Connect with us

നിങ്ങൾക്കിനി മാപ്പില്ല, എന്റെ വിവാഹം മുടങ്ങിയത് ആ കാരണത്താൽ! പെൺകുട്ടികൾ ആ ഉറച്ച തീരുമാനമെടുക്കണം, സൂര്യയുടെ പോസ്റ്റ് വൈറൽ

Malayalam

നിങ്ങൾക്കിനി മാപ്പില്ല, എന്റെ വിവാഹം മുടങ്ങിയത് ആ കാരണത്താൽ! പെൺകുട്ടികൾ ആ ഉറച്ച തീരുമാനമെടുക്കണം, സൂര്യയുടെ പോസ്റ്റ് വൈറൽ

നിങ്ങൾക്കിനി മാപ്പില്ല, എന്റെ വിവാഹം മുടങ്ങിയത് ആ കാരണത്താൽ! പെൺകുട്ടികൾ ആ ഉറച്ച തീരുമാനമെടുക്കണം, സൂര്യയുടെ പോസ്റ്റ് വൈറൽ

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയായിരുന്നു വിസ്മയ എന്ന 23 കാരി ജീവിതം അവസാനിപ്പിച്ചത്. സമൂഹ മനസാക്ഷിയെ ഒരുപോലെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്

വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ എങ്ങനെ നേരിടണമെന്നും, മാതാപിതാക്കള്‍ എങ്ങനെയാണ് ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടതെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

വിസ്മയ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു. കേരളത്തിലെങ്കിലും ഇതായിരിക്കട്ടെ സ്ത്രീധനം മൂലം ഉണ്ടായ അവസാനത്തെ മരണമെന്നായിരുന്നു നടി അഹാന ഫേസ്ബുക്കില്‍ കുറിച്ചത്.

സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പെണ്‍കുട്ടികള്‍ പറയണമെന്നായിരുന്നു ഗായിക സിത്താര കൃഷ്ണകുമാര്‍ പറഞ്ഞത്

ഇപ്പോൾ ഇതാ ബിഗ് ബോസ്സ് താരം സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

താലിയിൽ കൊരുത്ത ബന്ധം ഒരു മുഴം കയറിൽ അവസാനിക്കുന്നു, സ്വർണ്ണം കൊണ്ട് മൂടിയ പെൺമക്കൾ മണ്ണ് കൊണ്ട് മൂടപ്പെടുന്നു . സ്ത്രീ എന്ന ധനത്തെ സ്ത്രീധനം ആക്കി മാറ്റിയ മാലോകരെ , നിങ്ങൾക്കിനി മാപ്പില്ലെന്നാണ് സൂര്യ പറയുന്നത്

ഉണരൂ.. എന്റെ വിവാഹം പോലും പണം ഇല്ലാത്തതിന്റെ പേരിൽ മാറി പോയിട്ടുണ്ട്. അച്ഛനും അമ്മയും അതിന്റെ പേരിൽ ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പിച്ചാൽ പല പെൺകുട്ടികൾക്കും ജീവിതം കിട്ടും. അതെ പോലെ ഗവണ്മെന്റ് ജോലി ഉള്ളവനെ കല്യാണം കഴിക്കൂ എന്ന വാശിയും നമ്മളും മാറ്റിവെക്കണം.എന്ത് ജോലിക്കും മാന്യതയുണ്ട്. ജോലി വേണമെന്ന് മാത്രം എന്ന് കുറിച്ചു കൊണ്ടാണ് സൂര്യയുടെ പോസ്റ്റ് . പോസ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടിയും എത്തിയിരുന്നു. റാപ്പര്‍ വേടനെതിരെ പ്രതികരിച്ചവര്‍ എന്ത് കൊണ്ട് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു എന്നാണ് അദ്ദേഹം ചോദിച്ചത്. വേട്ടക്കാരന്‍ സവര്‍ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും എന്നും ഹരീഷ് പേരടി പറഞ്ഞു.

വിസ്മയയെ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കിരണ്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പലതവണ മര്‍ദിച്ചതിന്‍റെ ഫോട്ടോകള്‍ വിസ്മയ വാട്സ് ആപ്പില്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും 10 ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. കാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കൂടുംബം തറപ്പിച്ച് പറയുകയാണ്. വിസ്മയയുടെ മരണം സംഭവിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇക്കാര്യം ഡോക്ടര്‍ തന്നോട് പിന്നീട് പറഞ്ഞെന്നും വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍ പറയുന്നു. വിസ്മയയുടെ മൃതദേഹം കണ്ടാല്‍ തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും എന്നാൽ കൊലപാതകത്തിന്റേതായിട്ടുള്ള ലക്ഷണങ്ങൾ ഉണ്ടെന്നും പിതാവ് പ്രതികരിച്ചു.

മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും ത്രിവിക്രമന്‍ പറയുന്നു. അവളുടെ മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ സംശയാസ്പതമാണ്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവന്‍ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. ഇവയെല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും കുടുംബം ആരോപിക്കുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. ചിത്രങ്ങളില്‍ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് കരിമണ്‍ മര്‍ദ്ദിച്ചെന്ന് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവില്‍ പോയിരുന്നെങ്കിലും രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

More in Malayalam

Trending

Recent

To Top