Connect with us

ഫെയ്‌സ്ബുക്കില്‍ തനിക്കെതിരെ അസഭ്യ കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു

Malayalam

ഫെയ്‌സ്ബുക്കില്‍ തനിക്കെതിരെ അസഭ്യ കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു

ഫെയ്‌സ്ബുക്കില്‍ തനിക്കെതിരെ അസഭ്യ കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു

ഫെയ്‌സ്ബുക്കില്‍ തനിക്കെതിരെ അസഭ്യ കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു. ആഴ്‌സനിക് ആല്‍ബ് 30 എന്ന ഹോമിയോ മരുന്നുമായി ബന്ധപ്പെട്ട് ഡോ. ബിജു പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അസഭ്യ കമന്റ്. വ്യാജ ശാസ്ത്രമാണ് പോസ്റ്റില്‍ പറയുന്നതെന്നും ഇത് തെറ്റാണെന്നും അസഭ്യം പറഞ്ഞു കൊണ്ട് ആസിഫ് ഷംസുദ്ദീന്‍ എന്നയാള്‍ പറഞ്ഞു. മറ്റുള്ളവരുടെ പേജില്‍ വന്ന് തെറി പറഞ്ഞാല്‍ വിവരമറിയുമെന്നും താങ്കള്‍ വീട്ടിലും ഇത്തരത്തിലാണോയെന്നും ഡോ. ബിജു ഇയാള്‍ക്ക് മറുപടി നല്‍കി.

ആഴ്‌സനിക് ആല്‍ബ് 30യുമായി ബന്ധപ്പെട്ട് ഡോ. ബിജുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു

.ആഴ്സനിക് ആല്‍ബ് 30 എന്ന ഹോമിയോ മരുന്ന് കൊടും വിഷമായ ആഴ്സെനിക് ആണ് ഇത് കുട്ടികള്‍ക്ക് കൊടുക്കരുത് എന്നൊക്കെ ഐ എം എ , പീഡിയാട്രിക് അസോസിയേഷന്‍ തുടങ്ങിയ ഹോമിയോപ്പതിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ചില സ്വകാര്യ സംഘടനകളും , അലോപ്പതി വൈദ്യശാസ്ത്രത്തിലോ പീഡിയാട്രിക്‌സ് ചികിത്സയിലോ പോലും കാര്യമായ അറിവില്ലാത്ത ചില കുട്ടി ഡോക്ടര്‍മാരും , ശാസ്ത്ര സാഹിത്യ പരിഷത് പോലെയുള്ള ചില സംഘടനകളും കുറെ ദിവസമായി നിലവിളിച്ചു കൊണ്ടിരിക്കുക ആണല്ലോ . ഇവരുടെ നിലവിളി കേട്ടാല്‍ തോന്നും അലോപ്പതി മരുന്നുകളില്‍ യാതൊരു വിഷവും ഇല്ല മൊത്തം അമൃത് പോലെ പരിശുദ്ധമാണ് എന്നൊക്കെ . അത് പോകട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം..ആഴ്സെനിക് ആല്‍ബ് 30 ല്‍ ആഴ്സെനിക് വിഷം ഉണ്ടെന്ന് ഇവര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു നോക്കാം . ഒരേ ഒരു അടിസ്ഥാനമേ ഉള്ളൂ. ഏതോ ഒരു കരള്‍ രോഗ ചികിത്സകന്‍ എക്കോ ലാബ്സ് (Eco Labs ) എന്ന പാലാരിവട്ടത്തുള്ള ഒരു സ്വകാര്യ ലാബില്‍ ARSENICUM -30 എന്ന ഹോമിയോ മരുന്ന് പരിശോധിച്ചപ്പോള്‍ ഒരു കിലോഗ്രാം മരുന്നില്‍ 0.18 മില്ലിഗ്രാം ആഴ്സെനിക് കണ്ടെത്തിയത്രെ . ഇതാണ് മേല്പറഞ്ഞ കൂട്ടര്‍ ഹോമിയോ വിഷമാണ് എന്ന് പറഞ്ഞു കൊട്ടിഘോഷിക്കുന്നത് . അല്പം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും .ആദ്യം ലാബിന്റെ കാര്യം നോക്കാം . പാലാരിവട്ടത്തെ ഏതോ ഒരു സ്വകാര്യ ലാബിലെ ടെസ്റ്റ് റിസള്‍ട്ട് ആണ് , സംസ്ഥാന , കേന്ദ്ര സര്‍ക്കാരുകളുടെ കീഴിലുള്ള ഏതെങ്കിലും ഔദ്യോഗിക ലാബ് അല്ല . കൂടുതല്‍ ഒന്നും പറയാതെ തന്നെ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലായി കാണുമല്ലോ .ഇനി ആഴ്സെനിക് വിഷത്തിന്റെ കാര്യത്തിലേക്ക് വരാം . ഒരു കിലോഗ്രാം ഹോമിയോപ്പതി മരുന്നില്‍ ആണ് 0.18 mg ആഴ്സെനിക് ഉണ്ടെന്നു ഈ സ്വകാര്യ ലാബില്‍ ഇവര്‍ കണ്ടെത്തിയതത്രെ .

