Connect with us

ഇവളെ നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം… എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരുന്നത്; അത് തരാതെയാണ് ചേട്ടൻ പോയത്! മണിച്ചേട്ടന്റെ ഓർമകളിൽ സുബി!

Malayalam

ഇവളെ നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം… എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരുന്നത്; അത് തരാതെയാണ് ചേട്ടൻ പോയത്! മണിച്ചേട്ടന്റെ ഓർമകളിൽ സുബി!

ഇവളെ നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം… എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരുന്നത്; അത് തരാതെയാണ് ചേട്ടൻ പോയത്! മണിച്ചേട്ടന്റെ ഓർമകളിൽ സുബി!

മലയാളിക്ക് ഇന്നും ഒരു നോവാണ് കലാഭവൻ മണി. ഈ ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയും മണിയുടെ ഓർമ്മകളും മരിക്കുന്നില്ല. ഏതൊരു മലയാളിയുടെയും മനസ്സിൽ തീരാത്ത ഒരു വേദനയാണ് മണിചേട്ടൻ.

ഇന്നും ഏറെ വേദനയോടെയല്ലാതെ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. മാണിയുടെ പാട്ടുകളും, അഭിമുഖങ്ങളും വേഷങ്ങളുമൊക്കെ കേള്‍ക്കുന്നവരേയും കാണുന്നവരേയും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും

മണി ഓര്‍മ ആയിട്ട് വർഷം അഞ്ചു കഴിഞ്ഞെങ്കിലും നൊമ്പരങ്ങളോടെയാണ് പ്രിയപെട്ടവർ ഇന്നും മണിയെ ഓര്‍ക്കുന്നത്. അത്തരത്തിൽ നടി സുബി സുരേഷ് മണിയുടെ ഓർമ്മകൾ പങ്കിടുകയാണ്.

സുബിയുടെ വാക്കുകളിലേക്ക്

മണിച്ചേട്ടന്റെ ഒപ്പമുള്ള ഓർമ്മകൾ എന്ന് പറഞ്ഞാൽ ഒരുപിടി അധികം ഉണ്ട്. .അദ്ദേഹത്തിനൊപ്പം ഒരുപാട് യാത്രകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ആ ഒരു മനുഷ്യന്റെ മനുഷ്യത്വപരമായ കാര്യങ്ങൾ കാണാനും കേൾക്കാനും അനുഭവിക്കാനും ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അദേഹത്തെ ആദ്യം കണ്ട കാര്യങ്ങൾ ആണ് ഓർമ്മയിൽ . അതായത് ചാലക്കുടിയിൽ വച്ചിട്ടാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

ചാലക്കുടിയിൽ വച്ച് കാണുന്നത് മണിചേട്ടൻ നടത്തുന്ന ഒരു പള്ളിപെരുന്നാളിൽ വച്ചിട്ടാണ്. മമ്മുക്ക മുതൽ ഒരുപാട് ഗെസ്റ്റുകൾ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. എനിക്കും ക്ഷണം കിട്ടിയിരുന്നു. ടിനി ടോം വഴിയാണ് ഞാൻ അതിലേക്ക് എത്തിയത്. അന്ന് എനിക്ക് കാർ ഒന്നും ഇല്ല, ടിനിയുടെ കൂടെ ആയിരുന്നു എത്തിയത്. ഇത്രയും വലിയ ഒരു പള്ളി പെരുന്നാൾ ഞാൻ എന്റെ ജീവിതത്തിൽ പോലും കണ്ടിട്ടില്ല. അത്രയും ബ്ലോക്കായിരുന്നു റോഡ് മുഴുവനും.

വരുന്ന കാറുകൾ ട്രാഫിക് പോലീസ് വന്നു നിയന്ത്രിച്ചു വിടുന്ന പോലെയാണ് നയിച്ച് വിട്ടുകൊണ്ടിരുന്നത്. വളരെ സാധാരണക്കാരനായി നിന്നാണ് ഇതെല്ലം ചെയ്യുന്നത്. സൈഡിലൊക്കെ ഓട്ടോറിക്ഷ നിർത്തി ഇട്ടിരിക്കുന്നത് കൊണ്ട് കാറുകൾക്ക് കണ്ടാന്നുപോകാൻ സാധുക്കുന്നില്ല. ഓട്ടോറിക്ഷാ നിർത്തി ഇട്ടിരിക്കുന്നതിന്റെ സൈഡിൽ പാടമാണ്. ഞാൻ നോക്കുമ്പോൾ രണ്ടുമൂന്നു ഓട്ടോറിക്ഷകൾ പാടത്തിലേക്ക് മറിച്ചു ഇട്ടുകൊണ്ടിരിക്കുകയാണ് മണിച്ചേട്ടൻ, എന്നിട്ട് എല്ലാവർക്കും വഴിയും ഒരുക്കി. എനിക്ക് തോനുന്നു മമ്മൂക്കയുടെ ഒപ്പം ഇരിക്കാൻ ഒരു അവസരം എനിക്ക് വന്നതും ആ പെരുന്നാളിൽ വച്ചിട്ടാണ് എന്ന്. കുറെ ആർട്ടിസ്റ്റുകൾ ഒക്കെയും ഉണ്ടായിരുന്നു.

