Connect with us

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ‘മരക്കാർ’; മികച്ച നടൻ ധനുഷും മനോജ് ബാജ്‌പെയും, നടി കങ്കണ; ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബുവിന് പ്രത്യേക പരാമർശം!

Malayalam

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ‘മരക്കാർ’; മികച്ച നടൻ ധനുഷും മനോജ് ബാജ്‌പെയും, നടി കങ്കണ; ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബുവിന് പ്രത്യേക പരാമർശം!

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി ‘മരക്കാർ’; മികച്ച നടൻ ധനുഷും മനോജ് ബാജ്‌പെയും, നടി കങ്കണ; ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബുവിന് പ്രത്യേക പരാമർശം!

67 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവാർഡുകൾ സമ്മാനിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു മരയ്ക്കാർ. അവാർഡ് ഷോയിൽ മോഹൻലാലും പങ്കെടുത്തു.

കങ്കണ റണൗത്ത് ആണ് മികച്ച നടി (മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക). മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ ചേര്‍ന്ന് പങ്കിട്ടു. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഹിന്ദി ചിത്രം ‘ഭോസ്‍ലെ’യിലെ പ്രകടനത്തിന് മനോജ് വാജ്പെയിയുമാണ് മികച്ച നടനുള്ള പുരസ്‍കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങൾക്കൊപ്പം മികച്ച വസ്ത്രാലങ്കാരത്തിനും ചിത്രം പുരസ്‌കാരം നേടി .

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ് ‍ഫാല്‍കെ അവാർഡ് രജനീകാന്ത് ഏറ്റുവാങ്ങി. ഗീരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു. ജല്ലിക്കട്ട് സിനിമയ്ക്കാണ് അവാർഡ് . മികച്ച ഗാനരചനയ്ക്കുള്ള പുരസ്‍കാരം പ്രഭാ വര്‍മ്മ കോളാമ്പി ചിത്രത്തിലൂടെ നേടി .

‘തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7’ലൂടെ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‍കാരം റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത ‘കള്ളനോട്ട’മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി.

ഭോൺസ്‌ലെയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ച മനോജ് ബാജ്‌പേയി പുരസ്‌കാരം ഏറ്റുവാങ്ങി. അസുരനിലെ അഭിനയത്തിന് തമിഴ് നടൻ ധനുഷിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചു. അതിനിടെ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രജനികാന്തിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു. രജനികാന്തിനും ധനുഷിനും ഒപ്പം ഐശ്വര്യ ആർ ധനുഷും എത്തിച്ചേർന്നു.

ബോളിവുഡിൽ നിന്ന്, സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ചിചോറിന് മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. പ്രാദേശിക ഭാഷകളിൽ അസുരൻ മികച്ച തമിഴ് ചിത്രമായും ജേഴ്സി മികച്ച തെലുങ്ക് ചിത്രമായും പുരസ്‌കാരങ്ങൾ നേടി. സൂപ്പർ ഡീലക്സിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച സഹനടനുള്ള അവാർഡ് സ്വന്തമാക്കി.

അവാർഡ് നേടിയ മറ്റു വിഭാഗങ്ങളും വ്യക്തികളും ;

സഹനടന്‍- വിജയ് സേതുപതി (തമിഴ് ചിത്രം സൂപ്പര്‍ ഡീലക്സ്)
സഹനടി- പല്ലവി ജോഷി (ഹിന്ദി ചിത്രം ദി താഷ്‍കന്‍റ് ഫയല്‍സ്)
ബാലതാരം- നാഗ വിശാല്‍ (തമിഴ് ചിത്രം കെഡി(എ) കറുപ്പു ദുരൈ)
ഗായകന്‍- ബി പ്രാക് (ഹിന്ദി ചിത്രം കേസരിയിലെ ‘തേരി മിട്ടി’ എന്ന ഗാനം)
ഗായിക- സവാനി രവീന്ദ്ര (മറാത്തി ബാര്‍ഡോയിലെ ‘റാന്‍ പേടല’ എന്ന ഗാനം)
ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍ (മലയാള ചിത്രം ജല്ലിക്കട്ട്)

തിരക്കഥ (ഒറിജിനല്‍)- കൗശിക് ഗാംഗുലി (ബംഗാളി ചിത്രം ജ്യേഷ്‍ഠൊപുത്രൊ)
തിരക്കഥ (അവലംബിതം)- ശ്രീജിത്ത് മുഖര്‍ജി (ബംഗാളി ചിത്രം ഗുംനാമി)
തിരക്കഥ (സംഭാഷണം)- വിവേക് രഞ്ജന്‍ അഗ്നിഹോത്രി (ഹിന്ദി ചിത്രം ദി താഷ്‍കന്‍റ് ഫയല്‍സ്)

