Connect with us

വിസർജ്യം പോലും വായിലൂടെ പോയിരുന്നു; ഒരു പൈസയും വാങ്ങില്ലെന്ന് പറഞ്ഞ് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; എന്നിട്ടും ക്യാഷ് വാങ്ങി ; ആശുപത്രി ജീവനക്കാർ മർദിച്ചതായും അനന്യയുടെ അച്ഛന്റെ വെളിപ്പെടുത്തൽ !

Malayalam

വിസർജ്യം പോലും വായിലൂടെ പോയിരുന്നു; ഒരു പൈസയും വാങ്ങില്ലെന്ന് പറഞ്ഞ് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; എന്നിട്ടും ക്യാഷ് വാങ്ങി ; ആശുപത്രി ജീവനക്കാർ മർദിച്ചതായും അനന്യയുടെ അച്ഛന്റെ വെളിപ്പെടുത്തൽ !

വിസർജ്യം പോലും വായിലൂടെ പോയിരുന്നു; ഒരു പൈസയും വാങ്ങില്ലെന്ന് പറഞ്ഞ് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; എന്നിട്ടും ക്യാഷ് വാങ്ങി ; ആശുപത്രി ജീവനക്കാർ മർദിച്ചതായും അനന്യയുടെ അച്ഛന്റെ വെളിപ്പെടുത്തൽ !

അനന്യയെ ആശുപത്രി ജീവനക്കാർ മർദിച്ചിരുന്നതായി അനന്യയുടെ പിതാവ് അലക്‌സാണ്ടർ വെളിപ്പെടുത്തി. പലപ്പോഴും ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നില്ല. അതോടൊപ്പം മെച്ചപ്പെട്ട ചികിത്സ ലഭിച്ചിട്ടില്ലായെന്നും അനന്യയുടെ പിതാവ് പറയുകയുണ്ടായി.

അനന്യയുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ, ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ ദേഹത്താകമാനം ആറേഴ് ട്യൂബ് ഇട്ടിട്ടുണ്ടായിരുന്നു. മൂക്കിലൂടെയും ട്യൂബ് ഇട്ടിരുന്നു. വിസർജ്യം പോലും വായിലൂടെ പോകുന്ന അവസ്ഥയായിരുന്നു. തുടർന്ന് ഒരു പൈസയും വാങ്ങാതെ ഒരു ശസ്ത്രക്രിയ കൂടി ചെയ്യാമെന്നും മറ്റൊരു ഡോക്ടറെ കൊണ്ടുവരുമെന്നും പറഞ്ഞു. വീണ്ടും ശസ്ത്രക്രിയ ചെയ്‌തെങ്കിലും അമ്പതിനായിരം രൂപ അവർ വാങ്ങി.

ശേഷം വീട്ടിൽ വന്നപ്പോഴും ബുദ്ധിമുട്ടും ദുരിതങ്ങളുമായിരുന്നു. അപ്പോൾ അനന്യയെ സമാധാനപ്പെടുത്തുകയും അവർ വലിയ ആളുകളാണ് നമുക്ക് വിജയിക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞുനോക്കി. എന്നാൽ, അനന്യ അത് കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇത്രയും രൂപ ചിലവാക്കിയിട്ട് വിജാരിച്ച പോലെ ഉയരാൻ സാധിച്ചില്ല , എനിക്ക് എഴുന്നേറ്റ് നടക്കണം എനിക്ക് ജോലി ചെയ്യണമെന്ന് പറഞ്ഞ് വീണ്ടും അനന്യ ഡോക്ടറെ വിളിക്കുകയും ചെയ്തു. ഇതിനിടയിൽ ആശുപത്രിയിലെ പിആർഓ രണ്ടുതവണ മർദിച്ചതായും അനന്യയുടെ പിതാവ് പറഞ്ഞു.

