Connect with us

ആ തെളിവ് കണ്ടെത്തി ദിലീപ് ഊരാക്കുടുക്കിലേക്ക് ഭീഷണി കത്തിലൂടെ! അടപടലം പൂട്ടും..

Malayalam

ആ തെളിവ് കണ്ടെത്തി ദിലീപ് ഊരാക്കുടുക്കിലേക്ക് ഭീഷണി കത്തിലൂടെ! അടപടലം പൂട്ടും..

ആ തെളിവ് കണ്ടെത്തി ദിലീപ് ഊരാക്കുടുക്കിലേക്ക് ഭീഷണി കത്തിലൂടെ! അടപടലം പൂട്ടും..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗുരുതരമായ ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു.
ഇപ്പോൾ ഇതാ കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ് സ്ഥിതീകരിച്ചു . ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

2020 ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ വിപിൻലാലിനെ കാണാൻ പ്രദീപ് കുമാർ ബേക്കലിലെത്തിയത്. വിപിന്റെ ബന്ധുവീട്ടിലും അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജുവലറിയിലുമൊക്കെ ഇയാൾ എത്തിയിരുന്നു. വിപിനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ, അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും, മൊഴിമാറ്റാൻ ആവശ്യപ്പെടുയും ചെയ്തു. കത്തുകളിലൂടെയും ഭീഷണി തുടർന്നു. ഭീഷണി സഹിക്കാതായപ്പോൾ സെപ്തംബർ 26ന് വിപിൻ ബേക്കൽ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജുവലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജിൽ നൽകിയ തിരിച്ചറിയിൽ രേഖകളും കണ്ടെത്തിയതോടെയാണ് ഭീഷണിയ്ക്ക് പിന്നിൽ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്.സംഭവത്തിൽ വൻ ഗുഢാലോചന നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

വിപിൻ ലാലാണ് നേരത്തെ ജയിലിൽ വച്ച് കേസിലെ മുഖ്യപ്രതിയായ പൾസർ സുനി അടക്കമുളളവർക്ക് വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാൻ സഹായിച്ചത്. കൃത്യം നടത്തി കഴി‌ഞ്ഞെന്നും അതിനുളള പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു.മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് നിയമവിദ്യാർത്ഥിയായ വിപിൻലാൽ അന്ന് ജയിലിലുണ്ടായിരുന്നത്. കത്തുപുറത്തു വന്നതിന് പിന്നാലെ വിപിൻലാലിനെ കേസിൽ ആദ്യം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു.സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദ്ധാനം ലഭിച്ചുവെന്നും, ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും യുവാവ് ഒരു സ്വകാര്യ ചാനലിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതെ സമയം തന്നെ നടിയുടേയും മഞ്ജുവാര്യര്‍ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയതിൽ കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി, നടിയെ വകവരുത്തും എന്ന മൊഴിയും നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.സുതാര്യമായ വിചാരണ നിലവിലെ കോടതിയില്‍ സാധ്യമാകില്ല. അക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നല്‍കുന്നതെന്നും നടി തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending

Recent

To Top