ഇനി സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങളില്‍ ഉള്ള ആഴ്സെനിക്കിന്റെ അളവ് നോക്കാം.നമ്മള്‍ ദിവസവും കുടിക്കുന്ന വെള്ളത്തിലും ദിവസവും കഴിക്കുന്ന അരിയിലും 0.10 mg / kg ല്‍ കൂടുതല്‍ ആഴ്സെനിക് മിനിമം ഉണ്ട് . നമ്മള്‍ കഴിക്കുന്ന കടല്‍ മത്സ്യങ്ങളില്‍ 1.48 mg /kg ആഴ്സെനിക് മിനിമം ഉണ്ട് . ഇതൊക്കെ നമ്മള്‍ നിത്യേന ആണ് കഴിക്കുന്നത് എന്നോര്‍ക്കണം .. ഇനി ഹോമിയോ ഗുളികയിലേക്ക് വരാം ഇവര്‍ പറയുന്നത് അനുസരിച്ചു ഒരു കിലോഗ്രാം ഹോമിയോ ഗുളികയില്‍ ആണല്ലോ 0.18 mg ആഴ്സെനിക് ഉള്ളത് . അതായത് ഒരാള്‍ ഒരു കിലോഗ്രാം ആഴ്സെനിക് ആല്‍ബ് എന്ന ഗുളിക കഴിക്കുമ്പോഴാണ് ശരീരത്തില്‍ 0.18 mg ആഴ്സെനിക് ലഭിക്കുന്നത് . സാധാരണയായി കൊടുക്കുന്ന ആഴ്സെനിക് ആല്‍ബ് ഒരു ഗുളികയുടെ അളവ് ഒരു ഗ്രൈന്‍സ് (1grains ) ആണ് . ഒരു ഗ്രൈന്‍സ് എന്ന് പറയുന്നത് 0.0000647989 കിലോഗ്രാം മാത്രമാണ് . അതായത് ഒരു കിലോഗ്രാം ഹോമിയോ മരുന്ന് ഉള്ളില്‍ ചെല്ലണമെങ്കില്‍ 15432 ഗുളികകള്‍ ഒരാള്‍ കഴിക്കണം .കരുതലോടെ മുന്നോട്ട് പദ്ധതിയില്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് ഒരു ഗ്രൈന്‍സ് തൂക്കം വീതമുള്ള മൂന്ന് ഗുളികകള്‍ മാത്രം ആണ് .

