സംഭവബഹുലമായ കഥയുമായി കൂടെവിടെ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. കരിപ്പെട്ടി സാബുവിന്റെ കുമ്പസാരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത് . അതിന്റെ പിന്നിലെ കഥ എന്താകുമെന്നാണ് ഇന്നത്തെ കഥയിലെ പ്രധാന ഹൈലൈറ്റ്.
സാബു കാര്യമായിട്ട് ടീച്ചറോട് തെറ്റൊക്കെ ഏറ്റുപറയുകയാണ്. മോശം കാലം തനിക്കുണ്ടായിരുന്നു എന്നാൽ, ഇപ്പോൾ താൻ നേരായ മാർഗത്തിലാണ് ജീവിക്കുന്നത്. അതിനു കാരണം, ഒരു വലിയ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴെ വീണപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നു, അന്ന് എന്റെ പാവം അമ്മച്ചിയാണ് ധർമ്മാശുപത്രിയിൽ കൂട്ടിരുന്നത്. അമ്മച്ചിയുടെ പ്രാർത്ഥനയുടെ ഫലം ആണോ എന്നറിയില്ല. ഞാൻ ഇപ്പോൾ നല്ലവനായി..
ഇങ്ങനെ ഒരു കഥ ടീച്ചറോട് സാബു പറഞ്ഞു. ടീച്ചർ സാബുവിനോട് ഇതൊക്കെ ഇവിടെ വന്നു പറയുന്നതെന്തിനാണെന്നു ചോദിച്ചു. അപ്പോൾ, ഞാൻ സൂര്യമോളെ കണ്ട് ഒരു സഹായം ചോദിക്കാൻ വേണ്ടി വന്നതാ എന്ന് സാബു പറഞ്ഞു. സൂര്യയ്ക്ക് നിങ്ങളെ സഹായിക്കാനൊന്നും കഴിയില്ല… അവൾക്കതിനുള്ള വരുമാനമൊന്നുമില്ല… എന്നൊക്കെ ടീച്ചർ പറഞ്ഞു.
ഇത് കേട്ടയുടൻ സാബു പോയതൊന്നുമില്ല… പിന്നെയും സെന്റിമെൻസ് ഡയലോഗ് ഇറക്കി അവിടെ നിന്നു. അക്കാമ്മയുടെ മുഖത്ത് ഒരു കരുണയൊക്കെ കാണാം.. പക്ഷെ ടീച്ചർ നല്ല ബോൾഡ് ആയിത്തന്നെ നിങ്ങൾ പോകണം എന്നൊക്കെ പറയുന്നുണ്ട്… അപ്പോൾ സാബുവിന് ഒരു കാൾ വരുകയും അത് എടുത്ത് മാറി നിന്ന് സംസാരിക്കുകയും ചെയ്തിട്ട്… അത് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സാബു വീണ്ടും ഒരു നമ്പർ കൂടി ഇട്ടു നോക്കി.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...