Connect with us

ആ തെളിവുകളാണ് ഇത്! സംശയം ഉണ്ടേൽ ബാക്കി തെളിവുകൾ തരാം… രമേശിന്റെ മകൾ ഞെട്ടിച്ചു കാര്യങ്ങൾ പോകുന്ന പോക്ക്….

Malayalam

ആ തെളിവുകളാണ് ഇത്! സംശയം ഉണ്ടേൽ ബാക്കി തെളിവുകൾ തരാം… രമേശിന്റെ മകൾ ഞെട്ടിച്ചു കാര്യങ്ങൾ പോകുന്ന പോക്ക്….

ആ തെളിവുകളാണ് ഇത്! സംശയം ഉണ്ടേൽ ബാക്കി തെളിവുകൾ തരാം… രമേശിന്റെ മകൾ ഞെട്ടിച്ചു കാര്യങ്ങൾ പോകുന്ന പോക്ക്….

സിനിമ – സീരിയൽ നടൻ രമേശ് വലിയശാല വിടപറയുന്നത് കുറച്ചുദിവസങ്ങൾക്ക് മുൻപാണ്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്‍റെ മരണത്തിൽ സംശയം ആരോപിച്ചുകൊണ്ട് ബന്ധുക്കൾ രംഗത്ത് വന്നതോടെയാണ് വിവാദം തലപൊക്കിയത്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാൽ’ എന്ന സിനിമയിൽ അഭിനയിച്ചശേഷം തലസ്ഥാനത്തെ വീട്ടിൽ മടങ്ങിയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴായിരുന്നു മരണം. അച്ഛൻ ഇത്തരത്തിൽ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതിനാൽ തന്നെ പോലീസിൽ പരാതി നൽകുന്നതായും മകൻ ഗോകുൽ രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പിന്നാലെ മകളും ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തുകയുണ്ടായി. രമേശിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ മകൾ എം.എസ് ശ്രുതി എത്തിയത്. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു. ആ പോസ്റ്റ് ഏറെ ചർച്ചയായതിനു പിന്നാലെ ശ്രുതി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്

ശ്രുതിയുടെ വാക്കുകളിലേക്ക്…

ഓണം നാളിൽ തങ്ങൾ കൊടുത്ത അഭിമുഖം പങ്കുവച്ചുകൊണ്ടാണ് ശ്രുതി വീണ്ടും എത്തിയത്. നിങ്ങളുടെ സംശയങ്ങളുടെ ഉത്തരം ഇതിലുണ്ട്. ഇതിൽ നിങ്ങൾ പറയുന്ന രമേശ് പറയുന്നുണ്ട് ഞാൻ ആളുടെ മകൾ ആണെന്ന്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഞാൻ നിങ്ങൾക്ക് നൽകേണ്ടത്. എന്റെ ആധാർ ആണോ ഐഡി കാർഡ് ആണോ. അതിലും അച്ഛന്റെ ഓപ്‌ഷനിൽ ഇദ്ദേഹത്തിന്റെ പേരാണ് ഉള്ളത്. അച്ഛന്റെ സ്വയം ഇഷ്ടപ്രകാരം അച്ഛൻ മാറ്റിയതാണ് പേര്.

പുള്ളിക്കാരൻ മകളായി അംഗീകരിച്ചിട്ടുണ്ട്. പിന്നെ നിങ്ങൾക്ക് എന്താ പ്രശ്നം. ഇനി ആർക്കാണ് മകൻ മാത്രമേ ഉള്ളൂ എന്നൊരു സംശയം ഉള്ളത്. ജന്മം കൊണ്ട് മാത്രമേ അച്ഛൻ ആകാൻ കഴിയുകയൊള്ളോ. കർമ്മം കൊണ്ട് ആകില്ലേ. കർമ്മം കൊണ്ട് എന്റെ സ്വന്തം അച്ഛനാണ്. ഞാൻ ഏറെ ഇഷ്ടപ്പെട്ട എന്റെ അച്ഛൻ. എന്റെ അമ്മ കല്യാണം കഴിച്ച ആളാണ് അപ്പൊ, അച്ഛൻ എന്നല്ലേ, അതിൽ രണ്ടാനച്ഛൻ ആദ്യത്തെ അച്ഛൻ എന്നുണ്ടോ?

ഞാൻ രണ്ടാനച്ഛനായി കണ്ടിട്ടില്ല. എന്റെ സ്വന്തം അച്ഛനാണ്. എന്റെ കൂട്ടുകാരൻ ഒക്കെ ആയിട്ടേ കണ്ടിട്ടൊള്ളോ. ഇനി ആർക്കെങ്കിലും സംശയം ഉണ്ടോ. പുള്ളിക്കാരൻ പബ്ലിക്കായി അംഗീകരിച്ചതാണ്. അതിന്റെ തെളിവ് ആണ്. എന്തേലും സംശയം ഉണ്ടേൽ പറഞ്ഞാൽ മതി. ബാക്കി തെളിവുകളും തരാം.

