Connect with us

ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി; ഒന്നു കൂടെ ചിന്തിച്ചിരുന്നേല്‍ ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടില്ലായിരുന്നുവെന്ന് ലാല്‍ ജോസ്

Malayalam

ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി; ഒന്നു കൂടെ ചിന്തിച്ചിരുന്നേല്‍ ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടില്ലായിരുന്നുവെന്ന് ലാല്‍ ജോസ്

ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി; ഒന്നു കൂടെ ചിന്തിച്ചിരുന്നേല്‍ ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടില്ലായിരുന്നുവെന്ന് ലാല്‍ ജോസ്

മലയാളത്തിലെ എക്കാലത്തെും ഹിറ്റ് സംവിധായകന്മാരില്‍ ഒരാളാണ് ലാല്‍ ജോസ്. അദ്ദേഹവും മോഹന്‍ലാലും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ‘വെളിപാടിന്റെ പുസ്തകം’. ‘ജിമിക്കി കമ്മല്‍..’ എന്ന ഗാനം സൂപ്പര്‍ഹിറ്റ് ആയിരുന്നുവെങ്കിലും ചിത്രത്തിന് പ്രതീക്ഷിച്ച അത്ര വിജയം നോടാന്‍ ആയില്ല. ചിത്രം അവതരിപ്പിച്ച വിഷയം കൊണ്ട് ക്ലാസിക് ആകേണ്ടതായിരുന്നുവെന്നും എന്നാല്‍ ചിത്രത്തിനു എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞത്. വെറും ഒമ്പത് ദിവസം കൊണ്ടാണ് കഥ വികസിപ്പിച്ചത്. തനിക്കും ബെന്നി പി നായരമ്പലത്തിനും വീണ്ടുമൊരു ചര്‍ച്ചക്കോ പുനരാലോചനക്കോ സമയം കിട്ടിയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.

ലാലിനു വേണ്ടി മൂന്ന് സബ്ജക്റ്റുകള്‍ ആലോചിച്ചിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായി ബെന്നി പറഞ്ഞ കഥയില്‍ നിന്നാണ് ‘വെളിപാടിന്റെ പുസ്തകം’ പിറക്കുന്നത്. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടി വരുന്നു. ആ വേഷം അയാളില്‍ നിന്ന് ഇറങ്ങിപോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് എനിക്ക് തോന്നി. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയില്‍ അല്ലാതിരുന്നു ഇത്. ‘ഒടിയന്‍’ തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളുകയായിരുന്നു.

ഒന്നര വര്‍ഷം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു ‘അയാളും ഞാനും തമ്മില്‍’. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചര്‍ച്ച ചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷെ, ‘വെളിപാടിന്റെ പുസ്തക’ത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പത് ദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന്‍ ഒന്നുരണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി കൊടുത്തു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചക്കോ പുനരാലോചനക്കോ സമയം കിട്ടിയില്ല.

എന്നാല്‍ ‘തട്ടിന്‍ പുറത്ത് അച്യുതനി’ ല്‍ എനിക്ക് കുറ്റബോധമില്ല. ‘വെളിപാടിന്റെ പുസ്ത’ത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്. തിരക്കു കൂട്ടാതെ ‘ഒടിയന്‍’ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെ. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്ത സിനിമയാണ് അത്. അതിനേക്കാല്‍ ഉപരി മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് ‘വെളിപാടിന്റെ പുസ്തകം’ എന്നും ലാല്‍ ജോസ് പറഞ്ഞു.

More in Malayalam

Trending

Recent

To Top