ഓഡിയോഗ്രഫി (ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്)- ദേബജിത്ത് ഗയാന്‍ (ഖാസി ഭാഷയിലെ ചിത്രം ലേവ്‍ഡഹ്)
ഓഡിയോഗ്രഫി (സൗണ്ട് ഡിസൈനര്‍)- മന്ദര്‍ കമലാപുര്‍കാര്‍ (മറാത്തി ചിത്രം ത്രിജ്യ)
ഓഡിയോഗ്രഫി (റീ-റെക്കോര്‍ഡിസ്റ്റ് ഓഫ് ദി ഫൈനല്‍ മിക്സ്ഡ് ട്രാക്ക്)- റസൂല്‍ പൂക്കുട്ടി (തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7)

എഡിറ്റിംഗ്- നവീന്‍ നൂലി (തെലുങ്ക് ചിത്രം ജെഴ്സി)
പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ നിഗ്‍വേക്കര്‍, നിലേഷ് വാഗ് (മറാത്തി ചിത്രം ആനന്ദി ഗോപാല്‍)
വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്‍, വി സായ് (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)
ചമയം- രഞ്ജിത്ത് (മലയാള ചിത്രം ഹെലന്‍)

സംഗീത സംവിധാനം (ഗാനം)- ഡി ഇമ്മന്‍ (തമിഴ് ചിത്രം വിശ്വാസം)
സംഗീത സംവിധാനം (പശ്ചാത്തല സംഗീതം)- പ്രബുദ്ധ ബാനര്‍ജി (ബംഗാളി ചിത്രം ജ്യേഷ്‍ഠോപുത്രോ)
വരികള്‍- പ്രഭാ വര്‍മ്മ (മലയാളചിത്രം ‘കോളാമ്പി’യിലെ ‘ആരോടും പറയുക വയ്യ’ എന്ന ഗാനം)

സ്പെഷല്‍ ജൂറി അവാര്‍ഡ്- തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7 (സംവിധാനം- രാധാകൃഷ്‍ണന്‍ പാര്‍ഥിപന്‍)
സ്പെഷല്‍ എഫക്റ്റ്സ്- സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)
നൃത്തസംവിധാനം- രാജു സുന്ദരം (തെലുങ്ക് ചിത്രം ‘മഹര്‍ഷി’)
ആക്ഷന്‍ ഡയറക്ടര്‍- വിക്രം മോര്‍ (കന്നഡ ചിത്രം ‘അവനേ ശ്രീമന്നാരായണ’)

വിവിധ ഭാഷകളിലെ മികച്ച സിനിമകളായി തിരഞ്ഞെടുക്കപ്പെട്ടവയുടെ വിവരങ്ങൾ;

മലയാള ചിത്രം- കള്ളനോട്ടം (സംവിധാനം- രാഹുല്‍ റിജി നായര്‍)
തമിഴ് ചിത്രം- അസുരന്‍ (സംവിധാനം- വെട്രിമാരന്‍)
തെലുങ്ക് ചിത്രം- ജെഴ്സി (സംവിധാനം- ഗൗതം തിന്നനൂറി)
കന്നഡ ചിത്രം- അക്ഷി (സംവിധാനം- മനോജ് കുമാര്‍)
ഹിന്ദി ചിത്രം- ചിച്ചോറെ (സംവിധാനം- നിതേഷ് തിവാരി)
മറാത്തി ചിത്രം- ബാര്‍ഡോ (സംവിധാനം ഭീംറാവു മൂഡെ)
ബംഗാളി ചിത്രം- ഗുംനാമി (സംവിധാനം- ശ്രീജിത്ത് മുഖര്‍ജി)
പണിയ ചിത്രം- കെഞ്ചിറ (സംവിധാനം- മനോജ് കാന)

പ്രത്യേക പരാമര്‍ശങ്ങള്‍ നേടിയവ ;

മലയാള ചിത്രം ‘ബിരിയാണി’യുടെ സംവിധാനത്തിന് സജിന്‍ ബാബു
അസമീസ് ചിത്രം ‘ജോനകി പൊറുവ’യിലെ പ്രകടനത്തിന് നടന്‍ ബെഞ്ചമിന്‍ ഡെയ്‍മറി
മറാത്തി ചിത്രം ‘ലതാ ഭഗ്‍വാന്‍ കരെ’യിലെ പ്രകടനത്തിന് നടി ലതാ കാരെ
മറാത്തി ചിത്രം ‘പിക്കാസോ’യുടെ സംവിധാനത്തിന് അഭിജീത്ത് മോഹന്‍ വാറംഗ്.

about award

More in Malayalam

Trending

Recent

To Top