അതായത് o.18 mg ആഴ്സെനിക് ഒരു കുട്ടിയില്‍ ലഭിക്കണം എങ്കില്‍ ആ കുട്ടി മൂന്ന് ഗുളികയ്ക്ക് പകരം ഒന്നിച്ചു 15432 ഗുളിക കഴിക്കണം . ഇതിനു യാതൊരു സാധ്യതയും ഇല്ല എന്നത് വ്യക്തം ആണല്ലോ . പാലാരിവട്ടത്തെ സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ചു ഒരു കിലോ ഹോമിയോ ഗുളികയില്‍ 0.18 mg വിഷമുണ്ട് അതുകൊണ്ട് ഇത് കുട്ടികള്‍ക്ക് നല്‍കരുത് എന്ന് നിലവിളിക്കുന്ന കുട്ടി ഡോക്ടര്‍മാരെയും കരള്‍ ചികിത്സകരെയും , പീഡിയാട്രിക് കക്ഷികളെയും വെറുതെ വിടാം . അവരൊക്കെ ഈ രംഗത്തു കൊച്ചു കുട്ടികള്‍ ആണല്ലോ . അവര്‍ വലിയ കാശ് കൊടുത്തു അഡ്മിഷന്‍ നേടിയ കോളജുകളില്‍ പഠിച്ച പുസ്തകം പോലും മര്യാദയ്ക്ക് മനസ്സിലാക്കി തുടങ്ങിയിട്ടില്ല . അതുകൊണ്ട് അവരുടെ വിവരമില്ലായ്മ നമ്മള്‍ ഒരിക്കലും ഒരു കുറ്റമായി കണക്കാക്കേണ്ടതില്ല . പക്ഷെ ഈ ഐ എം എ , ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയവര്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാര്‍ ആണോ അതോ ജനങ്ങളെ പറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനുമായി മണ്ടന്മാര്‍ ആയി അഭിനയിക്കുന്നത് ആണോ . ഏതായാലും ഹോമിയോ വിരോധം അസ്ഥിക്ക് പിടിച്ച കക്ഷികള്‍ ആയതു കൊണ്ട് ഇതേപോലെ അടുത്ത പാലാരിവട്ടം തട്ടിപ്പു കഥകളുമായി ഉടന്‍ ഇറങ്ങും .പൊതുജനങ്ങള്‍ ജാഗ്രതൈ …ഇനി അവസാനത്തെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ .ഈ സാറന്മാര്‍ എല്ലാം പൊക്കിപ്പിടിച്ചു അട്ടഹസിക്കുന്ന ഈ പാലാരിവട്ടം സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് ഒന്ന് നോക്കണേ .

പരിശോധിച്ച സാംപിളിന്റെ പേര് എഴുതിയിരിക്കുന്നത് ഒന്ന് ശ്രദ്ധിക്കൂ ARSENIC – 30 . ….അല്ല ഇത് ഏതു മരുന്നാപ്പാ .. ഹോമിയോയില്‍ ARSENIC – 30 എന്നൊരു മരുന്നില്ലല്ലോ . Arsenicum Album 30 എന്നൊരു മരുന്നുണ്ട്. ഈ പുതിയ arsenic – 30 എന്ന മരുന്ന് ഇനി ഈ സാമ്പിള്‍ കൊടുത്ത കരള്‍ രോഗ ചികിത്സകന്‍ സ്വന്തമായി കണ്ടു പിടിച്ച വല്ല മരുന്നുമാണോ ആവോ . ആണോ ഐ എം എ ?. ശാസ്ത്ര സാഹിത്യ പരിഷത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും അറിവുണ്ടോ ആവോ ..അപ്പൊ ഏതായാലും എല്ലാവര്‍ക്കും താങ്ക്‌സ്. കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നതിനായി സാധിച്ചു . ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമായ പരസ്യം ചെയ്യാന്‍ തക്ക വലിയ ബജറ്റ് ചെറിയ ഒരു സര്‍ക്കാര്‍ വകുപ്പായ ഹോമോയോപ്പതി വകുപ്പിന് ഇല്ല . ആ കുറവ് നിങ്ങളൊക്കെ ചേര്‍ന്ന് ഭംഗിയായി പരിഹരിച്ചു തന്നു . പെരുത്ത് നന്ദിയുണ്ട് കേട്ടോ .. അപ്പോള്‍ തുടര്‍ന്നും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമല്ലോ .. ആ പാലാരിവട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി ഇതോടൊപ്പം ഉണ്ട് . എല്ലാവരും ഒന്ന് കണ്ടോട്ടെ …

More in Malayalam

Trending

Recent

To Top