Connect with us

രണ്ടു സീനേ ഉള്ളൂവെങ്കിലും ആ സിനിമയിൽ അഭിനയിച്ചു; കാരണം പറഞ്ഞ് വിന്ദുജ മേനോന്‍!

Malayalam

രണ്ടു സീനേ ഉള്ളൂവെങ്കിലും ആ സിനിമയിൽ അഭിനയിച്ചു; കാരണം പറഞ്ഞ് വിന്ദുജ മേനോന്‍!

രണ്ടു സീനേ ഉള്ളൂവെങ്കിലും ആ സിനിമയിൽ അഭിനയിച്ചു; കാരണം പറഞ്ഞ് വിന്ദുജ മേനോന്‍!

ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നായികയാണ് വിന്ദുജാ മേനോൻ. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലാണ് അവസാനമായി താരം അഭിനയിച്ചത്. സിനിമയില്‍ രണ്ട് സീനിലേ താന്‍ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അത് ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നുവെന്ന് പറയുകയാണ് നടി വിന്ദുജ മേനോന്‍. ആക്ഷന്‍ ഹീറോ ബിജുവിലേക്ക് എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിന്ദുജ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരിക്കല്‍ മലേഷ്യയില്‍ നിന്ന് നാട്ടില്‍ എത്തിയപ്പോഴാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ സംവിധായകന്‍ എന്നെ വിളിച്ചത്. ഒരു കഥാപാത്രമുണ്ട് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അഭിനയത്തില്‍ എനിക്കൊരിക്കലും താല്‍പര്യക്കുറവ് ഉണ്ടായിട്ടില്ല.

എന്നെ വിളിക്കാനുള്ള കാരണം എന്താണെന്ന് ഞാന്‍ ഷൈനിനോട് ചോദിച്ചു. താന്‍ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളിലൊന്നാണ് വിന്ദുജയുടേതെന്ന് ഷൈന്‍ പറഞ്ഞു. അങ്ങനെ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചതാണെന്നും പറഞ്ഞു. അത് മറക്കില്ല. അങ്ങനെ ആ സിനിമയില്‍ അഭിനയിച്ചു,’ വിന്ദുജ പറയുന്നു.

സാഹചര്യങ്ങളുടെ വ്യത്യാസങ്ങള്‍ക്കനുസരിച്ചാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും വിന്ദുജ മേനോന്‍ പറയുന്നു.

തന്റെ ആദ്യ സിനിമയായ ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും അഭിമുഖത്തില്‍ വിന്ദുജ പറയുന്നുണ്ട്.

ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രത്തിലെ പാട്ടിന് കോറസ് പാടാന്‍ ഗായകന്‍ യേശുദാസിന്റെ തരംഗിണി എന്ന സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് താന്‍ നടന്‍ ശങ്കറിനെ ആദ്യമായി കണ്ടതെന്ന് വിന്ദുജ പറയുന്നു. ശങ്കര്‍ വഴി ആ സിനിമയില്‍ താന്‍ അഭിനയിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

‘ഞാന്‍ ശങ്കറേട്ടന്റെ വലിയൊരു ഫാന്‍ ആണ്. അദ്ദേഹമാണ് ഹീറോയെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. ഈ മോളെക്കൊണ്ട് തന്റെ അനിയത്തി കഥാപാത്രത്തെ ചെയ്യാന്‍ കഴിയുമോയെന്ന് ശങ്കറേട്ടന്‍ പ്രിയദര്‍ശന്‍ അങ്കിളിനോട് ചോദിക്കുകയായിരുന്നു. അങ്ങനെ ഉടന്‍ തന്നെ ഷൂട്ടിങ്ങ് തുടങ്ങി. ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുന്ന സമയമായിരുന്നു അത്. ശങ്കറേട്ടനെ കാണാന്‍ പറ്റുമല്ലോയെന്ന സന്തോഷമായിരുന്നു എനിക്ക്,’ വിന്ദുജ പറയുന്നു.

കൂടാതെ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത് ആര്‍. ബാലകൃഷ്ണപ്പിള്ളയുടേയും മകന്‍ കെ.ബി ഗണേഷ്‌കുമാറിന്റെയും വീട്ടില്‍ വെച്ചായിരുന്നുവെന്നും വിന്ദുജ പറഞ്ഞു. മേശപ്പുറത്ത് ഇരുത്തി ഗണേഷ് കുമാറിന്റെ അമ്മ തനിക്ക് ചോറ് വാരിത്തരുന്നതൊക്കെ ഇപ്പോഴും ഓര്‍മയുണ്ടെന്നും അഭിമുഖത്തില്‍ വിന്ദുജ കൂട്ടിച്ചേര്‍ത്തു. അതായിരുന്നു തന്റെ ആദ്യ സിനിമാ അനുഭവമെന്നും നടി പറഞ്ഞു.

ABOUT VINDUJA

More in Malayalam

Trending

Recent

To Top