Malayalam
സീമാ ജി നായരുടെ മകന് കല്യാണം, അമ്മ ഷൂട്ടിന് പോയതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല, വിവാഹത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ആരോമൽ
സീമാ ജി നായരുടെ മകന് കല്യാണം, അമ്മ ഷൂട്ടിന് പോയതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല, വിവാഹത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ആരോമൽ
നടി സീമ ജി നായരെ മലയാളികൾക്ക് പരിചയപ്പെടുത്തണ്ട ആവിശ്യമില്ല. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലൂം തന്റേതായ കഴിവ് കൊണ്ട് തിളങ്ങി നില്‍ക്കുന്ന താരം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുന്‍പ്പന്തിയിലാണ്. നടി ശരണ്യ ശശിയിലൂടെയാണ് സീമ ജി നായരെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ട്യൂമര്‍ ശരണ്യ പിടികൂടിയപ്പോള്‍ താരത്തിന്റെ അവസാന നിമിഷം വരെയും അതിനു ശേഷം ശരണ്യയ്ക്ക് അമ്മയ്ക്കൊപ്പവും കരുത്തായി നിന്നത് സീമയായിരുന്നു. ഇപ്പോഴിതാ സീമയുടെ ഇളയമകന്റെ കല്യാണത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
എന്റെ ഇളയമകന്റെ വിവാഹം, ചിങ്കിഡു വിവാഹിതനാവുന്നു, എന്ന തരത്തിലാണ് വീഡിയോയ്ക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. സീമയുടെ മകന്‍ ആരോമല്‍ ആണ് വീഡിയോ പകര്‍ത്തിയതും ഇന്‍ട്രോ നല്‍കിയതുമൊക്കെ.
സ്‌നേഹ സീമ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ആരോമല്‍ വീഡിയോയുമായി എത്തിയത്. ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണ്. 23-ാം വയസ്സിലാണ് ചിങ്കുഡു വിവാഹിതനാവുന്നത്. ലാവണ്യ എന്നാണ് വധുവിന്റെ പേര്. ഈ കല്യാണത്തിന്റെ കഥ ഞാന്‍ അവസാനം പറഞ്ഞ് തരാമെന്നാണ് ആരോമല്‍ പറയുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായൊരു വിവാഹത്തിന്റെ ദൃശ്യങ്ങളായിരുന്നു താരപുത്രന്‍ പങ്കുവെച്ചത്.
അരൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സീമ ജി നായര്‍ മാത്രം പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണവും മകന്‍ നല്‍കിയിരുന്നു. അമ്മ ഷൂട്ടിന് പോയതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വിവാഹത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് അതേ സമയം ആരോമലിന്റെ സുഹൃത്താണോ ഈ ചിങ്കിഡു എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകര്‍. സീമയും ഏകമകനായ ആരോമലിനെ കുറിച്ചും മുന്‍പ് പല വാര്‍ത്തകളും വന്നിരുന്നു. അതിനാല്‍ ഇളയൊരു മകന്‍ കൂടി ഉണ്ടായിരുന്നോ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നു.
സെറ്റ് സാരി ഉടുത്ത്, വലിയ ആഭരണങ്ങളൊന്നുമില്ലാതെ ലളിതമായി നടത്തിയ വിവാഹത്തിനുള്ള ആശംസകളാണ് പലരും അറിയിച്ചിരിക്കുന്നത്. യാതൊരു ആര്‍ഭാടങ്ങളും ഇല്ലാത്ത സിംപിളായൊരു കല്യാണമായിരുന്നു. ആരോമലിന്റെ സ്‌നേഹിതന്‍ ആണോ, സീമയില്ലാതായി പോയത് മാത്രം മോശമായി പോയി. അതേ സമയം ഇരുപത്തിമൂന്നാം വയസില്‍ വിവാഹം കഴിക്കുന്നതിനെയും ചിലര്‍ വിമര്‍ശിച്ചിരുന്നു.