ആ ചരട് വലിച്ചത് അവരിൽ ഒരാൾ! അവര്‍ പറയാതെ ഇങ്ങനെ സംഭവിക്കില്ല! മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തൽ ഞെട്ടിവിറച്ച് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയോട് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസംനോട്ടിസ് നൽകിയിരുന്നു. വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നോട്ടീസ്. ചോദ്യംചെയ്യലിനായി ബേക്കല്‍ സ്‌റ്റേഷനില്‍ രണ്ട് ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയാണ് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി വിപിന്‍ ലാല്‍. മുഖ്യപ്രതികളില്‍ ഒരാളായ പള്‍സര്‍ സുനി കാക്കനാട്ടെ സബ് ജയിലില്‍ നിന്നും മറ്റൊരു പ്രതിയായ നടന്‍ ദിലീപിന് അയച്ച കത്ത് എഴുതിയതിലൂടെയാണ് വിപിന്‍ലാല്‍ സാക്ഷിയാകുന്നത്. ചെക്ക് കേസില്‍ വിപിന്‍ലാല്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് ആ സെല്ലിലേക്ക് പള്‍സര്‍ സുനി എത്തുന്നത്.
കേസ് വിചാരണ നടക്കവെ മൊഴിമാറ്റാനായി വാഗ്ദനങ്ങള്‍, ഭീഷണികള്‍, ഊമക്കത്തുകള്‍ എന്നിവ വിപിന്‍ലാലിന് ലഭിച്ചു. ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറിക്കെതിരെ പൊലീസ് കേസും എടുത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിരവധി സാക്ഷികളെ ഇത്തരത്തില്‍ പ്രലോഭിപ്പിക്കാനും ഭീഷണിപെടുത്താനും ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ട്. അവരാരും ഒരു പരാതിയുമായി മുന്നോട്ട് പോയില്ലെന്നാണ് വിപിൻലാൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പരാതിയുമായി മുന്നോട്ട് പോകാൻ പലർക്കും ഭയമാണ്. ഞാനും ആദ്യം ഇതുപോലെ തന്നെ ഭയന്നിരുന്നതാണ്. എന്നാല്‍ വീട്ടിലൊക്കെ ഇത്തരത്തില്‍ ഭീഷണി കത്തുകള്‍ വന്ന സാഹചര്യത്തില്‍ നമുക്കും ജീവിക്കാന്‍ അവകാശമില്ലേയെന്ന് ആലോചിച്ചു. ഇത്തരം ഭീഷണികളെ പേടിച്ചുകൊണ്ട് എത്ര കാലം ജീവിക്കുമെന്ന് ഓര്‍ത്താണ് പരാതിനല്‍കാന്‍ തീരുമാനിച്ചത്.
പ്രദീപ് എന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം. ഇയാളെ നാളെ ചോദ്യം ചെയ്യുമ്പോൾ മറ്റാര്‍ക്കും വേണ്ടിയല്ല അയാള്‍ ഇവിടെ വന്നതെന്ന് പറയും. ഒന്നുകില്‍ എംഎല്‍എ അല്ലെങ്കില്‍ ദിലീപ് ഇവരില്‍ ആരോ ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് ഇയാള്‍ എന്നെ കാണാന്‍ ഇവിടെ വരുന്നത്. ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്. അപ്പോള്‍ തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാണല്ലോ. എന്റെ പരാതിയിലും ദിലീപിനെയും ഗണേഷ് കുമാറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിപിൻ ലാൽ പറയുന്നു