പെണ്ണുങ്ങൾ മാത്രം ആയതുകൊണ്ട് പ്രതികരിക്കാനുള്ള ശക്തി ഇല്ല എന്ന് കരുതിയിട്ടാണോ? പുതിയ കഥകൾ ചമയ്ക്കുന്നുന്നതും വളരെ മ്ലേച്ഛകരമായ കമന്റ്സ് ഇടുന്നതും. നിങ്ങൾ ചോദിക്കും എന്തിനാ തിടുക്കപ്പെട്ട് പ്രതികരിക്കുന്നത് എന്ന് ഇത്രയും നാൾ മിണ്ടാതെ ഇരുന്നത് കൊണ്ടാണ് ഫേക്ക് ചർച്ചകൾ നടന്നത്. . അപ്പൊ സംസാരിച്ചിരുന്നേൽ വേറെ കഥകൾ വരില്ലായിരുന്നു എന്നാണ് ശ്രുതി പറയുന്നത്

ഇതിന് പിന്നാലെ ഈ പോസ്റ്റിന് ആരാധകർ മറുപടിയായി എത്തുന്നുണ്ട്

ഞങ്ങളുടെ ഹൃദയത്തിൽ സ്‌നേഹിക്കുന്ന വ്യക്തി പെട്ടന്ന് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു എന്ന് വാർത്ത കേൾക്കുബോൾ ഏതൊരു വ്യക്തിയും പെട്ടന്ന് വിരൽ ചൂണ്ടുന്നത് നിങ്ങളുടെ നേരെയാകും അതിനു കുറേ കാരണങ്ങളുണ്ട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം മരിക്കേണ്ട ആവശ്യം ഈ വ്യക്തിക്കു ഇല്ലാ. ആദ്യഭാര്യയുടെ മരണം മനസ്സിന്റെ താളം തെറ്റിച്ചുവെങ്കിൽ ഈ മരണം 3വർഷം മുൻപ് സംഭവിക്കുമായിരുന്നു എന്നുള്ള കമന്റുകളും ഇപ്പോൾ വൈറലായി മാറുന്നുമുണ്ട്.

ഇരുപതു ഇരുപത്തിനാലു വർഷം ആ വീട്ടുകാർക്ക് പരിജയമുള്ള ഈ വ്യക്തി ആ കാലത്തു ചെയാത്ത ആത്മഹത്യാ ഇപ്പൊ എന്തിനു ചെയ്തു? എല്ലാവരുടെ മനസ്സിലുള്ളത് അവരും ചോദിക്കുന്നു എന്ന് മാത്രം

ഈ പോസ്റ്റ് കണ്ടത് കൊണ്ട് രമേശ്‌ വലിയശാല എന്നെ വ്യക്തിയെ ഇഷ്ട്ടപ്പെടുന്ന ലക്ഷകണക്കിന് ആരാധകരുടെ മനസ്സിൽ തോനുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. ഒരുനാൾ ഈ ദുരൂഹ മരണത്തിന്റെ ദുരൂഹതകളെല്ലാം മാറി സത്യങ്ങൾ പുറത്തു വരുമെന്ന് വിശ്വസിക്കുന്നു എന്നും കമന്റുകൾ വരുന്നുണ്ട്.

മലയാള സിനിമ സീരിയൽ ലോകം വളരെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു നടൻ രമേശ് വലിയശാലയുടെ വിയോഗം. ഇരുപത്തിരണ്ട് വർഷം സീരിയൽ ലോകത്ത് സജീവമായ താരത്തിന്റെ വിയോഗം സഹപ്രവർത്തകർക്കൊന്നും വിശ്വസിക്കാൻ കഴിയുന്നതല്ല. രമേശിന്റെ മരണം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല

മരണത്തിൽ ദുരൂഹതയുണ്ടെന്ന് അയൽവാസികളുൾപ്പെടെ ചിലർ നേരത്തെ ആരോപിച്ചിരുന്നു. രമേശിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനിരിക്കുകയാണ്. മരണ ദിവസം രാത്രി തീർത്തും ദുരൂഹമായ സംഭവങ്ങളാണ് വീട്ടിലുണ്ടായത് എന്നാണ് ഇവർ ആരോപിക്കുന്നത്. അയൽക്കാരുടെ ഈ സംശയങ്ങളും പരാതി കൊടുക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. രമേശ് മരിക്കുന്നതിന്റെ അന്ന് രാത്രിയിൽ ദുരൂഹമായ പല സംഭവങ്ങളും അരങ്ങേറിയെന്നാണ് അയൽവാസികൾ പറയുന്നത്. ഈ സമയത്ത് ഏറെ ചർച്ചയാവുന്നത് രമേശ് വലിയശാലയുടെ രമേശ് രണ്ടാം ഭാര്യയും മകളുടേയും ചില സംശയാസ്പദമായ പ്രവർത്തികളാണ്. മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ രാത്രി എട്ടരയോടെ അസ്വാഭാവികമായ സംഭവങ്ങൾ ശ്രദ്ധയിൽ പെടുകയായിരുന്നു.

More in Malayalam

Trending

Recent

To Top