Connect with us

നമുക്കിടയില്‍ വേര്‍പിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും; ചിത്രം പങ്കുവെച്ച് മഞ്ജു പിള്ള

Malayalam

നമുക്കിടയില്‍ വേര്‍പിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും; ചിത്രം പങ്കുവെച്ച് മഞ്ജു പിള്ള

നമുക്കിടയില്‍ വേര്‍പിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും; ചിത്രം പങ്കുവെച്ച് മഞ്ജു പിള്ള

കെപിഎസി ലളിത അന്തരിച്ചുവെന്നറിഞ്ഞപ്പോള്‍ മകനായ സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ളാറ്റിലേക്ക് ആദ്യമെത്തിയിരുന്നത് മഞ്ജു പിള്ളയയായിരുന്നു. കെപിഎസി ലളിതയുമായി വളരെയടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു മഞ്ജു. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളത്.

വയ്യാതിരുന്ന സമയത്ത് കാണാന്‍ പോയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു കരുതിയത്, അതിനിടയിലാണ് അപ്രതീക്ഷിതമായ വിയോഗം എന്നായിരുന്നു താരം പ്രതികരിച്ചത്. അടുത്ത് തന്നെയുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തന്നെ ഇവിടേക്ക് എത്താനായെന്നും മഞ്ജു പറഞ്ഞിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിതയെക്കുറിച്ചുള്ള മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

നമുക്കിടയില്‍ വേര്‍പിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും. ലളിതാമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമായാണ് മഞ്ജു പിള്ള ഇങ്ങനെ കുറിച്ചത്.

റിമി ടോമി, സരിത ജയസൂര്യ, ശ്വേത മേനോന്‍, അനുമോള്‍, രഞ്ജിനി ജോസ്, രാധിക റസിയ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ഒരു മകള്‍ക്ക് എങ്ങനെ അമ്മയെ പിരിയാന്‍ പറ്റും, മഞ്ജു ചേച്ചി ഞങ്ങള്‍ കൂടെയുണ്ടെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്.

കുറച്ചുനാളുകള്‍ക്ക് ശേഷം തട്ടീം മുട്ടീമില്‍ കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നിയെന്നായിരുന്നു ഒരാളുടെ കമന്റ്. അമ്മ തിരിച്ചെത്തിയ സന്തോഷം പങ്കിട്ട് മഞ്ജു എത്തിയപ്പോള്‍ ഇതെന്ത് പറ്റിയതാണ്, രൂപം മാറിയല്ലോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

അമ്മയും ഞാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. മക്കളെ വഴക്ക് പറയുന്ന പോലെ എന്നേയും വഴക്ക് പറയുമായിരുന്നു. വഴക്ക് പറയാനായെങ്കിലും ഒന്നെഴുന്നേറ്റ് വാ അമ്മേയെന്ന് അവസാനമായി കണ്ടപ്പോഴും ഞാന്‍ പറഞ്ഞതാണെന്നും മഞ്ജു പിള്ള നേരത്തെ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top