ഈ ഓട്ടോ മറിച്ചിട്ടു എന്ന് പറയുമ്പോൾ നെഗറ്റീവ് ആയി ആരും കാണരുത്. പിറ്റേ ദിവസം തന്നെ പുതിയ ഓട്ടോകൾ വാങ്ങി കൊടുക്കുകയും ചെയ്തു. ആർക്കും ബുദ്ധിമുട്ട് ഉണ്ടകാതെ ഇരിക്കാൻ ചെയ്തതാണ്, എങ്കിലും എല്ലാവർക്കും ഓട്ടോകൾ വാങ്ങി നൽകുകയും ചെയ്തു. അത്രയും കരുണ ഉള്ള മനുഷ്യൻ ആണ് അദ്ദേഹം. അങ്ങനെ പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞു. മണിച്ചേട്ടനുമായി പിന്നെ വലിയ ഒരു കണക്ഷൻ ഒന്നും ഉണ്ടായില്ല. പിന്നെ നാദിർഷാ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അമേരിക്കൻ ട്രിപ്പിൽ മണിച്ചേട്ടനും ദിലീപ്, കാവ്യ, സലിം കുമാർ തുടങ്ങിയവർ ഒക്കെയും പങ്കെടുത്ത ഷോയിൽ ഞാനും ഉണ്ടായിരുന്നു.

ആ ഷോയിൽ ഒരു ഡാൻസ് ആണ് ഞാൻ ചെയ്തത്. അത് അൽപ്പം റിസ്‌ക്കുള്ളതാണ്. ഞാൻ സ്റ്റേജിൽ കയറിയപ്പോൾ മണിചേട്ടന് പ്രാർത്ഥിച്ചു നില്കുഅഃയിരുന്നു. എത്രവട്ടം ഞാൻ സ്റ്റേജിൽ കയറിയോ അത്രയും നേരവും സ്റ്റേജിന്റെ സൈഡിൽ മണിചേട്ടന് അങ്ങനെ പ്രർത്ഥിച്ചു നിൽക്കും.

തിരികെ ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി വരുമ്പോൾ, തോളിൽ തട്ടി നന്നായിരുന്നു എന്ന് അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. എല്ലാവരും പറയുന്ന കേൾക്കാം അദ്ദേഹം ഒരു ഉരുക്കു മനുഷ്യൻ ആണെന്നോക്കെ, അത് ഒരിക്കലും അല്ല, ഒരു മുറിയിൽ ഒറ്റക്ക് കിടന്നുറങ്ങാത്ത ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. ധർമജന്റെയും ഷാജോണിന്റെയും ഇടക്ക് കിടന്നേ ഉറങ്ങുകയുള്ളായിരുന്നു അദ്ദേഹം.

എന്നെ കൂടുതൽ അദ്ദേഹം അറിയുന്നത് ആ ട്രിപ്പിൽ വച്ചായിരുന്നു. ആദ്യമൊന്നും അദ്ദേഹം എന്നോട് മിണ്ടില്ലായിരുന്നു. പുള്ളിക്കാരന് ഇഷ്ടം ഉള്ളവരോട് മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളായിരുന്നു, എന്നാൽ പിന്നീട് ഒരുപാട് കൂട്ടായി. ഒരിക്കൽ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു എന്താണ് കല്യാണം കഴിക്കാത്തത് എന്ന്. പ്രണയം ഉണ്ടോ എന്നൊക്കെയും തിരക്കി. അപ്പോൾ ഞാൻ ഇല്ലെന്ന മറുപടി പറയുന്നത് കേട്ടിട്ട് അദ്ദേഹം പറഞ്ഞു. വേണം നിനക്ക് ഒരു ജീവിതം വേണം, നീ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവൾ ആണ്. നിനക്കും ഒരു ജീവിതം വേണം എന്നൊക്കെയും പറഞ്ഞു. ആദ്യമൊക്കെ നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു. അൽപ്പം തലക്കനം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. നീ ഒരു നല്ല കല്യാണം കഴിക്കണം എന്നൊക്കെയും ഉപദേശിച്ചു.

നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ നിനക്ക് തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ എന്റമ്മയെ വിളിച്ചു തരാൻ വേണ്ടി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് പറഞ്ഞു. ഇവളെ നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നും പറഞ്ഞു. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല- കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് സുബി പറയുന്നു.

More in Malayalam

Trending

Recent

To Top