റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രമ്യ ഹരിദാസിന്റെ ചിത്രത്തിന് താഴെ നടന് ജഗതി നടുറോഡില്‍ പായ വിരിച്ചു കിടക്കുന്ന ഒരു ഹാസ്യരംഗത്തിലെ ചിത്രം ഇര്‍ഷാദ് കമന്റ് ചെയ്തതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇര്‍ഷാദ് സി.പി.ഐ.എം തണലിലിരുന്ന് പച്ചയായ സ്ത്രീവിരുദ്ധത പറയുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇപ്പോൾ ഇതാ പ്രതികരണവുമായി ഇർഷാദ്. എംപി രമ്യ ഹരിദാസ് ആലത്തൂരില്‍ കളിച്ചത് കൃത്യമായൊരു നാടകമാണെന്ന് എല്ലാവര്ക്കും അറിയാമെന്നാണ് ഇർഷാദ് പറയുന്നത്
രമ്യ ഹരിദാസിന്റെ വീഡിയോ കണ്ടാല്‍ അതൊരു നാടകമാണെന്ന് എല്ലാവര്ക്കും മനസിലാകും എന്നാണ് ഇര്‍ഷാദ് ഒരു ചാനലിൽ പ്രതികരിച്ചത്.
സ്ത്രീയെന്നോ ദളിതയെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കിയല്ല താന്‍ പ്രതികരിച്ചത്, ഒരു ജനപ്രതിനിധിയോടുള്ള പ്രതികരണം മാത്രമായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും എംപിയും തമ്മില്‍ ഉള്ള വീഡിയോ അവരുടെ ആളുകള്‍ തന്നെ എടുത്തതാണ്. അവര്‍ അതില്‍ കയര്‍ക്കുന്നുണ്ട്.
വെറുതെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു വീഡിയോയില്‍ നിന്ന് വ്യക്തമാണ്. അതൊരു നാടകമാണെന്ന് കൃത്യമായി തന്നെ ഏത് മലയാളിക്കും കണ്ടാല്‍ മനസിലാവും. അതുകൊണ്ടാണ് ഇത് ചാനല്‍ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത്. അല്ലാതെ പത്രങ്ങളിലൊന്നും അത് വലിയ വാര്‍ത്തയെയല്ല എന്ന് ഇര്‍ഷാദ് പറയുന്നു.
രമ്യ ഹരിദാസിന്റെ പേരില്‍ ഒരു പോസ്റ്റും താന്‍ പങ്കുവച്ചിട്ടില്ല. താന്‍ കമന്റ് ചെയ്തത് സര്‍ക്കാസം ആണ്, അത് അപരാധമല്ല. രമ്യയുടെത് നാടകമാണ് എന്ന തന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ നിന്നാണ് അത്തരമൊരു സര്‍ക്കാസം എന്നും ഇര്‍ഷാദ് വ്യക്തമാക്കി.
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...