Connect with us

101 മക്കളുമായി നാഗവല്ലിയുടെ രാമനാഥൻ ;ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത മണിച്ചിത്രത്താഴിന്റ ക്ളൈമാക്സ് രഹസ്യം ; സിനിമാക്കഥയിലെ മാരക ട്വിസ്റ്റ് ; വിശേഷങ്ങളും വെളിപ്പെടുത്തലുകളുമായി ശ്രീധർ !

Malayalam

101 മക്കളുമായി നാഗവല്ലിയുടെ രാമനാഥൻ ;ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത മണിച്ചിത്രത്താഴിന്റ ക്ളൈമാക്സ് രഹസ്യം ; സിനിമാക്കഥയിലെ മാരക ട്വിസ്റ്റ് ; വിശേഷങ്ങളും വെളിപ്പെടുത്തലുകളുമായി ശ്രീധർ !

101 മക്കളുമായി നാഗവല്ലിയുടെ രാമനാഥൻ ;ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത മണിച്ചിത്രത്താഴിന്റ ക്ളൈമാക്സ് രഹസ്യം ; സിനിമാക്കഥയിലെ മാരക ട്വിസ്റ്റ് ; വിശേഷങ്ങളും വെളിപ്പെടുത്തലുകളുമായി ശ്രീധർ !

എത്ര എത്ര സിനിമകളാണ്… പക്ഷെ മലയാളികൾക്ക് ഒരു സവിശേഷ ഗുണമുണ്ട്. സിനിമയെ ഒരു വിനോദം മാത്രമായി മാറ്റിനിർത്തില്ല മലയാളികൾ. മലയാള സിനിമയുടെ പ്രത്യേകതയും അതുതന്നെയാണ്. യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥ അല്ലെങ്കിലും അതിലെ കഥാപാത്രങ്ങളെ നമ്മൾ യാഥാർഥ്യമാക്കും. മലയാള സിനിമ ചരിത്രത്തിൽ തന്നെ സ്വർണ ലിപികളിൽ എഴുതപ്പെടുന്ന ഒരു ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.

സിനിമയ്ക്ക് അധികം മുഖവുര കൊടുക്കേണ്ടതില്ല. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസിൽ കൊത്തിവെച്ചിരിക്കുകയാണ്. നാഗവല്ലിയായി ശോഭനയും നകുലേട്ടനായി സുരേഷ്‌ഗോപിയും ഇവരെയൊക്കെ വരുതിയ്ക്ക് നിർത്താൻ ഡോക്ടർ സണ്ണിയായി മോഹൻലാലും തകർത്തഭിനയിച്ചപ്പോൾ കഥയിൽ ഒരു പാവം രാമനാഥൻ എന്ന നർത്തകനെക്കൂടി നമ്മൾ ഏറ്റെടുത്തിരുന്നു.

ഒരു നടനെ നമ്മൾ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ഒന്നും വേണ്ട, ഏറ്റവും മികച്ചതാണെങ്കിൽ അത് ഒരെണ്ണമായാലും ധാരാളം. അതുകൊണ്ടുതന്നെ രാമനാഥനായി എത്തിയ നടൻ മലയാളി മനസ്സിൽ ഇന്നും ജീവിക്കുന്നു.

നാഗവല്ലിയുടെ രാമനാഥനായി എത്തിയത് കന്നഡയിലെ പ്രശസ്ത നടൻ ഡോ. ശ്രീധർ ശ്രീറാം ആയിരുന്നു, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ വിശേഷങ്ങൾ കേട്ടാൽ ആരും ഒന്നതിശയിക്കും. ബാഗ്ലൂരിലുള്ള അദ്ദേഹത്തിന്റെ റിതംബര’ എന്ന വീടിനും മണിച്ചിത്ര താഴിലെ തെക്കിനിക്കും ഏകദേശം സമാനതകളുണ്ട് . ഇന്ന് അദ്ദേഹം ബെംഗളൂരുവിൽ നൂറോളം കുട്ടികൾ പഠിക്കുന്ന ‘ഖേച്ചര’ നൃത്ത വിദ്യാലയത്തിന്റെ ആത്മാവാണ്.

തന്റെ ഏക മകൾ അനിഘയേയും ചേർത്ത് തനിക്ക് 101 മക്കളുണ്ട് എന്ന് ഏറെ രസകരായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഓർമകൾ പൊടിതട്ടിയെടുക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമക്ക് ശേഷം ഞാൻ നൃത്തത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ഞാൻ സിനിയിൽ വലിയ തിരക്കുകളിലേക്ക് പോയ്‌കൊണ്ടിരുന്നപ്പോൾ നൃത്തം എന്നെ തിരികെ വിളിച്ചു, പിന്നെ ഞാൻ അതിൽ അലിഞ്ഞു തീരുകയായിരുന്നു..

മണിച്ചിത്രത്താഴ്’ ശരിക്കും ചരിത്രമാണ്. ഇന്നും എല്ലാ മാസവും ഏതെങ്കിലും ചാനലിൽ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്. ഇപ്പോഴും എന്നെ തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്, വിദേശ രാജങ്ങളിൽ പരിപാടികൾക്ക് പോകുമ്പോഴും അവിടെയും ഒരുപാട് പേർ രാമനാഥനെ കാണാനും പരിചയപ്പെടാനും ഓടി എത്താറുണ്ട്, അതൊരു ഭാഗ്യമാണ്…

കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്. മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചു ഒരു തമിഴ് സിനിമ ചെയ്തിരുന്നു.

രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസിൽ സാർ പറഞ്ഞപ്പോൾ ശോഭനയാണ് എന്റെ പേര് നിർദേശിച്ചത്. വളരെ സങ്കീർണമായ അവതരണ രീതിയാണ് ‘മണിച്ചിത്രത്താഴി’ന്റേത്. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ. ക്ലൈമാക്സാണ് ഏറ്റവും കുഴപ്പം പിടിച്ചത്. ഞാനും ശോഭനയും പ്രൊഫഷനൽ നർത്തകരായതിനാൽ നൃത്തസംവിധായകൻ തന്നെയാണ് ‘ഒരു മുറൈ വന്ത്’ എന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത്. ശോഭനയാണ് സ്‌റ്റെപ്പുകൾ ഏറെയും നിർദേശിച്ചത്.

നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. ഈ രംഗം എങ്ങനെ വേണം എന്ന് ഫാസിൽ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദർശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചർച്ച ചെയ്യുകയാണ്. നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിർദേശം അവർക്കിഷ്ടപ്പെട്ടു. അങ്ങനയാണ് ആ രംഗം ഉണ്ടായത്.. കേരളവുമായി വളരെ അടുത്ത ബന്ധമാണ് എനിക്ക്, സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നൃത്തപരിപാടികളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും ഞാൻ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു,

ഭാര്യ അനുരാധ, എന്റെ ശിഷ്യ ആയിരുന്നു, ആ സമയം മുതൽ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നു, വിവാഹം ആലോചനകൾ നടക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് അനുവിന്റെ മുഖമാണ്, ശേഷം വീട്ടുകാരുടെ സമ്മതോടെ വിവാഹം. ഒരു മകൾ ബികോം റാങ്ക് ഹോൾഡറാണ്. കലാക്ഷേത്രയിലെ പഠനത്തിന് ശേഷം മകളും വേദികളിൽ സജീവമാണ്. രാമനാഥന്റെ കുടുംബം അങ്ങനെ നൃത്തത്തിനൊപ്പം ജീവിക്കുകയാണ്.

about manichithrathazh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top