Connect with us

ആര്യൻ ഇനി പുറം ലോകം കാണില്ല… എൻസിബിയുടെ കത്രികപ്പൂട്ട്.. ആ വമ്പൻ തെളിവുകൾ പുറത്ത്! നെട്ടോട്ടമോടി ഷാരൂഖാൻ

Bollywood

ആര്യൻ ഇനി പുറം ലോകം കാണില്ല… എൻസിബിയുടെ കത്രികപ്പൂട്ട്.. ആ വമ്പൻ തെളിവുകൾ പുറത്ത്! നെട്ടോട്ടമോടി ഷാരൂഖാൻ

ആര്യൻ ഇനി പുറം ലോകം കാണില്ല… എൻസിബിയുടെ കത്രികപ്പൂട്ട്.. ആ വമ്പൻ തെളിവുകൾ പുറത്ത്! നെട്ടോട്ടമോടി ഷാരൂഖാൻ

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖാന്റെ മകൻ ആര്യന്‍ ഖാനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് ആണ് എന്‍സിബി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് എന്‍സിബിയുടെ നീക്കം. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ് സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷമാണ് ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിവെച്ചത്.

ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലായത്. കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായി .ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചില്ലെന്ന് അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ ആവർത്തിച്ച് പറയുകയുണ്ടായി . ആര്യനും സുഹൃത്തുക്കളും കപ്പലിൽ കയറുന്നതിന് മുൻപായിരുന്നു ലഹരി പിടികൂടിയത്.

ആര്യൻ ലഹരി ഉപയോഗിക്കുകയോ കൈവശം സൂക്ഷിക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യം . കപ്പൽ തന്നെ വാങ്ങാൻ പണമുള്ളവർ എന്തിനാണ് വെറും അഞ്ച് ഗ്രാം ലഹരി വിൽക്കാൻ കപ്പലിൽ പോകുന്നതെന്നും ആര്യന്റെ അഭിഭാഷകൻ വാദിക്കുകയുണ്ടായി. എൻസിബി കോടതിയിൽ വാദിച്ചത് ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ്. ജാമ്യം എതിർത്ത് കൊണ്ടാണ് ഇവർ വാദം നടത്തിയത് .

വലിയ അളവിലുള്ള ലഹരിമരുന്നിനെ കുറിച്ച് ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റിൽ വ്യക്തമാക്കുന്നുണ്ട് . ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിലേക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കിൽ ക്ഷണക്കത്ത് എവിടെയെന്നും എൻസിബി ചോദിക്കുകയുണ്ടായി. യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് ആശങ്കയുണ്ടെന്നും എൻസിബി തുറന്നടിച്ചു. നാർക്കോട്ടിക് വിരുദ്ധ നിയമത്തിലെ ഏറ്റവും കടുത്ത വകുപ്പുകൾ ആണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്.

More in Bollywood

Trending

Recent

To Top