Connect with us

എണ്ണയിലിട്ട് പൊരിച്ചെടുത്തു; കോടതിയിൽ വെള്ളം കുടിച്ചു കരുതിയിരുന്നോ! ആ തെളിവ് കോടതിയ്ക്ക്! നിർണ്ണായക നീക്കം

Malayalam

എണ്ണയിലിട്ട് പൊരിച്ചെടുത്തു; കോടതിയിൽ വെള്ളം കുടിച്ചു കരുതിയിരുന്നോ! ആ തെളിവ് കോടതിയ്ക്ക്! നിർണ്ണായക നീക്കം

എണ്ണയിലിട്ട് പൊരിച്ചെടുത്തു; കോടതിയിൽ വെള്ളം കുടിച്ചു കരുതിയിരുന്നോ! ആ തെളിവ് കോടതിയ്ക്ക്! നിർണ്ണായക നീക്കം

വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കഴിഞ്ഞ
ദിവസം ഹൈക്കോടതി ഉന്നയിച്ചത്. മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാൽപ്പതിമൂന്നാം ഐറ്റമായി ഇന്ന് പരിഗണിച്ചത് . ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിൽ ചോദ്യം ചെയ്ത് ഗുണ്ട കാറിൽ അനുഗമിച്ചതടക്കമുള്ള ഗൂഡാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതായുണ്ട്. അതിനാൽ പ്രതികളെ മുൻകൂർ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടും. തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും അത് സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ പറഞ്ഞത്

നിയമം കൈയിലെടുക്കാനും ആളുകളെ മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു. മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ശ്രീലക്ഷമി അറക്കല്‍, ദിയ സന്ന എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഒക്ടോബര്‍ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹര്‍ജിയില്‍ 30ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല.

അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടല്‍കുന്നതെന്നും എന്നാല്‍ നിലവില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഭാഗ്യലക്ഷ്മി, ദിയ സന്ന, ശ്രീലക്ഷമി എന്നിവര്‍ക്കെതിരെ നടത്തിയത്.

നിയമം കൈയിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്. അടിക്കാന്‍ റെയിയാണെങ്കില്‍ അതിന്റെ ഫലം നേരിടാനും നിങ്ങള്‍ തയ്യാറാവണം. അയാള്‍ (വിജയ് പി നായര്‍) ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാന്‍ പാടുണ്ടോ? വിജയ് പി നായരെ നിങ്ങള്‍ മര്‍ദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. അയാളെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു.

അതേസമയം തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഭാഗ്യലക്ഷ്മി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരെ അക്രമിച്ചത് കൂടാതെ ലാപ്പ് ടോപ്പും മൊബൈലും മോഷ്ടിച്ചെന്നും ആരോപിച്ചു. എന്നാല്‍ ഈ വാദത്തോട് കോടതി വിയോജിച്ചു. ഇവര്‍ക്ക് മോഷ്ടിക്കാന്‍ ഉദ്ധേശമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ലാപ്പ് ടോപ്പും മറ്റും പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കില്ലായിരുന്നു കോടതി നിരീക്ഷിച്ചു.

കേസില്‍ അടുത്ത വെള്ളിയാഴ്ചയാണ് വിധി വരുന്നത്. വീട്ടില്‍ കയറി വിജയ് പി നായരെ തല്ലി മുണ്ട് പറിച്ച് ചൊറിയണം ഇട്ട് കരിയോയില്‍ ഒഴിച്ച് മാപ്പ് പറയിപ്പിച്ച് വീഡിയോയിട്ട കേസിലാണ് നിര്‍ണായക വിധി വരുന്നത്. ബാക്കിയെല്ലാം പറഞ്ഞ് നില്‍ക്കാമെങ്കിലും ഇവര്‍ ലൈവായ് വീഡിയോയിട്ടതാണ് എല്ലാത്തിനും തെളിവായത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയത്. അതേസമയം സര്‍ക്കാരും പോലീസും നിയമം നിയമത്തിന്റെ വഴിക്കെന്ന തീരുമാനമെടുത്തതാണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും വിനയായത്.

More in Malayalam

Trending

Recent

To Top