Connect with us

നടിയെ ആക്രമിച്ച കേസ്, സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജു ആ സത്യം തുറന്ന് പറഞ്ഞു! തൊട്ട് പിന്നിൽ ദിലീപ്

Malayalam

നടിയെ ആക്രമിച്ച കേസ്, സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജു ആ സത്യം തുറന്ന് പറഞ്ഞു! തൊട്ട് പിന്നിൽ ദിലീപ്

നടിയെ ആക്രമിച്ച കേസ്, സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജു ആ സത്യം തുറന്ന് പറഞ്ഞു! തൊട്ട് പിന്നിൽ ദിലീപ്

2017 ഫെബ്രുവരി 17-നാണ് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 10- നായിരുന്നു പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. പിന്നാലെ നടന്ന അന്വേഷണത്തിൽ ദിലീപ് ഉൾപ്പെടെ 14 പ്രതികളായിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് മണിക്കുറുകൾക്കുള്ളിൽ ആ സംഭവത്തിൽ ഗുഡാലോചനയുണ്ടെന്നു വ്യക്തമാക്കി രംഗത്തെത്തിയത് ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരായിരുന്നു.

നടി ആക്രമിക്കപ്പെട്ട ദിവസമായ 2017 ഫെബ്രുവരി 17 ന് വെെകിട്ട് നടിക്കു പിന്തുണയർപ്പിക്കാൻ കൊച്ചിയിൽ കൂടിയ അമ്മയുടെ യോഗത്തിലാണ് മഞ്ജുവാര്യർ ഗൂഢാലോചനാ വാദം ആദ്യമായി ഉന്നയിച്ചത്. ദിലീപ് ഉൾപ്പെടെയുള്ള നടൻമാരും നടികളുമൊക്കെ ഇരുന്നിരുന്ന വേദിയിലായിരുന്നു മഞ്ജുവിൽ നിന്നും അപ്രതീക്ഷിതമായി ഗൂഢാലോചന വിവാദം ഉടലെടുക്കുന്നത്.

അന്നത്തെ യോഗത്തിൽ മഞ്ജുവിൻ്റെ പ്രസംഗം ഗൂഡാലോചനയെ സംബന്ധിച്ചും ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ നൽകുന്നതിനെ കുറിച്ചുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജു കൊളുത്തിവിട്ട ഗൂഢാലോചന ആരോപണങ്ങൾ സത്യമാകുന്നതാണ് പിന്നീട് കേരളം കണ്ടത്. പ്രതിയായി മഞ്ജുവിൻ്റെ മുൻ പങ്കാളിയായ നടൻ ദിലീപും എത്തി. സംഭവത്തിനു പിറകിൽ ദിലീപ് ആണെന്ന് ഉറപ്പുള്ളതു കൊണ്ടു തന്നെയാണോ മഞ്ജു വാര്യർ ഗുഢാലോചന വിവാദം ഇന്നയിച്ചത് എന്ന സംശയത്തിലായിരുന്നു സമൂഹമാധ്യമങ്ങളും.

നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന അമ്മയുടെ യോഗത്തിൽ മഞ്ജു നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു

ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ളവരെ പല സമയങ്ങളിലും, പല അർദ്ധരാത്രിയിലും ഞങ്ങളുടെ വീടുകളിൽ സുരക്ഷിതരായി കൊണ്ടാക്കിയിട്ടുള്ള ഡ്രൈവർമാരുമുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരെയും കുറ്റം പറയാൻ കഴിയില്ല. പക്ഷേ ഈ സംഭവത്തിനു പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്.

ഈ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണമായ പിന്തുണ നൽകുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും, അവൾ പുരുഷനു നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു കിട്ടാനുള്ള അർഹതയുണ്ടെന്ന സന്ദേശവും ഞാൻ ഇവിടെ എല്ലാപമരേയും അറിയിക്കുവാൻ ആഗ്രഹിക്കുകയാണ്.

നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളുമുണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാൻ അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

ഈ പ്രസംഗത്തിനു പിറകേ കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പൊലീസ് അന്വേഷണം കൃത്യമായി വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ദിവസങ്ങൾക്കുള്ളിൽ ദിലീപ് പ്രതി പട്ടികയിലേക്ക് കടന്നുവന്നു. തുടർന്ന് അറസ്റ്റിലാകുകയും ചെയ്തു. പുതിയ പുതിയ വെളിപ്പെടുത്തിലുകൾ ഈ കേസിൽ വീണ്ടും വീണ്ടും എത്തിക്കൊണ്ടിരിക്കുകയാണ്. പുതുതായി കടന്നുവരുന്ന വിവരങ്ങളെല്ലാം നടൻ ദിലീപിന് എതിരാണെന്നുള്ളതാണ് അതിൽ പ്രധാനം.

അതേസമയം നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. സംഭവത്തില്‍ നടിയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് മഞ്ജു വാര്യർ പിന്തുണ അറിയിച്ചത്. നേരത്തെ പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ വിഷയത്തിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top