Connect with us

സവർണ്ണനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു!സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സ് പാകപെട്ടു; വിസ്മയയുടെ മരണത്തിൽ ഹരീഷ് പേരടി

News

സവർണ്ണനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു!സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സ് പാകപെട്ടു; വിസ്മയയുടെ മരണത്തിൽ ഹരീഷ് പേരടി

സവർണ്ണനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു!സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സ് പാകപെട്ടു; വിസ്മയയുടെ മരണത്തിൽ ഹരീഷ് പേരടി

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. റാപ്പർ വേടനെതിരെ പ്രതികരിച്ചവർ എന്ത് കൊണ്ട് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

വിസ്മയയുടെ മരണത്തിന് ഉത്തരവാദി ആയ വ്യക്തിയുടെ ചിത്രം പോലും ആരും പ്രസിദ്ധികരിക്കുന്നില്ല. വേട്ടക്കാരൻ സവർണ്ണനെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും എന്നും ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകൾ:

വേടനെന്ന ദളിതനെതിരെ ഉറഞ്ഞ തുള്ളിയ അഭിനവ സാംസകാരിക നായിക്കളെ…സവർണ്ണനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നു…ഇവൻ്റെ ഫോട്ടോ പോലും ആരും പ്രസിദ്ധികരിക്കുന്നില്ല…ഇതുകൊണ്ടാണ് പറയുന്നത് വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇളവുകൾ നൽകാൻ പുരോഗമനവാദികളൂടെ മനസ്സുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്…ചിന്തകളിൽ പോലും ഇരട്ട നീതി…ക്ര തുഫു ..

അതേസമയം ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കൂടുംബം തറപ്പിച്ച് പറയുകയാണ്. വിസ്മയയുടെ മരണം സംഭവിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇക്കാര്യം ഡോക്ടര്‍ തന്നോട് പിന്നീട് പറഞ്ഞെന്നും അച്ഛൻ ത്രിവിക്രമന്‍ നായര്‍ പറയുന്നു. വിസ്മയയുടെ മൃതദേഹം കണ്ടാല്‍ തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും എന്നാൽ കൊലപാതകത്തിന്റേതായിട്ടുള്ള ലക്ഷണങ്ങൾ ഉണ്ടെന്നും പിതാവ് പ്രതികരിച്ചു.

മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും ത്രിവിക്രമന്‍ പറയുന്നു. അവളുടെ മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ സംശയാസ്പതമാണ്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവന്‍ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. ഇവയെല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും കുടുംബം ആരോപിക്കുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. ചിത്രങ്ങളില്‍ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് കരിമണ്‍ മര്‍ദ്ദിച്ചെന്ന് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവില്‍ പോയിരുന്നെങ്കിലും രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

More in News

Trending

Recent

To Top