Connect with us

അന്നൊന്നും ഈ വൈറല്‍ കട്ട് ഒന്നുമില്ലല്ലോ; പോട്ടേ വിട്ടേക്കെന്ന് ഞാന്‍ പറഞ്ഞു ”; അതൊക്കെ നമ്മള്‍ തിരുത്തണമെടാ എന്നായിരുന്നു മമ്മൂക്കയുടെ നിലപാട് ; മനസുതുറന്ന് മുകേഷ് !

Malayalam

അന്നൊന്നും ഈ വൈറല്‍ കട്ട് ഒന്നുമില്ലല്ലോ; പോട്ടേ വിട്ടേക്കെന്ന് ഞാന്‍ പറഞ്ഞു ”; അതൊക്കെ നമ്മള്‍ തിരുത്തണമെടാ എന്നായിരുന്നു മമ്മൂക്കയുടെ നിലപാട് ; മനസുതുറന്ന് മുകേഷ് !

അന്നൊന്നും ഈ വൈറല്‍ കട്ട് ഒന്നുമില്ലല്ലോ; പോട്ടേ വിട്ടേക്കെന്ന് ഞാന്‍ പറഞ്ഞു ”; അതൊക്കെ നമ്മള്‍ തിരുത്തണമെടാ എന്നായിരുന്നു മമ്മൂക്കയുടെ നിലപാട് ; മനസുതുറന്ന് മുകേഷ് !

മമ്മൂക്കയുമൊത്തുള്ള സിനിമാ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ മുകേഷ്. ഒരു ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് മുകേഷ് രംഗത്തെത്തിയത്. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ മമ്മൂക്കയുടെ അഭിനയം ആരാധകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ ചെറിയൊരു കുസൃതി ഒപ്പിച്ചതിനെപ്പറ്റിയാണ് മുകേഷ് മനസ്സുതുറന്നത്.

‘ഒരു കാലഘട്ടത്തില്‍ മമ്മൂക്ക സിനിമയില്‍ വരുമ്പോള്‍ തന്നെ കാണാന്‍ ഒരു ഇമ്പമാണ്. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന സിനിമയില്‍ മമ്മൂക്ക ഗിറ്റാര്‍ വെച്ച് പാട്ടുപാടുന്ന ഒരു സീനുണ്ട്. വെള്ള പാന്റും വെള്ള ഷര്‍ട്ട് ഒക്കെ ഇട്ടായിരുന്നു മമ്മൂക്ക ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. അന്നൊന്നും ഈ വൈറല്‍ കട്ട് ഒന്നുമില്ലല്ലോ. ഈ രംഗം കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു.

അന്ന് സിനിമ കാണാന്‍ തിയേറ്ററില്‍ പോയവരൊക്കെ ഈ രംഗം കണ്ട് കോരിത്തരിച്ചിട്ടുണ്ട്. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. അടുത്ത സിനിമയില്‍ ഞാന്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നുണ്ട്. അപ്പോള്‍ മമ്മൂക്കയോട് ഞാന്‍ പറഞ്ഞു, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ഗംഭീരമായിട്ടുണ്ടല്ലോ എന്ന്. ആ പാട്ട് രംഗമൊക്കെ എങ്ങനെയുണ്ടായിരുന്നു എന്ന് മമ്മൂക്ക ചോദിച്ചു. പാട്ട് രംഗമൊക്കെ കലക്കി എന്ന് ഞാന്‍ പറഞ്ഞു.

ആ ഗിറ്റാര്‍ വെച്ച് പാടുന്നത് ഒക്കെ ഗംഭീരമായിരുന്നു. അപ്പോള്‍ എനിക്ക് തോന്നിയ ഒരു കുസൃതിയ്ക്ക് ഞാന്‍ ഒരു കാര്യം മമ്മൂക്കയോട് പറഞ്ഞു. ഗാനരംഗമൊക്കെ കലക്കി. പക്ഷെ സംഗീതമറിയാവുന്നവര്‍ക്ക് ചെറിയ ചില പ്രശ്‌നം തോന്നി. പക്ഷെ ആകെ മൊത്തത്തില്‍ കുഴപ്പമില്ല കേട്ടോ എന്ന്. അപ്പോള്‍ മമ്മൂക്ക ചോദിച്ചു അതെന്താണ് എന്ന്.

ഞാന്‍ പറഞ്ഞു, ഈ ഗിറ്റാര്‍ വായിക്കുമ്പോള്‍ സി മൈനര്‍ കഴിഞ്ഞ് ഡി മൈനറിലേക്ക് പോകരുത്. എ മൈനര്‍ കഴിഞ്ഞേ ഡി മൈനറിലേക്ക് പോകാവൂ എന്നൊക്കെ പറഞ്ഞു.ഞാന്‍ കുറച്ച് മ്യൂസിഷ്യന്‍സിനൊപ്പമിരുന്നാണ് സിനിമ കണ്ടത്. അപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി എന്നൊക്കെ മമ്മൂക്കയോട് പറഞ്ഞു. ഞാന്‍ ഇങ്ങനെ കുറച്ച് മൈനര്‍ ഇട്ട് എന്തൊക്കെയോ പറഞ്ഞ്.

ഇതൊക്കെ കേട്ട്, ഒരുത്തനും പറഞ്ഞ് തരത്തില്ലല്ലോ. അതെങ്ങനാ വിവരം ഉള്ള ഒരുത്തനും ഷൂട്ടിംഗ് ശ്രദ്ധിക്കില്ലല്ലോ എന്നൊക്കെ മമ്മൂക്ക പറഞ്ഞു. ഒരു തമാശയായി ഇത് തീരുമെന്നാണ് ഞാന്‍ കരുതിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളി ആ സിനിമയുടെ ആള്‍ക്കാരെ വിളിക്കുന്നു. നീ ഒക്കെ എന്ത് നോക്കി നില്‍ക്കുവാ എന്നൊക്കെ പറഞ്ഞ് വഷളാക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു പോട്ടെ മമ്മൂക്ക വിട്ടേക്ക് എന്നൊക്കെ. അതൊക്കെ നമ്മള്‍ തിരുത്തണമെടാ എന്നായിരുന്നു മമ്മൂക്കയുടെ നിലപാട്,’ മുകേഷ് പറഞ്ഞു.

about mukesh

More in Malayalam

Trending

Recent

To Top