രമേശ് വലിയശാലയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് നടനും സഹപ്രവർത്തകനുമായ മനോജ് നായർ. രമേശിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആരോടെങ്കിലും രമേശ് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന വേദന ഒഴിവാക്കാമായിരുന്നു. ഒന്നിച്ചു പങ്കിട്ട നിമിഷങ്ങൾ ഒരിക്കലും മറക്കില്ല എന്നും മനോജ് നായർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം
എന്തിനാ പ്രിയപ്പെട്ട രമേശേ…. ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്…?!
കഴിവുള്ളൊരു അഭിനേതാവ്. നല്ല വ്യക്തിത്വം, നല്ല മനസ്സിന്റെ ഉടമ. അതാണ് എന്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല. നിന്റെ വിയോഗം എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല..!!! ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു. പക്ഷേ നീ അതു ചെയ്തില്ല. നിന്റെ കറ കളഞ്ഞ ചിരിയും തമാശകളും ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും ഒരിക്കലും മറക്കില്ല. ആദരാജ്ഞലികൾ.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...