൂടിയായിരുന്നു ഹൃദയം.

നിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിച്ചത്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയായിരുന്നു പ്രണവ് അവതരിപ്പിച്ചത്. ഹൃദയം കണ്ട് അമ്മ ലിസി പ്രിയദർശന്റെ പ്രതികരണം എന്തായിരുന്നുവെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി പ്രിയദർശൻ.

‘കൂട്ടുകാർക്കൊപ്പം ചിരിച്ച് സന്തോഷിച്ച് ജോലി ചെയ്യുക. അതും സിനിമ ചെയ്യണമെന്നത് ആ​ഗ്രഹമായിരുന്നു. അച്ഛന്റെ കൂടെ കുട്ടിക്കാലത്ത് സെറ്റിൽ പോകുമ്പോൾ എന്റെ മനസിലേക്ക് വന്നത് ഈ സ്വപ്നമാണ്. അച്ഛനും കൂടെയുള്ളവരും അത്രയേറെ ആസ്വദിച്ച് സിനിമ ചെയ്യുന്നതാണ് എപ്പോഴും മനസിലുണ്ടായിരുന്നത്. ഹൃദയം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് കിട്ടിയത് ആ ഭാഗ്യമാണ്. അമ്മയായി അഭിനയിക്കാൻ മടി തോന്നിയിട്ടില്ല. അഭിനയിക്കാൻ എന്തിനാണ് പേടി. പുതിയ തലമുറയിലുള്ളവർ സിനിമയിലെ ജീവിതവും പുറത്തെ ജീവിതവും രണ്ടായി കാണാൻ പഠിച്ചിട്ടുണ്ട്.

ഞാൻ സിനിമയിൽ അമ്മയായതുകൊണ്ട് അത് കാണുന്നവർക്കോ കേൾക്കുന്നവർക്കോ ഒന്നും തോന്നില്ല. പുതിയ ആളുകൾ നല്ല ബോൾഡാണ്. ചെറുപ്പക്കാരിയായ അമ്മയുടെ ലുക്ക് എനിക്കുണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. എന്റെ കാര്യത്തിൽ മാത്രമല്ല പ്രണവ് അഭിനയിക്കുന്നത് കണ്ടപ്പോഴും അമ്മയുടെ മുഖത്തെ സന്തോഷം ഞാൻ കണ്ടു. ആദ്യമായാണ് പ്രണവിനെ അവന്റെ തന്നെ മാനറിസവും സ്വഭാവവുമായി ‍സിനിമയിൽ എല്ലാവരും കാണുന്നത്. അതും അമ്മയ്ക്ക് സന്തോഷമായി. അമ്മ സിനിമ കണ്ടത് എന്റെ കൂടെയിരുന്നാണ്. മുഴുവൻ സമയവും അമ്മ സന്തോഷത്തോടെയാണ് സിനിമ കണ്ടത്.’

‘ഒരു കഥാപാത്രം സ്ക്രീനിൽ പെരുമാറേണ്ട രീതി വളരെ നന്നായി ഞാൻ ചെയ്തുവെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് സമാധാനമായത്. ഇത്തരം കാര്യങ്ങൾ അച്ഛൻ നന്നായി വിലയിരുത്താറുണ്ട്. വിനീതേട്ടനോടും വളരെ നന്നായി ചെയ്തുവെന്ന് അച്ഛൻ പറയുന്നുണ്ടായിരുന്നു. കുറച്ച് സമയം മാത്രം സ്ക്രീനിൽ വന്നിട്ടും എനിക്ക് എന്തെങ്കിലും ചെയ്യാനായി എന്നത് അച്ഛനെ സന്തോഷിപ്പിച്ചുവെന്നാണ് തോന്നുന്നത്. വിനീതേട്ടൻ കഥ പറയുന്നത് നാല് മണിക്കൂർ കൊണ്ടാണ്.