അതേസമയം അനന്യയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇതിനിടയിൽ വൈറലായ കുഞ്ഞില മാസില്ലാമണിയുടെ കുറിപ്പ് ഇങ്ങനെ ,

റെനായി മെഡിസിറ്റി ഹോസ്പിറ്റലില്‍ ഡോ. അര്‍ജുന്‍ അശോകന്‍ നടത്തിയ സര്‍ജറിയില്‍ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നും ഡോക്ടര്‍മാരുടെ അലംഭാവം ഉണ്ടായിരുന്നുവെന്നും തുടര്‍ച്ചയായി ആരോപിച്ച ട്രാന്‍സ്വുമണ്‍ അനന്യ കുമാരി അലക്സ് ഇന്ന് ആത്മഹത്യ ചെയ്തു. ഞാന്‍ അവസാനം അവരോട് സംസാരിച്ചപ്പോള്‍ സര്‍ജറിയിലെ പിഴവ് പരിഹരിക്കാനുള്ള സര്‍ജറിക്ക് പണം സമാഹരിക്കാന്‍ ഒരു ഫണ്ട്റെയിസിങ്ങ് എക്കൗണ്ട് സെറ്റ് അപ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ആ സൈറ്റ് ഒരു വീഡിയോ ആവശ്യപ്പെടുന്നുണ്ടെന്നും അത് ഫോണില്‍ ഷൂട്ട് ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ഇത്. ഇത് ഒരു ആത്മഹത്യയല്ല. കൊലപാതകമാണ്. കുറച്ച് ദിവസം മുമ്പ് വരെ സര്‍ജറി ചെയ്ത ഡോക്ടര്‍ ആയ ഡോ. അര്‍ജുന്‍ അശോകന്‍, ഭാര്യ ഡോ. സുജ പി. സുകുമാര്‍ എന്നിവര്‍ ട്രാന്‍സ്ജെന്റര്‍ റൈറ്റ്സിനെ പറ്റി സംസാരിക്കുന്ന ഒരു മുറിയില്‍ സംസാരിക്കാന്‍ ശ്രമിച്ച അനന്യയെ അവിടെ നിന്ന് ഇറക്കിവിടുക വരെ ഉണ്ടായി.

സുഹൃത്തായ ദയ ഗായത്രി ഫ്ലാറ്റില്‍ ചെന്ന് അവരുടെ എക്കൗണ്ടില്‍ നിന്ന് പോലും സംസാരിക്കാന്‍ ശ്രമിച്ച അനന്യയെ ഈ ഡോക്ടര്‍മാര്‍ ഇറക്കിവിടുകയും ബ്ലോക് ചെയ്യുകയും വരെ ചെയ്തു. പിന്നീട് ഒരു ക്ലബ്ഹൗസ് ചര്‍ച്ചയില്‍ റെനയ് മെഡിസിറ്റി ഹോസ്പിറ്റലുമായി ഒരു വാക്കാലുള്ള എഗ്രിമെന്റില്‍ അനന്യ എത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതിന് ശേഷമാണ് അനന്യയുടെ ആത്മഹത്യ.

എത്ര ട്രാന്‍സ്പീപ്പിള്‍ മരിച്ചാലാണ് കേരളത്തിലെ ഡോക്ടര്‍മാരും ആശുപത്രികളും ട്രാന്‍സ്പീപ്പിളിനോടുള്ള വിവേചനം അവസാനിപ്പിക്കുക? കേരളത്തില്‍ ഇത്തരത്തിലുള്ള സര്‍ജറികള്‍ ചെയ്യുന്ന ചുരുക്കം ഹോസ്പിറ്റലുകളേ ഉള്ളൂ. അതുകൊണ്ട് അതിനെപ്പറ്റി പരാതി പറഞ്ഞാല്‍ ഇപ്പോള്‍ കിട്ടുന്ന ചികില്‍സ പോലും നിന്നു പോകുമോ എന്നുള്ള പ്രശ്നവും ഉണ്ട്. അവിടെ നടത്തിയ പല സര്‍ജറികള്‍ക്കും കുഴപ്പമുണ്ട് എന്ന കാര്യം അനന്യ തന്നെ പറഞ്ഞിരുന്നു.

ഇതേ ഹോസ്പിറ്റലിലെ ഡോക്ടറായ വിവേക് യു ഒരു ട്രാന്‍സ് പുരുഷനായ Adam Harry യോട് വളരെ മോശമായി പെരുമാറുന്നതിന്റെ ഓഡിയോ നേരത്തെ പുറത്ത് വന്നതാണ്. ഇതുവരെ അയാള്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണം. ഹോസ്പിറ്റലിനെയും അനന്യയോടുള്‍പ്പെടെ വിവേചനം കാണിച്ച ഡോക്ടര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. #StopTransphobiaInHealthcare എന്നവസാനിക്കുന്നു പ്രസ്തുത കുറിപ്പ്.

about ananya

More in Malayalam

Trending

Recent

To Top