ആ സമയമത്രയും എന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു. വിനീത് പോയിക്കഴിഞ്ഞ് മൂന്ന് മണിക്കൂറോളം ആ പുഞ്ചിരി മുഖത്തും മനസിലും ബാക്കിയായിരുന്നു. അതുകൊണ്ടാണ് ആ വേഷം ചെയ്യാൻ തയാറായത്. മനസിൽ തൊടുന്ന കഥ ചെയ്യാൻ സന്തോഷമാണ്. സ്ക്രീനിൽ എത്ര നേരം എന്നതിനേക്കാൾ എന്ത് ചെയ്യുന്നുവെന്നതാണു പ്രധാനം. സിനിമ മുക്കാൻ ഭാ​ഗം കഴിഞ്ഞാണ് ഞാൻ വരുന്നത്. എന്നാൽ അതിന് ശേഷം സ്ക്രീനിൽ ഞാൻ സജീവമാണ്. ആ സമയത്ത് നന്നായി ചെയ്ത് കാണുന്നവരുടെ മനസിലെത്തുക എന്നതായിരുന്നു വെല്ലുവിളി. വിനീതേട്ടൻ മനസിൽ കണ്ടതും അത് തന്നെയായിരുന്നു.’

‘ഞാനും പ്രണവും ഇന്ത്യയിലെ കാമ്പസ് ജീവിതം ആസ്വദിച്ചിട്ടില്ല. കഥ കേട്ടപ്പോഴെ ഞാനത് പറഞ്ഞിരുന്നു. മിസ് ചെയ്ത് പോയ ജീവിതം ഈ സിനിമയിലൂടെ ഞങ്ങൾ തൊട്ടറിഞ്ഞു. അതിന്റെയൊരു അത്ഭുതമുണ്ടായിരുന്നു. ആ ജീവിതം ആസ്വദിക്കാനായി എന്നത് ഈ സിനിമയുടെ കഥയുടെ നേട്ടമാണ്. പലരും സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിച്ചിരുന്നു. എന്നാൽ വിനീതേട്ടനെ വിളിച്ച ഒരാൾ പറഞ്ഞ അനുഭവം എന്നേയും സന്തോഷിപ്പിച്ചു.

ചെറിയ പിണക്കങ്ങൾ കൊണ്ട് വേർപിരിയാൻ നിന്നവർ ഈ സിനിമ കണ്ടതോടെ വേർപിരിയേണ്ടെന്ന് തീരുമാനിച്ചു. സിനിമയിലെ സ്നേഹം അവർക്ക് സ്വന്തം ജീവിതത്തിൽ കണ്ടെത്താനായി എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. കഥകൾ കേൾക്കാറുണ്ട് നല്ലതെന്ന് തോന്നുന്നവ മാത്രം ചെയ്യും. ഇപ്പോൾ ടൊവിനോയുടെ തല്ലുമാലയാണ് ചെയ്തുകൊണ്ടിരിക്കുന്നത്’ കല്യാണി പ്രിയദർശൻ പറയുന്നു.

ഹൃദയത്തിന് മുമ്പ് മാനാടാണ് കല്യാണിയുടേതായി റിലീസിനെത്തിയ സിനിമ. സിമ്പുവായിരുന്നു ചിത്രത്തിൽ നായകൻ. ടൈം ട്രാവൽ വിഷയമായ ചിത്രം ഫാന്റസി ത്രില്ലറാണ്. ടൈം ലൂപ്പ് ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ചിമ്പു-എസ്.ജെ സൂര്യ എന്നിവരുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം അബ്ദുൽ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തിൽ സിമ്പു അഭിനയിച്ചത്.

യുവൻ ശങ്കർ രാജ സംഗീതം നൽകിയ ഈ ചിത്രത്തിൽ സിമ്പുവിനെ കൂടാതെ എസ്.എ ചന്ദ്രശേഖർ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയൽ ആനി പോപ്പ്, രവികാന്ത് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

about pranav

More in Malayalam

Trending

Recent

To Top